HOME
DETAILS

ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം

  
Web Desk
June 10 2025 | 16:06 PM

Cargo Ship Blaze Intensifies Fire Spreads to More Containers Urgent Efforts to Extinguish Underway

കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ചരക്കുകപ്പലിന്റെ അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് നിലവില്‍ കോസ്റ്റ്ഗാര്‍ഡ് ശ്രമിക്കുന്നത്. 

എന്നാല്‍ ചരക്കുകപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നതും പൊട്ടിത്തെറി സാധ്യത നിലനില്‍ക്കുന്നതും കപ്പലിനടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

നിലവില്‍ ചരക്കുകപ്പലിന്റെ ഏറ്റവും മുകളിലെ കണ്ടെയ്‌നറുകളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. കപ്പലില്‍ നിന്നും ഇപ്പോഴും കറുത്ത പുക ഉയരുന്നുണ്ട്. അപകടകരമായ രാസവസ്തുക്കളുള്ള കണ്ടെയ്‌നറുകളിലേക്ക് തീ വ്യാപിക്കുന്നത് തടയാന്‍ കോസ്റ്റ്ഡാര്‍ഡ് അതിതീവ്ര ശ്രമത്തിലാണ്. 650ഓളം കണ്ടെയ്‌നറുകളാണ് ചരക്കുകപ്പലില്‍ ഉള്ളത്.

ഇതിനുപുറമേ, കപ്പലിലെ കാണാതായ നാലു ജീവനക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടില്‍ അടക്കം മുങ്ങല്‍വിദഗ്ധര്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ചരക്കുകപ്പല്‍ തെക്കുദിശയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. അപകടം സംഭവിച്ച സ്ഥലത്തു നിന്നും 2 കിലോമീറ്ററോളം ദൂരെയാണ് നിലവില്‍ കപ്പലുള്ളത്.

കപ്പലിന്റെ ഇന്ധന ടാങ്കിനടുത്ത് തീ പടരുന്നത് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ചരക്കുകപ്പലില്‍ 2000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമാണുള്ളത്.

കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ക്കൊപ്പം ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണത്തിനായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ കോസ്റ്റ്ഗാര്‍ഡിനെ സഹായിക്കാന്‍ ഐഎന്‍എസ് സത്‌ലജ് സ്ഥലത്തെത്തിയിട്ടുണ്ട്. 

കൊളംബോയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂർ പതാകയുള്ള എംവി വാൻഹായി 503 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. ബേപ്പൂർ തുറമുഖത്തിന് 76 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്. കപ്പലിൽ 2,240 ടൺ ഇന്ധനവും നിരവധി അപകടസാധ്യതയുള്ള വസ്തുക്കളും ഉണ്ടായിരുന്നുവെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

കണ്ടെയ്നറുകളിൽ അപകടകാരികൾ:

കപ്പലിൽ 1,754 കണ്ടെയ്നറുകൾ ഉണ്ടായിരുന്നുവെന്നും അതിൽ 157 എണ്ണം അത്യന്തം അപകടകരമായ വസ്തുക്കൾ ഉൾക്കൊള്ളുന്നതായും കാർഗോ മാനിഫെസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

റെസിൻ സൊല്യൂഷൻ: 21,600 കിലോഗ്രാം

നൈട്രോസെല്ലുലോസ് അടക്കം പൊട്ടിത്തെറിച്ചേക്കാവുന്ന വസ്തുക്കൾ

ആസിഡുകൾ, ആൽക്കഹോൾ മിശ്രിതങ്ങൾ, കളനാശിനികൾ

2,000 ടൺ കപ്പൽ ഓയിൽ, 240 ടൺ ഡീസൽ

ശ്രദ്ധ കേന്ദ്രീകരിച്ച മേഖലകൾ:

കണ്ടെയ്നറുകൾ തെക്കൻ തീരങ്ങളിലേക്കാണ് നീങ്ങാനിടയുണ്ട് എന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം പുറത്തുവിട്ട വിലയിരുത്തൽ. കൊച്ചി, കോഴിക്കോട് തീരമേഖലകൾ പ്രത്യേകിച്ച് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നതിനാണ് നിർദ്ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  a day ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  a day ago
No Image

രാജ്യത്ത് പ്രത്യുല്‍പാദന നിരക്കില്‍ വന്‍ ഇടിവ്; പിന്നിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും

National
  •  a day ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും

Kerala
  •  a day ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിന്‍: ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

മുനമ്പം വഖ്ഫ് ഭൂമി; മുൻകാല രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

Kerala
  •  a day ago
No Image

ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

National
  •  a day ago
No Image

പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍

National
  •  a day ago
No Image

ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു

International
  •  a day ago
No Image

ഭക്ഷണപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; കേരളത്തില്‍ നാലിടങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കും

Kerala
  •  a day ago