
സ്‌കൂൾകാലം വൈബാക്കാം

സ്‌കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ ടൈംടേബിളിൽ രണ്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാർഥികൾക്ക് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസിലും ക്യാംപസിലും സങ്കോചമില്ലാതെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭ ദിനങ്ങളിൽ ഉണ്ടാക്കേണ്ടത്. ആരോഗ്യശീലങ്ങൾ, വ്യായാമം, കായികക്ഷമത,ശുചിത്വം, മാലിന്യ സംസ്‌കരണം, ഹരിത ക്യാംപസ്, സ്‌കൂൾ സൗന്ദര്യവൽക്കരണം, ലഹരിക്കെതിരെയുള്ള അവബോധം, ട്രാഫിക് നിയമങ്ങൾ, പരസ്പര സഹകരണത്തിന്റ പ്രാധാന്യം, റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പൊതുമുതൽ സംരക്ഷണം, ഡിജിറ്റൽ അച്ചടക്കം എന്നീ തീം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ജൂൺ മൂന്നു മുതൽ 13 വരെയുള്ള ദിവസങ്ങളിൽ പ്രാധാന്യം നൽകണം.
പഠനാന്തരീക്ഷം മികച്ചതാകണം
പഠനം സുന്ദരവും രസകരവും ആനന്ദകരവുമായി അനുഭവിക്കണം. എന്തിനാണ് പഠിക്കുന്നത് എന്ന് വിദ്യാർഥികൾ അറിഞ്ഞിരിക്കണം. എങ്ങനെ പഠിക്കണം എന്നും അറിയണം. രാത്രി കിടക്കുന്നതിനു മുമ്പുതന്നെ അന്നന്ന് പഠിക്കാനുള്ളതെല്ലാം പഠിച്ചുവെന്ന് ഉറപ്പാക്കണം. ഒരു ദിവസത്തെ പ്രവർത്തനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കരുത്. അത് അമിതഭാരത്തിനും പഠനത്തോടു വെറുപ്പ് ജനിപ്പിക്കാനും ഇടയാക്കും. നീട്ടിവയ്ക്കുന്ന ശീലം ഒരിക്കലും ഗുണകരമല്ല. പഠനരംഗം മികച്ചതാക്കാൻ പഠനാന്തരീക്ഷവും നല്ലതാവണം. കുടുംബാംഗങ്ങളുടെ പൊതു സംസാരങ്ങളും നിരന്തരമായ ഇടപെടലുകളും ഇലക്ട്രോണിക് മീഡിയകളും ഉൾപ്പെടുന്ന സ്ഥലം ഗൃഹപഠനത്തിനായി നിശ്ചയിക്കുന്നത് ഉചിതമല്ല. നല്ല പഠനോപകരണങ്ങളും മികച്ച ഭക്ഷണവും പ്രശസ്തമായ വിദ്യാലയവും മാത്രം കുട്ടിയെ പഠനത്തിൽ ഉന്നതിയിൽ എത്തിക്കില്ല. ക്ലാസിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ അതീവ ശ്രദ്ധയോടെ കേൾക്കണം. സംശയനിവാരണം നടത്തണം. പഠിക്കുമ്പോൾ പ്രധാനപ്പെട്ട പോയിന്റുകൾ നോട്ടു പുസ്തകത്തിൽ വൃത്തിയായി എഴുതി സൂക്ഷിക്കണം. പ്രധാനപ്പെട്ട സൂത്രവാക്യങ്ങൾ, കണക്കുകൾ, ചിത്രങ്ങൾ, ഡയഗ്രങ്ങൾ, ഭൂപടങ്ങൾ എന്നിവ ചാർട്ടിലാക്കി കാണാവുന്ന വിധത്തിൽ പഠനമുറിയിൽ തൂക്കിയിടുകയും സമയം കിട്ടുമ്പോഴൊക്കെ ആവർത്തിച്ചു വായിച്ചു മനസ്സിലുറപ്പിക്കുകയും വേണം. കാണാതെ പഠിക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരം വേണ്ട എന്നുതന്നെയാണ്. പാഠഭാഗങ്ങൾ എല്ലാം വള്ളിപുള്ളി വിടാതെ പഠിക്കുന്നതിനു പകരം ആശയങ്ങൾ ഉൾക്കൊണ്ട് പഠിക്കണം. കാണാപ്പാഠം പഠിക്കേണ്ട ചിലതുണ്ട്. ശാസ്ത്ര നിയമങ്ങൾ, കവിതകൾ, മഹദ് വചനങ്ങൾ തുടങ്ങിയവ കാണാതെ തന്നെ പഠിക്കണം. പഠനത്തിനായി സ്ഥിരമായി ഒരേ സമയം ഉപയോഗിക്കുമ്പോൾ നാം അറിയാതെ മനസ്സും ശരീരവും ആ സമയത്ത് പഠനത്തിനായി ട്യൂൺ ചെയ്യപ്പെടും. സ്ഥിരമായി പഠിക്കുന്ന സ്ഥലം(മുറിയോ മേശയോ ) പഠനത്തിനു മാത്രം ഉപയോഗിച്ചാൽ ക്രമേണ ആ സ്ഥലത്ത് എത്തുമ്പോൾ പഠിക്കാനുള്ള ഒരു ‘വൈബ്’ നമ്മളിലുണ്ടാകും. പഠിക്കാനുള്ള സ്ഥലത്തിരുന്ന് മറ്റൊരു പ്രവൃത്തിയും ചെയ്യരുത്(ഉദാ: കഥാപുസ്തകം വായിക്കുക, ഭക്ഷണം കഴിക്കുക, മനോരാജ്യം കാണുക) വെറുതെ വായിച്ചു പോയതുകൊണ്ടായില്ല; പഠിച്ചു എന്നുറപ്പുവരുത്തണം. പഠിച്ചതു വീണ്ടും ഓർത്തെടുക്കാൻ പരിശീലിക്കുകയും ചെയ്താൽ പഠനം കാര്യക്ഷമമാകും.
