
കേരളം ആരുടെയും പിതൃസ്വത്തല്ല, സ്വന്തം കഴിവില്ലായ്മ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് സർക്കാർ, സഹികെട്ടാണ് കേരളം വിട്ടത്; രൂക്ഷ വിമർശനവുമായി കിറ്റെക്സ് എംഡി

കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിനെതിരെ എൽഡിഎഫ് സർക്കാരും വ്യവസായ മന്ത്രി പി. രാജീവും ഉദ്യോഗസ്ഥരും ഒന്നിച്ച് ആക്രമണം നടത്തിയെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബ്. കേരളം വിട്ട് ആന്ധ്രയിലേക്ക് പോകാനുള്ള തീരുമാനത്തിന് പിന്നിൽ സർക്കാരിന്റെ ഒത്തൊരുമിച്ചുള്ള ഉപദ്രവമാണെന്നും ഒരു ചെറിയ നിയമലംഘനം പോലും തങ്ങൾക്കെതിരെ ചുമത്താൻ കഴിഞ്ഞിട്ടില്ലെന്നും സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
"കേരളം ആരുടെയും പിതൃസ്വത്തല്ല, വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രസ്താവനകൾ കേട്ടാൽ കേരളം അവരുടെ സ്വത്താണെന്ന് തോന്നും. സഹികെട്ടാണ് ഞങ്ങൾ കേരളം വിട്ടത്. കിറ്റെക്സ് എന്റെയും എന്റെ പിതാവിന്റെയും അധ്വാനത്തിന്റെ ഫലമാണ്, രാജീവിന്റെയോ പിണറായിയുടെയോ ഔദാര്യമല്ല," സാബു തുറന്നടിച്ചു. കിറ്റെക്സിനെതിരെ തുടർച്ചയായി റെയ്ഡുകൾ നടത്തി ഉപദ്രവിച്ചതായും, 10,000-ത്തിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു മാസം നീണ്ട റെയ്ഡുകളിലും ഒരു നിയമലംഘനം പോലും കണ്ടെത്താനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "സ്വന്തം കഴിവില്ലായ്മ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് സർക്കാർ. ആന്ധ്രയെ മോശമായി ചിത്രീകരിക്കുന്നത് മന്ത്രിയുടെ സ്ഥിരം ശൈലിയാണ്," അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫ് സർക്കാരിന്റെയും എംഎൽഎമാരുടെയും ഉപദ്രവം മൂലമാണ് 3500 കോടി രൂപയുടെ നിക്ഷേപം തെലങ്കാനയിലേക്ക് മാറ്റിയതെന്ന് സാബു വെളിപ്പെടുത്തി. "ഇപ്പോൾ ആന്ധ്രയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുകയാണ്. ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്," അദ്ദേഹം ചൂണ്ടിക്കാട്ടി.
കിറ്റെക്സ് കേരളത്തിൽ തുടരുന്നത് ആരുടെയും ഔദാര്യം കൊണ്ടല്ലെന്ന് സാബു വ്യക്തമാക്കി. "ഇവിടെ പൂട്ടിക്കെട്ടി മറ്റൊരു സംസ്ഥാനത്തേക്ക് പോയാൽ ഒരു വർഷം 400 കോടി രൂപ ലാഭം ലഭിക്കും. എന്നിട്ടും 10,000-ത്തിലേറെ തൊഴിലാളികളുടെ കുടുംബങ്ങളെ ഓർത്താണ് ഇവിടെ തുടരുന്നത്," അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവിനെതിരെ രൂക്ഷ വിമർശനമാണ് സാബു ഉന്നയിച്ചത്. "റിസ്കില്ലാത്ത, അധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അതാണ് മന്ത്രി ചെയ്യുന്നത്. കേരളത്തിൽ 50 ലക്ഷം രൂപ ശമ്പളം നൽകുന്ന വ്യവസായങ്ങൾ വേണമെന്ന് പറയുന്നത് ഒരു കമ്യൂണിസ്റ്റ് സർക്കാരാണോ?" അദ്ദേഹം ചോദിച്ചു.
കിറ്റെക്സ് സാമൂഹികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് തൊഴിൽ നൽകുന്നതെന്നും, അവർക്ക് വർഷം 5 ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും സാബു വ്യക്തമാക്കി. "മന്ത്രിയുടെ മക്കൾ എവിടെയാണ് പഠിക്കുന്നത്? എത്ര രൂപ ചെലവഴിക്കുന്നു? എംഎൽഎ ശ്രീനിജിന്റെ മക്കൾ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പഠിച്ചത്. എന്നിട്ടാണ് ആദർശം പറയുന്നത്," സാബു ആരോപിച്ചു.
കേരളം നന്നാവാൻ ഇവർ ഒരിക്കലും അനുവദിക്കില്ല. കള്ളക്കണക്കുകൾ ഉണ്ടാക്കി യുവാക്കളെ വഞ്ചിക്കുകയാണ്. മുതൽ മുടക്കിയവർക്ക് പേടിക്കാതെ ജീവിക്കാൻ അവകാശമില്ലേ? കേരളത്തിന്റെ മണ്ണിൽ നിന്ന് ഉണ്ടാക്കിയെന്ന് പറഞ്ഞ് വിരട്ടാൻ നോക്കേണ്ട," സാബു ജേക്കബ് താക്കീത് നൽകി. കിറ്റെക്സിന്റെ ഓഹരി മൂല്യം കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച ദിവസം വർധിച്ചതും, പിതാവ് എം.സി. ജേക്കബിന്റെ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കേരളത്തിൽ പിടിച്ചുനിന്നതെന്നും സാബു കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്
Kerala
• a day ago
അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• a day ago
ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• a day ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago
റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 2 days ago
പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി
Kerala
• 2 days ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago