HOME
DETAILS

ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്‌റാഈല്‍ സൈന്യം

  
Web Desk
June 02 2025 | 01:06 AM

Israeli Forces Kill 31 Civilians Seeking Food in Gaza Amid Ongoing Crisis

ഗസ്സ: ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്‌റാഈല്‍ സൈന്യം. മധ്യഗസ്സയിലാണ് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത. നേരത്തെയും പൊരിവെയിലില്‍ ഭക്ഷണത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നവരെ വെടിവച്ചു കൊന്നിരുന്നു. ഇന്നലെ സൈനിക ടാങ്കില്‍ നിന്നാണ് തുടര്‍ച്ചയായി വെടിയുതിര്‍ത്തത്. 150 പേര്‍ക്ക് പരുക്കേറ്റു. റഫയിലെ റെഡ്‌ക്രോസ് ആശുപത്രിയിലെത്തിച്ചവര്‍ക്കെല്ലാം വെടിയേറ്റ പരുക്കുകളുണ്ടെന്ന് ബ്രിട്ടീഷ് സര്‍ജന്‍ വിക്ടോറിയ റോസ് പറഞ്ഞു. 

മാര്‍ച്ച് 18 മുതല്‍ ഇസ്‌റാഈല്‍ ഗസ്സയിലേക്ക് ഭക്ഷണമോ മറ്റോ കടത്തിവിടുന്നില്ല. ഇതേത്തുടര്‍ന്ന് ഗസ്സയിലെ മുഴുവന്‍ ജനതയും പട്ടിണിയിലാണെന്ന് കഴിഞ്ഞദിവസം യു.എന്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാവരും ഒരുപോലെ വിശന്നിരിക്കുന്ന ലോകത്തെ ഏക പ്രദേശം എന്നാണ് യു.എന്‍ ഗസ്സയെ വിശേഷിപ്പിച്ചത്. ഗസ്സയില്‍ ഭക്ഷണം വിതരണം ചെയ്യാനും സഹായം എത്തിക്കാനും യു.എസ് സഹായത്തോടെ ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി.എച്ച്.എസ്). സായുധ കാവലിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. 50 ഡിഗ്രി ചൂടുള്ള അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം ആളുകളെ മുള്‍വേലിക്കുള്ളില്‍ നിര്‍ത്തിയാണ് ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് കടത്തിവിടുന്നത്. നാമമാത്രമായ ആളുകള്‍ക്ക് മാത്രമാണ് ഇവര്‍ ഭക്ഷണം  വിതരണം ചെയ്യുന്നത്. 

200 പേര്‍ക്കെങ്കിലും പരുക്കേറ്റെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞതെന്നും പലരെയും പ്രാദേശിക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെന്നും ബ്രിട്ടീഷ് ഡോക്ടര്‍ പറഞ്ഞു. ഇസ്‌റാഈല്‍ പട്ടിണിയെ ആയുധമാക്കിയാണ് ഇപ്പോള്‍ യുദ്ധം ചെയ്യുന്നത്. ആശുപത്രി സംവിധാനങ്ങളും ഇല്ലാതാക്കി. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഭക്ഷണവുമായി 3000 ട്രക്കുകള്‍ ഗസ്സയിലേക്ക് പ്രവേശിപ്പിക്കാതെ ഇസ്‌റാഈല്‍ തടഞ്ഞിട്ടുണ്ട്. ഇതുകാരണം ട്രക്കുകള്‍ ഈജിപ്ത് നഗരമായ അല്‍ അരിഷില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യയെ അന്താരാഷ്ട്ര സമൂഹം അപലപിക്കുന്നില്ലെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പറഞ്ഞു.  ആശുപത്രികള്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മധ്യഗസ്സയില്‍ 31 പേര്‍ കൊല്ലപ്പെട്ടതോടെ ഇവിടെ നിന്ന് തെക്കന്‍ ഗസ്സയിലെ ഖാന്‍യൂനുസിലേക്ക് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. ആളുകള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇസ്‌റാഈല്‍ സംഘടനയായ ജി.എച്ച്.എസ് നിഷേധിച്ചു. തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

അതിനിടെ, ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 37 പേര്‍ കൊല്ലപ്പെട്ടതായും 160 ലേറെ പേര്‍ക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ പറയുന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലുണ്ട്. റോഡുകള്‍ തകര്‍ന്നതിനാല്‍ പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും സാധിക്കുന്നില്ല. മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 4,149 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ കൊല്ലപ്പെട്ടത് 54,418 പേരാണ്.

Israeli forces have killed 31 Palestinians in Gaza who were reportedly seeking food, amid the worsening humanitarian crisis. The incident adds to growing international concern over the dire conditions in the region as the conflict continues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി

Kerala
  •  17 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ

Kerala
  •  17 hours ago
No Image

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന

latest
  •  17 hours ago
No Image

കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ് 

Kerala
  •  17 hours ago
No Image

അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം

Kerala
  •  18 hours ago
No Image

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ

latest
  •  18 hours ago
No Image

ഇത് ബാലകൃഷ്ണന്റെ പ്രതികാരം, നാലാം ക്ലാസിലെ തല്ലിന് 62 -ാം വയസിൽ തിരിച്ചടി; സംഭവം കാസർകോട്

Kerala
  •  18 hours ago
No Image

Hajj 2025: 20 ലക്ഷം മുസ്ലിംകള്‍ ഇന്ന് അറഫയില്‍ സംഗമിക്കും, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചുള്ള ഖുതുബ ഉച്ചയ്ക്ക്; പ്രസംഗം മലയാളമടക്കം 34 ഭാഷകളില്‍

latest
  •  18 hours ago
No Image

രാജ്യത്തെ ജനസംഖ്യ, ജാതി സെൻസസ് എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

National
  •  18 hours ago
No Image

ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy

latest
  •  19 hours ago