HOME
DETAILS

വില്ലനാകുന്ന വൈദ്യുതക്കെണി: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 16 ജീവഹാനി, കൂടുതൽ മരണം പാലക്കാട്ടും മലപ്പുറത്തും

  
അശ്‌റഫ് കൊണ്ടോട്ടി
June 09 2025 | 01:06 AM

Electric traps are becoming a villain 16 lives lost in the state last year alone more deaths in Palakkad and Malappuram

മലപ്പുറം: കാട്ടുമൃഗങ്ങളെ വേട്ടയാടാനായി വൈദ്യുതി മോഷ്ടിച്ച് അനധികൃതമായി സ്ഥാപിക്കുന്ന കെണികളിൽ കുരുങ്ങി മനുഷ്യജീവൻ പൊലിയുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് ഇത്തരം കെണിയിൽനിന്ന് ഷോക്കേറ്റ് 16 പേരാണ് മരിച്ചത്. മരണം കൂടുതലും പാലക്കാട്, മലപ്പുറം ജില്ലകളിലാണ്. 

നിലമ്പൂർ വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു ഇത്തരത്തിൽ സ്ഥാപിച്ച കെണയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സ്ഥലത്തിന് സമീപത്ത് ആറ് മാസം മുമ്പും സമാന രീതിയിൽ ഒരാൾ മരിച്ചിരുന്നു. പാലക്കാട്ട്  ഇത്തരം കെണിയിൽ നിന്ന് ഷോക്കേറ്റ് ഒൻപത് പേരാണ് 2023- 24 വർഷത്തിൽ മരിച്ചത്.  മലപ്പുറത്ത് മൂന്ന് പേരും വയനാട്ടിൽ രണ്ട് പേരും മരണമടഞ്ഞു. തൃശൂർ മലപ്പുറം ജില്ലകളിൽ ഒാരോ മരണവും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ നവംബർ 14ന് പാലക്കാട് ജില്ലയിലെ അട്ടപ്പള്ളം സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരും വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ്  മരിച്ചിരുന്നു. കൃഷിക്കായി പാടത്തേക്ക് വെള്ളം ഒഴുക്കി വിടാൻ പോയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.     വൈദ്യുത ലൈനിൽ നിന്ന് വയർ ഉപയോഗിച്ചാണ് കാട്ടുപന്നികളെ പിടികൂടാനായി കമ്പിവേലികളിലേക്ക് വൈദ്യുതി കടത്തി വിടുന്നത്.  ഇത്തരത്തിൽ  പന്നികളെ പിടികൂടാനായി സ്ഥാപിച്ച കെണിയാണ് കഴിഞ്ഞ ദിവസം അനന്തുവിൻ്റെയും ജീവനെടുത്തത്.

നായാട്ട് സംഘങ്ങൾ വൈദ്യുതി മോഷ്ടിച്ച്  സ്ഥാപിക്കുന്ന കെണികൾ വൈദ്യുത വകുപ്പിന്റെ അറിവോടെയാണെന്നാണ് ആക്ഷേപമുയരുന്നത്. വഴിക്കടവിൽ വിദ്യാർഥി അപകടത്തിൽപ്പെട്ട  സ്ഥലത്ത് അനധികൃത കെണി സ്ഥാപിക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് നിരന്തരം പരാതി പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു.

നായാട്ട് സംഘങ്ങൾ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതോടെ അധികൃതർ കണ്ണടയ്ക്കും. കാട്ടുപന്നികളെ വേട്ടയാടാനാണ്  കൂടുതലും ഇത്തരം കെണികളൊരുക്കുന്നത്. മാംസ വിൽപന ലക്ഷ്യംവച്ചാണിത്.  

Shocking data reveals 16 deaths in Kerala last year due to lethal electric fences, with Palakkad and Malappuram reporting the highest casualties. Authorities urge stricter safety measures to prevent further tragedies. #KeralaSafety #ElectricFenceHazard #AccidentalDeaths

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടിയില്ല, പ്രദേശത്ത് പ്രതിഷേധം ശക്തം

National
  •  6 hours ago
No Image

Hajj 2025: കല്ലേറ് കര്‍മം ഇന്ന് പൂര്‍ത്തിയാകും; ഭൂരിഭാഗം ഹാജിമാരും മിന വിട്ടു, ഹാജിമാര്‍ മടങ്ങാനുള്ള ഒരുക്കത്തില്‍; വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം കഴിയണം

Saudi-arabia
  •  6 hours ago
No Image

മണിപ്പൂര്‍ വീണ്ടും കത്തുന്നു; വ്യാപക അക്രമം, അതീവ ജാഗ്രത, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു 

National
  •  6 hours ago
No Image

പറങ്കികൾക്ക് മുന്നിൽ സ്പെയിൻ തീർന്നു; നേഷൻസ് ലീ​ഗ് കിരീടം പോർച്ചു​ഗലിന്

Football
  •  7 hours ago
No Image

പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra

National
  •  7 hours ago
No Image

പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ

Others
  •  7 hours ago
No Image

യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് 

latest
  •  7 hours ago
No Image

ഇന്നസെന്റിന്റെ ആ​ഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും

Kerala
  •  8 hours ago
No Image

UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം

uae
  •  8 hours ago
No Image

പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്

Kerala
  •  8 hours ago