HOME
DETAILS

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരർ

  
Web Desk
May 11 2025 | 03:05 AM

Operation Sindoor Five terrorists killed by Indian forces

 

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം അഞ്ച് ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത ഈ ആക്രമണത്തിൽ ലഷ്കറെ തയിബ, ജയ്ഷെ സംഘടനകളുമായി ബന്ധമുള്ള പ്രമുഖ ഭീകരരാണ് കൊല്ലപ്പെട്ടത്.

മേയ് 7ന് പുലർച്ചെ നടന്ന ഓപ്പറേഷനിൽ മുദാസർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ്), മുഹമ്മദ് ഹസൻ ഖാൻ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. ആക്രമണത്തിൽ 30-ലേറെ പേർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇപ്പോഴാണ് വ്യക്തമായത്.

വധിക്കപ്പെട്ട ഭീകരർ
മുദാസർ ഖാദിയാൻ ഖാസ്: ലഷ്കറെ തയിബയുടെ മുറിദ്കെയിലെ മർക്കസ് തയിബയുടെ ചുമതല വഹിച്ചിരുന്നു. അബു ജുൻഡാൽ എന്ന പേര് കൂടി ഉപയോഗിച്ചിരുന്ന ഇയാളുടെ സംസ്കാരച്ചടങ്ങിൽ ലഷ്കർ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ്, പാക്ക് സൈന്യത്തിലെ ഒരു ലഫ്റ്റനന്റ് ജനറൽ, എന്നിവർ പങ്കെടുത്തു. ഔദ്യോഗിക ബഹുമതികളോടെ ഒരു സർക്കാർ സ്കൂളിൽ നടന്ന ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ വിദേശകാര്യ മന്ത്രാലയം പാക്ക് സൈന്യം ഭീകരർക്ക് പിന്തുണ നൽകുന്നതിന്റെ തെളിവായി പുറത്തുവിട്ടിരുന്നു.

ഹാഫിസ് മുഹമ്മദ് ജമീൽ: ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയുടെ ഭർത്താവ്. ബഹാവൽപുരിലെ മർക്കസ് സുബാൻ അല്ലായുടെ ചുമതല വഹിച്ചിരുന്ന ഇയാൾ, ധനസമാഹരണത്തിലും യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിലും സജീവമായിരുന്നു.

മുഹമ്മദ് യൂസുഫ് അസ്ഹർ: മസൂദ് അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭർത്താവ്. ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേര് കൂടി ഉപയോഗിച്ചിരുന്ന ഇയാൾ, ജയ്ഷെ ആയുധ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. കാണ്ഡഹാർ വിമാന റാഞ്ചൽ കേസിലെ പ്രതിയും ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ പങ്കാളിയുമായിരുന്നു.

ഖാലിദ് (അബു ആകാഷ്): ലഷ്കറെ തയിബ പ്രവർത്തകൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിലും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. ഫൈസലാബാദിൽ നടന്ന ഇയാളുടെ സംസ്കാരച്ചടങ്ങിൽ പാക്ക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡപ്യൂട്ടി കമ്മിഷണറും പങ്കെടുത്തു.

മുഹമ്മദ് ഹസൻ ഖാൻ: ജയ്ഷെ പ്രവർത്തകനും പാക്ക് അധിനിവേശ കശ്മീരിലെ ജയ്ഷെ ഓപ്പറേഷനൽ കമാൻഡർ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനും. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

അബ്ദുൽ അസ്ഹർ റൗഫിന്റെ മരണം
മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അബ്ദുൽ അസ്ഹർ റൗഫും കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് പൊള്ളിയതോടെ ഇടപെട്ട് ട്രംപ്; താല്‍പ്പര്യമില്ലെന്ന് ഇറാന്‍; ഒരേസമയം ഇറാനെയും ഹമാസ്- ഹൂതി വെല്ലുവിളിയും നേരിടാനാകാതെ ഇസ്‌റാഈല്‍ | Israel-Iran live 

International
  •  3 days ago
No Image

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ച സംഭവം; കമ്പനി ഗുരുതര വീഴച്ച വരുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്

National
  •  3 days ago
No Image

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

Kerala
  •  3 days ago
No Image

റെഡ് അലർട്ട് വഴിമാറി; നിലമ്പൂരിൽ താരാവേശപ്പെരുമഴ

Kerala
  •  3 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി

Kerala
  •  3 days ago
No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  4 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  4 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  4 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  4 days ago