തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ആകെ പോളിങ് 22.92%, കൂടുതല്‍ ആലപ്പുഴയില്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എഴ് ജില്ലകളിലേയും ആകെ പോളിങ് 22.92%. ഏറ്റവും കുടുതല്‍ പേര്‍ വോട്ട് ചെയ്തത് ആലപ്പുഴയിലാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം 21.01%
കൊല്ലം 23.52%
പത്തനംതിട്ട 22.79%
ആലപ്പുഴ 24.62%
കോട്ടയം 22.91%
ഇടുക്കി 21.47%
എറണാകുളം 24.40%
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നീണ്ടുനില്‍ക്കുന്ന വോട്ടെടുപ്പിന് വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖകള്‍ (വോട്ടര്‍ ഐഡി, ആധാര്‍, പാസ്‌പോര്‍ട്ട് മുതലായവ) കരുതണം. ഒന്നിലധികം വോട്ട് ചെയ്യുന്നത് അല്ലെങ്കില്‍ ആള്‍മാറാട്ടം നടത്തുന്നത് ഒരു വര്‍ഷം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. നോട്ട സൗകര്യം ലഭ്യമല്ല. സമയപരിധി (വൈകിട്ട് 6) കഴിഞ്ഞ് പോളിങ് സ്റ്റേഷനില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദമുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കി, ഏറ്റവും അവസാനത്തെ വോട്ടര്‍ക്ക് 'ഒന്ന്' എന്ന ക്രമത്തില്‍ അനുവദിക്കും. ക്യൂവിലുള്ളവര്‍ എല്ലാവരും വോട്ട് ചെയ്യുന്നതുവരെ പ്രക്രിയ തുടരും.
രണ്ടാംഘട്ടം: വ്യാഴാഴ്ച 7 ജില്ലകളില്‍
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിസംബര്‍ 11ന് രണ്ടാംഘട്ട വോട്ടെടുപ്പ്. ഈ ജില്ലകളില്‍ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി പോളിങ് നടത്താന്‍ 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പൊലിസുകാരെയും നിയോഗിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു. വോട്ടര്‍മാര്‍ക്ക് ഉച്ചിത്തിരിഞ്ഞ് ജനാധിപത്യത്തിന്റെ ഉത്തരവാദിത്തം സ്വന്തമാക്കാന്‍ ഇത് അവസരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."