HOME
DETAILS

പി.എം ശ്രീയിൽ കേരളത്തിന് ഒളിച്ചുകളി; തമിഴ്‌നാട് ഒറ്റയ്ക്ക് സുപ്രിംകോടതിയിൽ 

  
Web Desk
May 22 2025 | 02:05 AM


തിരുവനന്തപുര: പി.എം ശ്രീയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിക്കുന്നതിനിടയിലും വിഷയത്തിൽ സംസ്ഥാനത്തിന്റെ ഒളിച്ചുകളി തുടരുന്നു. പി.എം ശ്രീ ധാരണാപത്രം ഒപ്പുവയ്ക്കാത്തതിനാൽ കേരളത്തിന് അർഹതപ്പെട്ട 1,500.27 കോടി രൂപ നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് നാളായെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. തമിഴ്‌നാടുമായി ചേർന്ന് സംയുക്ത നിയമനടപടി ആലോചിക്കുമെന്നും ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മ്രന്തിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇതെല്ലാം വെറും പ്രസ്താവനയിൽ ഒതുങ്ങി. എന്നാൽ, പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിന് കീഴടങ്ങാൻ തയാറാല്ലെന്ന് പ്രഖ്യാപിച്ച്, സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയില്ല എന്നതിന്റെ പേരിൽ തടഞ്ഞുവച്ച ഫണ്ട് പലിശ സഹിതം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചു. 2151. 59 കോടിയാണ് തമിഴ്‌നാടിന് ലഭിക്കേണ്ടിയിരുന്നത്. ഇതിന്റെ ആറ് ശതമാനം പലിശ അടക്കം ലഭിക്കണം എന്നാണ് ആവശ്യം. 

പി.എം ശ്രീയിൽ ഒപ്പിടണമെന്ന നിലപാടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിക്കും നേരത്തെ ഉണ്ടായിരുന്നത്. വിഷയം മന്ത്രിസഭാ യോഗത്തിൽ എത്തിക്കാനുള്ള നീക്കം നടത്തിയപ്പോൾ സി.പി.ഐ ഉടക്കിടുകയായിരുന്നു. നയപരമായി എടുക്കേണ്ട തീരുമാനമായതിനാൽ എൽ.ഡി.എഫിൽ ചർച്ച ചെയ്തതിനു ശേഷം മതി എന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. തുടർന്ന് പദ്ധതി നടപ്പാക്കുന്നതിനെ എതിർത്ത സി.പി.ഐ മന്ത്രിമാരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രൂക്ഷമായ ഭാഷയിൽ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. 

പിന്നാലെയാണ് തമിഴ്‌നാടുമായി യോജിച്ച് നിയമ നടപടിയുമായി മൂന്നോട്ടുപോകാൻ തീരുമാനമെടുത്തതായി പൊതു വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. പിന്നീടാകട്ടെ കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. പി.എം ശ്രീയിൽ ഒപ്പിടണമെന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ എതിർക്കാനും വിദ്യാഭ്യാസ മന്ത്രിക്ക് കഴിയുന്നില്ല. അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കേന്ദ്രത്തിനെതിരായ പ്രസ്താവനയ്ക്ക് കുറവൊന്നുമില്ല. 

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ മാത്രമാണ് പി.എം ശ്രീ പദ്ധതി നടപ്പാക്കാത്തത്. നേരത്തെ, നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച ഗവർണർ ആർ.എൻ രവിയുടെ തീരുമാനത്തിനെതിരേ സുപ്രീം കോടതി വരെ പോയി തമിഴ്‌നാട് അനുകൂലവിധി നേടിയിരുന്നു. ഇതേ വിഷയത്തിൽ കേരളം നൽകിയ കേസ് സുപ്രിംകോടതിയിൽ ഇപ്പോഴും ഇഴയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും നേരിട്ട് എതിർക്കുന്ന പ്രതീതി ഉണ്ടാക്കുന്ന സമീപനം മാത്രമാണ് 10 വർഷമായി സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്ന വിമർശനം ഉയരുന്നുതിനിടെയാണ് പി.എം ശ്രീയിലെ ഒളിച്ചുകളി കൂടി പുറത്തുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക് 

National
  •  an hour ago
No Image

യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളെ, പിന്നിലെ കാരണമിത്

uae
  •  an hour ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു

National
  •  an hour ago
No Image

'ഷെയ്ഖ് ഹംദാന് നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്‌സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍

uae
  •  an hour ago
No Image

'പട്ടിക ജാതിക്കാരന്‍ അവന്റെ പണിചെയ്താ മതിയെന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുള്ള സംസാരമാണത്;  ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി 

Kerala
  •  2 hours ago
No Image

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോയ യുവാവിനെ കണ്ടെത്തി

Kerala
  •  2 hours ago
No Image

ഓൺലൈൻ സേവന ദാതാൾക്ക് അംഗീകാരം നിർബന്ധമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി

oman
  •  2 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ; സർക്കാർ മദ്യശാലയിലെ ഇ.ഡി റെയ്ഡിനെതിരെ സുപ്രീം കോടതി; അന്വേഷണം അവസാനിപ്പിക്കാൻ നിർദേശം

National
  •  3 hours ago
No Image

ഡൽഹിയിലെ കനത്തമഴ; യുഎഇ – ഇന്ത്യ വിമാന സർവിസുകളെ ബാധിച്ചിട്ടില്ലെന്ന് വിമാനക്കമ്പനികൾ

uae
  •  3 hours ago
No Image

ഇന്നും സ്വര്‍ണക്കുതിപ്പ്; വിലക്കുറവില്‍ സ്വര്‍ണം കിട്ടാന്‍ വഴിയുണ്ടോ?, വില്‍ക്കുന്നവര്‍ക്ക് ലാഭം കൊയ്യാമോ

Business
  •  3 hours ago