HOME
DETAILS

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരർ

  
Web Desk
May 11, 2025 | 3:14 AM

Operation Sindoor Five terrorists killed by Indian forces

 

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം അഞ്ച് ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത ഈ ആക്രമണത്തിൽ ലഷ്കറെ തയിബ, ജയ്ഷെ സംഘടനകളുമായി ബന്ധമുള്ള പ്രമുഖ ഭീകരരാണ് കൊല്ലപ്പെട്ടത്.

മേയ് 7ന് പുലർച്ചെ നടന്ന ഓപ്പറേഷനിൽ മുദാസർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ്), മുഹമ്മദ് ഹസൻ ഖാൻ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. ആക്രമണത്തിൽ 30-ലേറെ പേർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇപ്പോഴാണ് വ്യക്തമായത്.

വധിക്കപ്പെട്ട ഭീകരർ
മുദാസർ ഖാദിയാൻ ഖാസ്: ലഷ്കറെ തയിബയുടെ മുറിദ്കെയിലെ മർക്കസ് തയിബയുടെ ചുമതല വഹിച്ചിരുന്നു. അബു ജുൻഡാൽ എന്ന പേര് കൂടി ഉപയോഗിച്ചിരുന്ന ഇയാളുടെ സംസ്കാരച്ചടങ്ങിൽ ലഷ്കർ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ്, പാക്ക് സൈന്യത്തിലെ ഒരു ലഫ്റ്റനന്റ് ജനറൽ, എന്നിവർ പങ്കെടുത്തു. ഔദ്യോഗിക ബഹുമതികളോടെ ഒരു സർക്കാർ സ്കൂളിൽ നടന്ന ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ വിദേശകാര്യ മന്ത്രാലയം പാക്ക് സൈന്യം ഭീകരർക്ക് പിന്തുണ നൽകുന്നതിന്റെ തെളിവായി പുറത്തുവിട്ടിരുന്നു.

ഹാഫിസ് മുഹമ്മദ് ജമീൽ: ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയുടെ ഭർത്താവ്. ബഹാവൽപുരിലെ മർക്കസ് സുബാൻ അല്ലായുടെ ചുമതല വഹിച്ചിരുന്ന ഇയാൾ, ധനസമാഹരണത്തിലും യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിലും സജീവമായിരുന്നു.

മുഹമ്മദ് യൂസുഫ് അസ്ഹർ: മസൂദ് അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭർത്താവ്. ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേര് കൂടി ഉപയോഗിച്ചിരുന്ന ഇയാൾ, ജയ്ഷെ ആയുധ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. കാണ്ഡഹാർ വിമാന റാഞ്ചൽ കേസിലെ പ്രതിയും ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ പങ്കാളിയുമായിരുന്നു.

ഖാലിദ് (അബു ആകാഷ്): ലഷ്കറെ തയിബ പ്രവർത്തകൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിലും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. ഫൈസലാബാദിൽ നടന്ന ഇയാളുടെ സംസ്കാരച്ചടങ്ങിൽ പാക്ക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡപ്യൂട്ടി കമ്മിഷണറും പങ്കെടുത്തു.

മുഹമ്മദ് ഹസൻ ഖാൻ: ജയ്ഷെ പ്രവർത്തകനും പാക്ക് അധിനിവേശ കശ്മീരിലെ ജയ്ഷെ ഓപ്പറേഷനൽ കമാൻഡർ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനും. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

അബ്ദുൽ അസ്ഹർ റൗഫിന്റെ മരണം
മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ അബ്ദുൽ അസ്ഹർ റൗഫും കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  4 days ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  4 days ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  4 days ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  4 days ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  4 days ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  4 days ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  4 days ago
No Image

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

Kerala
  •  4 days ago
No Image

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  4 days ago
No Image

ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്

Kerala
  •  4 days ago