HOME
DETAILS

'കശ്മീര്‍ പ്രശ്‌നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്' പ്രശ്‌നപരിഹാര 'ഓഫര്‍' മുന്നോട്ട് വെച്ച യു.എസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനീഷ് തിവാരി

  
Web Desk
May 11 2025 | 08:05 AM

Trump Faces Backlash in India Over Kashmir Mediation Remarks Amid Ceasefire

കശ്മീര്‍ പ്രശ്‌നപരിഹാരത്തിനും ഇരു രാജ്യങ്ങള്‍ക്കുമൊപ്പമുണ്ടാകുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി. കശ്മീര്‍ പ്രശ്‌നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്- എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

കശ്മീര്‍ ബൈബിള്‍ പ്രകാരം ആയിരം വര്‍ഷം പഴക്കമുള്ള ഒരു സംഘര്‍ഷമല്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഒരാള്‍ അവരുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഗൗരവമായി പഠിപ്പിക്കേണ്ടതുണ്ട്. 1947 ഒക്ടോബര്‍ 22 ന് അതായത് 78 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പാകിസ്ഥാന്‍ സ്വതന്ത്ര ജമ്മു & കശ്മീര്‍ സംസ്ഥാനം ആക്രമിച്ചതോടെയാണ് ഇത് ആരംഭിച്ചത്. 1947 ഒക്ടോബര്‍ 26 ന് മഹാരാജ ഹരി സിംഗ് അത് ഇന്ത്യയ്ക്ക് പൂര്‍ണ്ണമായും വിട്ടുകൊടുത്ത താണിത്. ഇതില്‍ ഇതുവരെ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഈ ലളിതമായ വസ്തുത മനസ്സിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടുണ്ടോ' മനീഷ് തിവാരി ചോദിച്ചു. 

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ യു.എസ് മധ്യസ്ഥതയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. 
'ഷിംല കരാര്‍ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചര്‍ച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്‌നപരിഹാരത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നുണ്ടോ? പാകിസ്ഥാന്‍രെ ഭാഗത്തു നിന്ന് എന്ത് പ്രതിബദ്ധതയാണ് നാം ആഗ്രഹിച്ചത്, നമുക്ക് എന്താണ് ലഭിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം എക്‌സിലൂടെ ഉന്നയിച്ചത്. 

ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1971ല്‍ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തികള്‍ ശാന്തമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷം അതിര്‍ത്തികളില്‍ വെടിവെപ്പോ ഡ്രോണ്‍ ആക്രമണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. സംഘര്‍ഷം ഒതുങ്ങിയതിന് പിന്നാലെ പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ടും മറ്റ് നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്നലെ പറഞ്ഞിരുന്നു.

അതിനിടെ, ജമ്മു കശ്മീരിലെ ഭീകരബന്ധമുള്ള കേസുകളില്‍ സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ പരിശോധന നടക്കുകയാണ്. ഷോപ്പിയാനിലും കുല്‍ഗാമിലുമാണ് റെയ്ഡ് നടക്കുന്നത്. 

Congress MP Manish Tewari slams Donald Trump for his Kashmir remarks, urging the US President to understand the region's history; questions also raised on US involvement in India-Pakistan ceasefire as calm returns to the border.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ 

National
  •  16 hours ago
No Image

ടെസ്റ്റിൽ കോഹ്‌ലിയുടെ പകരക്കാരനാര്! സൂപ്പർതാരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുമോ?

Cricket
  •  16 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

National
  •  16 hours ago
No Image

വാഹനം കടന്നുപോകുന്നതിനിടെ തര്‍ക്കം; റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്നു

uae
  •  16 hours ago
No Image

തീരുവ യുദ്ധം തീരുന്നു; ധാരണയിലെത്തി അമേരിക്കയും ചൈനയും

International
  •  16 hours ago
No Image

തോൽവിയിലും തലയുയർത്തി എംബാപ്പെ; തകർത്തെറിഞ്ഞത് 33 വർഷത്തെ റെക്കോർഡ്

Football
  •  16 hours ago
No Image

20 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി; സമസ്ത മദ്റസകളുടെ എണ്ണം 10,992 ആയി

Kerala
  •  17 hours ago
No Image

നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്, പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്ന് റഷ്യ

National
  •  17 hours ago
No Image

പ്രവാസികള്‍ക്ക് പാരയായി നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ വെബ്‌സൈറ്റ്; ഉപയോക്തൃ സൗഹൃദമല്ലെന്ന് പരാതി

uae
  •  18 hours ago
No Image

'ഓപറേഷന്‍ സിന്ദൂര്‍ ഭീകരതക്കെതിരേ; പാകിസ്ഥാന്റെ നഷ്ടങ്ങള്‍ക്ക് ഭീകരര്‍ക്കൊപ്പം നിന്ന പാക് സൈന്യം തന്നെയാണ് ഉത്തരവാദി' ഇന്ത്യ

National
  •  18 hours ago