കളരികൾ കളിയിടങ്ങൾ
കളി പ്രകൃതിപരമായി തന്നെ കുട്ടികളുടെ ചോദനയാണ്. നവജാതശിശു പോലും കളികളിൽ ഏർപ്പെടുന്നു. കളികൾ പഠിപ്പിച്ചില്ലെങ്കിലും ഭാവന ശേഷി ഉപയോഗിച്ച് കുട്ടികൾ കളിക്കുന്നു. അത്രമാത്രം ബുദ്ധിപരവും സർഗാത്മകവുമായ ആവിഷ്‌കാരമായ കളികൾക്ക് നാം തടസമാകുമ്പോൾ കുഞ്ഞുനാളിലെ പ്രകൃതിപരമായി അവരിൽ നാമ്പിടുന്ന ക്രിയാത്മക ശേഷികളാണ് നഷ്ടമാകുന്നത്. കളിയിടങ്ങളാണ് ബാല്യത്തിന്റെ കളരികൾ. വ്യക്തിത്വ രൂപീകരണത്തിന്റെ കേന്ദ്രമാണത്. കുട്ടികൾ ചെയ്യുന്ന ജോലികളാണ് കളികൾ എന്ന് പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണ മറിയ മോണ്ടിസോറി പറയുന്നു. കളി കുട്ടികളുടെ ജീവവായുവാണ്. പഠനത്തിൽ ശക്തമായ അടിത്തറ ഉണ്ടാക്കാനും നല്ല കളികൾ സഹായിക്കുന്നു. ശ്രദ്ധ, ഏകാഗ്രത , ഭാവന എന്നീ ഗുണങ്ങൾ പഠനത്തിലും അത്യാവശ്യമാണ്. ആശയവിനിമശേഷി വികസിപ്പിക്കാനും ജീവിത നൈപുണികൾ ആർജിക്കാനും, ഭയം, സമ്മർദ്ദം,ക്ഷോഭം എന്നിവ കുറയ്ക്കാനും സന്തോഷം, സൗഹൃദം, ആത്മാഭിമാനം എന്നിവ സൃഷ്ടിക്കാനും കളികൾ ഉപകരിക്കും. കുട്ടികളുടെ ആരോഗ്യമാണ് നാളെയുടെ ആരോഗ്യം. അവരുടെ ആരോഗ്യവും വിദ്യാഭ്യാസ നിലവാരവുമാണ് രാജ്യത്തിന്റെ സമ്പത്ത് എന്ന് മറക്കാതിരിക്കുക.
ഭക്ഷണത്തിലും സ്മാർട്ടാവാം
ശരീരത്തെ പോഷിപ്പിക്കുന്നതിനുള്ള ഊർജമാണ് ഭക്ഷണം. അനാരോഗ്യകരമായ ഭക്ഷണം ദോഷഫലം ഉണ്ടാക്കും. സമയാസമയത്ത് ഭക്ഷണം കഴിക്കുന്ന ശീലം ആദ്യം മുതൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണം. വിശപ്പിനെയും ദഹനത്തെയും ഇതു സ്വാധീനിക്കും. പോഷകാഹാരക്കുറവ്, അമിതവണ്ണം, വിളർച്ച, തൂക്കക്കുറവ് തുടങ്ങിയ എല്ലാവിധ പ്രശ്‌നങ്ങളും മികച്ച ആഹാരശീലം വഴി പരിഹരിക്കാം. ഒരു ദിവസത്തേക്കുള്ള ഊർജത്തിന്റെ പ്രധാന പങ്ക് ലഭിക്കേണ്ടത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. കുട്ടികളുടെ ഊർജസ്വലത മുതിർന്നവരെക്കാൾ കൂടുതലാണ്. ബേക്കറി സാധനങ്ങൾ ഒഴിവാക്കണം. പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഫാസ്റ്റ് ഫുഡ് സംസ്‌കാരം കുട്ടികളുടെ നാവിന്റെ രുചിയെ ഏറെ സ്വാധീനിച്ചിരിക്കുന്നു. ഇത് തലച്ചോറിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും.
