
ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് ലീഗ്; ഉച്ചകോടിയില്‍ ഗസ്സക്ക് വേണ്ടി ശക്തമായി വാദിച്ച് സഊദി

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ സമാപിച്ച അറബ് ഉച്ചകോടിയില്‍ ഫലസ്തീന് വേണ്ടി ശക്തമായി വാദിച്ച് സഊദി അറേബ്യ. ഗസ്സയില്‍നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സഊദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന ക്രൂരമായ ആക്രമണം യു.എന്‍ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീന് ജനതയുടെ ആഗ്രഹങ്ങള്‍ക്കെതിരായ ഒരു പരിഹാരവും സ്വീകാര്യമല്ല. സ്വയം നിര്‍ണയിക്കാനുള്ള അവരുടെ അവകാശം പുനഃസ്ഥാപിക്കണം. 1967ലെ അതിര്‍ത്തികളോടെയുള്ള കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര പരമാധികാര രാജ്യമെന്നതാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. 'പലസ്തീന് ജനത നേരിടുന്ന അസാധാരണമായ സാഹചര്യങ്ങള്‍ പലസ്തീന് ജനതയുടെ മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും ഇസ്രായേല്‍ അധിനിവേശ സേന നടത്തുന്ന കുറ്റകൃത്യങ്ങളും ലംഘനങ്ങളും തടയുന്നതിനുമുള്ള സംയുക്ത ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു- അല്‍ജുബൈര്‍ പറഞ്ഞു.
നേരത്തെ ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് ലീഗ് ഉച്ചകോടി ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നതിനോട് അന്താരാഷ്ട്ര സമൂഹം തുടരുന്ന മൗനം അപലപനീയമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്്മദ് അബുല്‍ ഗൈസ് പറഞ്ഞു. വെടിനിര്‍ത്തലിന് ഈജിപ്തും ഖത്തറും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഉച്ചകോടിയോടനുബന്ധിച്ച് ഹമാസിന്റെ നിലപാട് ശബ്ദ സന്ദേശമായി പുറത്തുവിട്ടു. ഇസ്റാഈലിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അറബ് രാജ്യങ്ങള്‍ തയാറാകണമെന്ന് ടെലഗ്രാം സന്ദേശത്തില്‍ അംഗ രാജ്യങ്ങളോട് ഹമാസ് ആവശ്യപ്പെട്ടു. ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിന് അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച പദ്ധതി സ്വീകാര്യമാണെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് ഉച്ചകോടിയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പാക്കുക, ഫലസ്തീന് തടവുകാരെയും ഇസ്റാഈലി ബന്ദികളെയും മോചിപ്പിക്കുക, ഹമാസ് ആയുധങ്ങള്‍ താഴെവച്ച് ഗസ്സ ഭരണം ഫലസ്തീന് അതോറിറ്റിക്ക് കൈമാറുക എന്നിവയാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും വിവിധ അറബ് രാജ്യങ്ങളുടെ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു. ഫലസ്തീനികളെ കൊന്നൊടുക്കുന്നതിന് ന്യായീകരണമില്ലെന്ന് ഗുട്ടറസ് പറഞ്ഞു. ഗസ്സയില്‍ നടക്കുന്നതിനോട് കണ്ണടച്ചിരിക്കാനാകില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അതിഥിയായി പങ്കെടുത്ത സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു.
അതേസമയം, എങ്ങും സുരക്ഷിതമായ ഒരു ഇടം പോലും ഇല്ലാതായി മാറിയിരിക്കുകയാണ് ഗസ്സ മുനമ്പ്. അഭയാര്‍ത്ഥി ക്യാമ്പുകളും സ്കൂളുകളും ആശുപത്രികളും കൂടി ഇസ്റാഈല്‍ സൈന്യം ആക്രമിച്ചു.സമീപകാലത്തെ ഏറ്റവും രക്തരൂഷിതമായ ദിനങ്ങള്‍ ആണ് ഗസ്സയില്‍ കഴിഞ്ഞുപോയത്ത്. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ തകര്‍ന്നതിനുശേഷം ഉണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായ ഇസ്രായേലിന്റെ ഏറ്റവും പുതിയ ബോംബാക്രമണത്തിന്റെ മൂന്നാം ദിവസത്തില്‍ കുറഞ്ഞത് 146 പേര് കൊല്ലപ്പെട്ടതായി പലസ്തീന് ആരോഗ്യ അധികൃതര്‍ പറഞ്ഞു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്.
ഇതോടൊപ്പം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുക ആണ്. ഇന്നലെ ഈജിപ്ത് കേന്ദ്രീകരിച്ച് നടന്ന പുതിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാസയിലെ പുതിയ വെടിനിര്‍ത്തല്‍ കരാറിന്റെ കീഴില്‍ കൂടുതല്‍ ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തീരുമാനിച്ചു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം പുതിയൊരു പ്രധാന ആക്രമണം ആരംഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. 60 ദിവസത്തെ വെടിനിര്‍ത്തലിനും ഇസ്രായേല്‍ പലസ്തീന് തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി ഒമ്പത് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചതായി ഫലസ്തീന് ഉദ്യോഗസ്ഥന് ബിബിസിയോട് പറഞ്ഞു. പുതിയ നിര്‍ദ്ദിഷ്ട കരാര്‍ ഒരു ദിവസം 400 സഹായ ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും ഗാസയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. ജീവനുള്ളതിന്റെ തെളിവും ശേഷിക്കുന്ന എല്ലാ ബന്ദികളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങളും ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിന്റെയും യുഎസിന്റെയും മധ്യസ്ഥര്‍ വഴി ദോഹയില്‍ പുതിയ റൗണ്ട് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട കരാറിനോട് ഇസ്രായേല്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഖത്തറില്‍ ശനിയാഴ്ച ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചുവെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്.
Arab League summit: Saudi Arabia reiterates rejection of Palestinian displacement
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹല്‍ ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• 3 days ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• 3 days ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• 3 days ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• 3 days ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• 3 days ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• 3 days ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• 3 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• 3 days ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 3 days ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 3 days ago
ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍
Kerala
• 3 days ago
റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി
uae
• 3 days ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• 3 days ago
എട്ടാം ക്ലാസുകാരന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• 3 days ago
ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും
Kerala
• 3 days ago
ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു
uae
• 3 days ago
മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്
International
• 3 days ago
കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സ്ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു
Kerala
• 3 days ago
മസ്കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
oman
• 3 days ago
'തബ്ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• 3 days ago
കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• 3 days ago
പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്
Kerala
• 3 days ago