HOME
DETAILS

'ആദ്യം ഇരട്ടക്കുട്ടികള്‍ കളിക്കുന്നത് കണ്ടു, പിന്നെ കണ്ടത് മൃതദേഹങ്ങള്‍... ഇങ്ങനെ പോയാല്‍ മുഴുവന്‍ ലോകത്തിനും നാശം'; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മെഹ്ബൂബ മുഫ്തി 

  
May 10 2025 | 07:05 AM

Former CM Mehbooba Mufti Breaks Down in Press Conference Calls for Restraint Amid Rising Casualties

ശ്രീനഗര്‍: ഇന്ത്യാ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിവൈകാരികമായി പ്രതികരിച്ച് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. യുദ്ധത്തില്‍ സ്ത്രീകളും കുട്ടികളും ചെയ്ത തെറ്റ് എന്താണ്? എന്തിനാണ് അതിനുള്ളില്‍ അവര്‍ പെടുന്നത്? - മെഹ്ബൂബ മുഫ്തി ചോദിച്ചു. പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് കുട്ടികള്‍ മരിച്ചതിന് പിന്നാലെയായിരുന്നു മുഫ്തിയുടെ അഭിപ്രയാപ്രകടനം. ഇന്ത്യയെയും അയല്‍രാജ്യത്തെയും ബാധിച്ചിരിക്കുന്ന പുതിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സൈനിക നടപടികളില്‍ പലപ്പോഴും കുട്ടികളും സ്ത്രീകളുമാണ് ഇരകളാക്കപ്പെടുന്നത്. രണ്ട് ഇരട്ടക്കുട്ടികള്‍ കളിക്കുന്നത് ഞാന്‍ കണ്ടു. അടുത്ത നിമിഷം അവരുടെ ശരീരം രക്തത്തില്‍ കുളിച്ചിരിക്കുന്നതും കാണേണ്ടിവന്നു. സംഘര്‍ഷങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ഈ കുട്ടികളും സ്ത്രീകളും ചെയ്ത തെറ്റ് എന്താണ്? ഈ കുട്ടികള്‍ കളിക്കേണ്ട പ്രായമാണ്. എത്രനാള്‍ ഇത് തുടരും? ജമ്മു കശ്മീരിലെ ജനങ്ങള്‍, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രകാലം ഇങ്ങനെ ദുരിതം അനുഭവിക്കും? നമ്മുടെ അമ്മമാരുടെ മടിത്തട്ടുകള്‍ എത്രകാലം ഇങ്ങനെ ശൂന്യമാകും...? വാര്‍ത്താസമ്മേളനത്തിനിടെ കണ്ണുനിറച്ച് വികാരഭരിതയായി അവര്‍ ചോദിച്ചു.

യുദ്ധം ഒരിക്കലും സമാധാനവും ഐക്യവും ഉറപ്പാക്കുന്നില്ല. പുല്‍വാമയും പഹല്‍ഗാമും രണ്ട് രാജ്യങ്ങളെയും ഒരു ദുരന്തത്തിന്റെ വക്കിലെത്തിച്ച അത്തരം രണ്ട് ഭീകര സംഭവങ്ങളാണ്. ഇത് ഇങ്ങനെ തുടര്‍ന്നുപോയാല്‍ മുഴുവന്‍ ലോകത്തിനും നാശമായിരിക്കും. കാര്‍ഗില്‍, പുല്‍വാമ, പഹല്‍ഗാം, പത്താന്‍കോട്ട്.. ഏതും ആകട്ടെ, അപ്പോഴെല്ലാം സൈനിക നടപടി ഉണ്ടാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ സൈനികനടപടികള്‍കൊണ്ട് പ്രശ്‌നത്തിന്റെ ലക്ഷണങ്ങളെ മാത്രമേ ചികിത്സിക്കാനാകൂ. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അപ്പോഴും അവിടെ നില്‍ക്കുകയാണ്. ഇത് ഒരു പരിഹാരവും കൊണ്ടുവരുന്നില്ല. സ്ഥിരമായ സമാധാനം നിലനിര്‍ത്താന്‍ സഹായിക്കുന്നില്ല. യുദ്ധത്തിന്റെ യുഗം അവസാനിച്ചെന്ന് മനസിലാക്കണം. ഇരുനേതാക്കളും ഫോണ്‍ എടുത്ത് സംഘര്‍ഷം പരിഹരിക്കാമെങ്കില്‍ അത് ചെയ്യണം. അതിര്‍ത്തിപ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ഇരു രാജ്യങ്ങളും നടപടിയെടുക്കണമെന്നും മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.

Former CM Mehbooba Mufti Breaks Down in Press Conference, Calls for Restraint Amid Rising Casualties



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  10 hours ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  11 hours ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  11 hours ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  12 hours ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  12 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  12 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  13 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  13 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  13 hours ago