മൊബൈൽ ഫോൺ ബാധ്യതയാകരുത്
ചെറുപ്രായത്തിലെ അമിതമായ ടെക്‌നോളജി ഉപയോഗം ബുദ്ധിവളർച്ചയെ സാരമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
കുട്ടികളുടെ കളിപ്പാട്ടങ്ങൾ ടാബ്‌ലെറ്റുകൾ മാത്രമാവുകയും വിഡിയോ ഗെയിമുകളിലും ഇന്റർനെറ്റിലും മാത്രം മുഴുകുന്ന തലമുറ സമീപഭാവിയിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്ന യാഥാർഥ്യത്തിന് നേരെ മുതിർന്നവർ മുഖം തിരിഞ്ഞു നിൽക്കരുത്. മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും അശ്ലീല ചിത്രങ്ങളും വിഡിയോകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം വിസ്മരിക്കരുത്.
ഉണർന്നിരിക്കൂ ലഹരിക്കെതിരേ
സ്‌കൂളുകളിൽ വേരുറപ്പിക്കാൻ ലഹരി മാഫിയ തക്കം പാർത്തിരിക്കുകയാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ 1140 സ്‌കൂളുകളിൽ ലഹരി ഇടപാട് നടക്കുന്നതായി ഒരു വർഷം മുമ്പ് എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ലഹരി മരുന്നുപയോഗത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ മാരകമായ മയക്കുമരുന്നുകൾ പരിചയപ്പെടുത്തുന്നതിന് പ്രത്യേക ടീം തന്നെ ഉണ്ട്. വിദ്യാർഥികൾക്കിടയിൽ തന്നെയാണ് ഇവർ പ്രവർത്തിക്കുന്നത്. വീര്യംകൂടിയതും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതുമായ മയക്കു മരുന്നുകളാണ് വിദ്യാർഥികൾക്കിടയിൽ പ്രചരിക്കുന്നത്. തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും വിദ്യാർഥികളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് എത്തിക്കുന്നത്. ചെറിയ രീതിയിൽ തുടങ്ങിയ ഉപയോഗത്തിൽനിന്ന് പിന്തിരിയാൻ കഴിയാത്ത തരത്തിൽ കുടുങ്ങുകയാണ് പലരും. വിദ്യാർഥികൾ ലഹരിക്കടിമയായാൽ വിദഗ്ധ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ചികിത്സ നൽകുക. രക്ഷിതാക്കൾ ജാഗ്രതയോടെ ഉണർന്നിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

296 വിജയ ഗോളുകൾ; അമ്പരിപ്പിക്കുന്ന പ്രകടനങ്ങളുമായി റൊണാൾഡോയുടെ കുതിപ്പ്
Football
• 13 hours ago
യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറവുശാലകളില്‍ പരിശോധന; അനധികൃത ശാലകള്‍ അടച്ചുപൂട്ടി അധികൃതര്‍
uae
• 14 hours ago
ആദ്യ ഗോൾ യൂറോപ്പിലെ വമ്പന്മാർക്കെതിരെ; വെസ്റ്റ് ഹാമിനായി വരവറിയിച്ച് കെപി രാഹുൽ
Football
• 14 hours ago
ജമ്മു കാശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്; ഭീകരവാദ പ്രവർത്തകരെ പിടിക്കാനെന്ന് സൂചന
Kerala
• 14 hours ago
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും
Football
• 15 hours ago
പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും
Kerala
• 15 hours ago
25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ
Football
• 15 hours ago
വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു
International
• 16 hours ago
ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി
Kerala
• 16 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ
Kerala
• 16 hours ago
കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ്
Kerala
• 17 hours ago
അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം
Kerala
• 17 hours ago
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ
latest
• 17 hours ago
ഇത് ബാലകൃഷ്ണന്റെ പ്രതികാരം, നാലാം ക്ലാസിലെ തല്ലിന് 62 -ാം വയസിൽ തിരിച്ചടി; സംഭവം കാസർകോട്
Kerala
• 17 hours ago
മൺസൂൺ കനത്തു; അടുക്കള ബഡ്ജറ്റ് കുത്തനേ ഉയരും; തക്കാളിക്കും ഉള്ളിക്കും വില വിലയേറുന്നു
Kerala
• a day ago
'കഞ്ചാവിന്റെ സാന്നിധ്യം, ഈ മിഠായി കഴിക്കരുത്'; മുന്നറിയിപ്പുമായി ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം
oman
• a day ago
രാജ്യത്തെ ഞെട്ടിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം; കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
National
• a day ago
റീൽസ് എടുക്കാനായി പുഴയിലിറങ്ങി; ആറ് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
National
• a day ago
Hajj 2025: 20 ലക്ഷം മുസ്ലിംകള് ഇന്ന് അറഫയില്‍ സംഗമിക്കും, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചുള്ള ഖുതുബ ഉച്ചയ്ക്ക്; പ്രസംഗം മലയാളമടക്കം 34 ഭാഷകളില്‍
latest
• 17 hours ago
രാജ്യത്തെ ജനസംഖ്യ, ജാതി സെൻസസ് എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
National
• 17 hours ago
ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy
latest
• 18 hours ago