HOME
DETAILS

ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് ലീഗ്; ഉച്ചകോടിയില്‍ ഗസ്സക്ക് വേണ്ടി ശക്തമായി വാദിച്ച് സഊദി

  
Muqthar
May 18 2025 | 04:05 AM

Arab League summit Saudi Arabia reiterates rejection of Palestinian displacement backs Syrian reintegration

ബഗ്ദാദ്: ഇറാഖ്  തലസ്ഥാനമായ ബഗ്ദാദില്‍ സമാപിച്ച അറബ് ഉച്ചകോടിയില്‍ ഫലസ്തീന് വേണ്ടി ശക്തമായി വാദിച്ച് സഊദി അറേബ്യ. ഗസ്സയില്‍നിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സഊദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ ആക്രമണം യു.എന്‍ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്കെതിരായ ഒരു പരിഹാരവും സ്വീകാര്യമല്ല. സ്വയം നിര്‍ണയിക്കാനുള്ള അവരുടെ അവകാശം പുനഃസ്ഥാപിക്കണം. 1967ലെ അതിര്‍ത്തികളോടെയുള്ള കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര പരമാധികാര രാജ്യമെന്നതാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. 'പലസ്തീന്‍ ജനത നേരിടുന്ന അസാധാരണമായ സാഹചര്യങ്ങള്‍ പലസ്തീന്‍ ജനതയുടെ മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും ഇസ്രായേല്‍ അധിനിവേശ സേന നടത്തുന്ന കുറ്റകൃത്യങ്ങളും ലംഘനങ്ങളും തടയുന്നതിനുമുള്ള സംയുക്ത ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു- അല്‍ജുബൈര്‍ പറഞ്ഞു.

നേരത്തെ ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് ലീഗ് ഉച്ചകോടി ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നതിനോട് അന്താരാഷ്ട്ര സമൂഹം തുടരുന്ന മൗനം അപലപനീയമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്്മദ് അബുല്‍ ഗൈസ് പറഞ്ഞു. വെടിനിര്‍ത്തലിന് ഈജിപ്തും ഖത്തറും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഉച്ചകോടിയോടനുബന്ധിച്ച് ഹമാസിന്റെ നിലപാട് ശബ്ദ സന്ദേശമായി പുറത്തുവിട്ടു. ഇസ്‌റാഈലിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അറബ് രാജ്യങ്ങള്‍ തയാറാകണമെന്ന് ടെലഗ്രാം സന്ദേശത്തില്‍ അംഗ രാജ്യങ്ങളോട് ഹമാസ് ആവശ്യപ്പെട്ടു. ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിന് അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച പദ്ധതി സ്വീകാര്യമാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് ഉച്ചകോടിയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പാക്കുക, ഫലസ്തീന്‍ തടവുകാരെയും ഇസ്‌റാഈലി ബന്ദികളെയും മോചിപ്പിക്കുക, ഹമാസ് ആയുധങ്ങള്‍ താഴെവച്ച് ഗസ്സ ഭരണം ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുക എന്നിവയാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും വിവിധ അറബ് രാജ്യങ്ങളുടെ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുത്തു. ഫലസ്തീനികളെ കൊന്നൊടുക്കുന്നതിന് ന്യായീകരണമില്ലെന്ന് ഗുട്ടറസ് പറഞ്ഞു. ഗസ്സയില്‍ നടക്കുന്നതിനോട് കണ്ണടച്ചിരിക്കാനാകില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അതിഥിയായി പങ്കെടുത്ത സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു.

അതേസമയം, എങ്ങും സുരക്ഷിതമായ ഒരു ഇടം പോലും ഇല്ലാതായി മാറിയിരിക്കുകയാണ് ഗസ്സ മുനമ്പ്. അഭയാര്‍ത്ഥി ക്യാമ്പുകളും സ്‌കൂളുകളും ആശുപത്രികളും കൂടി ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചു.സമീപകാലത്തെ ഏറ്റവും രക്തരൂഷിതമായ ദിനങ്ങള്‍ ആണ് ഗസ്സയില്‍ കഴിഞ്ഞുപോയത്ത്. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ തകര്‍ന്നതിനുശേഷം ഉണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായ ഇസ്രായേലിന്റെ ഏറ്റവും പുതിയ ബോംബാക്രമണത്തിന്റെ മൂന്നാം ദിവസത്തില്‍ കുറഞ്ഞത് 146 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ അധികൃതര്‍ പറഞ്ഞു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്.

ഇതോടൊപ്പം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുക ആണ്. ഇന്നലെ ഈജിപ്ത് കേന്ദ്രീകരിച്ച് നടന്ന പുതിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാസയിലെ പുതിയ വെടിനിര്‍ത്തല്‍ കരാറിന്റെ കീഴില്‍ കൂടുതല്‍ ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തീരുമാനിച്ചു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം പുതിയൊരു പ്രധാന ആക്രമണം ആരംഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. 60 ദിവസത്തെ വെടിനിര്‍ത്തലിനും ഇസ്രായേല്‍ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി ഒമ്പത് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചതായി ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു. പുതിയ നിര്‍ദ്ദിഷ്ട കരാര്‍ ഒരു ദിവസം 400 സഹായ ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും ഗാസയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജീവനുള്ളതിന്റെ തെളിവും ശേഷിക്കുന്ന എല്ലാ ബന്ദികളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങളും ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിന്റെയും യുഎസിന്റെയും മധ്യസ്ഥര്‍ വഴി ദോഹയില്‍ പുതിയ റൗണ്ട് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട കരാറിനോട് ഇസ്രായേല്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല് ഖത്തറില്‍ ശനിയാഴ്ച ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചുവെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്.

Arab League summit: Saudi Arabia reiterates rejection of Palestinian displacement



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  3 days ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  3 days ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  3 days ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  3 days ago
No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  3 days ago
No Image

എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ  

Kerala
  •  3 days ago
No Image

എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  3 days ago
No Image

കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി

Kerala
  •  3 days ago
No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  3 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  3 days ago