HOME
DETAILS

മണിപ്പൂര്‍ വീണ്ടും കത്തുന്നു; വ്യാപക അക്രമം, അതീവ ജാഗ്രത, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു 

  
Web Desk
June 09 2025 | 03:06 AM

Fresh Violence Erupts in Manipur as Meitei Protests Intensify After Arambai Tenggol Leaders Arrest

ഇംഫാല്‍: ഒരിടവേളക്കു ശേഷം വീണ്ടും സംഘര്‍ഷ ഭൂമിയായി മണിപ്പൂര്‍. മെയ്തി സായുധസംഘത്തിന്റെ സ്ഥാപകന്‍ ആര്‍.എം ബായ് തെങ്കാലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനങ്ങള്‍ വ്യാപക അക്രമത്തിലും സംഘര്‍ഷങ്ങളിലും കലാശിച്ചു. ഇംഫാല്‍ താഴ്്വരയിലെ ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, ബിഷ്ണുപൂര്‍, കാക്ചിംഗ് ജില്ലകളില്‍ കനത്ത ആക്രമങ്ങളാണ് നടക്കുന്നത്. ശനിയാഴ്ച രാത്രി ഈ ജില്ലകളിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. അക്രമസംഭവങ്ങള്‍ നേരിടാന്‍ സൈന്യത്തെ വിന്യസിച്ചട്ടുണ്ട്. ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഇന്നലെ രാവിലെയാണ് മെയ്തി ഗ്രൂപ്പായ ആരംബായ് തൊങ്കാളിന്റെ സ്ഥാപക നേതാവുള്‍പ്പെടെ അഞ്ച് പേരെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. 2023 മെയില്‍ തുടങ്ങിയ വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് കേന്ദ്ര അന്വേഷണ സംഘം ആരംബായ് തൊങ്കാളിനെ അറസ്റ്റ് ചെയ്തത്. വംശീയ സംഘര്‍ഷങ്ങളില്‍ മെയ്തി ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ടായിരുന്നതായി കുക്കികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ അറസ്റ്റില്‍ എത്തിയത്. അറസ്റ്റ് ചെയ്ത ആറംബായ് തൊങ്കല്‍ നേതാക്കളെ കനത്ത സുരക്ഷയില്‍ ഗുവഹതിയില്‍ എത്തിച്ചു.

എന്നാല്‍ നേതാക്കളുടെ അറസ്റ്റിനെതിരെ താഴ്വരയിലെ മെയ്തി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. രാഷ്ട്രപതി ഭരണം തുടരുന്ന സംസ്ഥാനത്ത് ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും മറ്റ് സൈനിക നേതൃത്വങ്ങള്‍ക്കും നേരെ കടുത്ത ഭാഷയിലാണ് മെയ്തികള്‍ പ്രതികരിക്കുന്നത്. കടകള്‍ അടച്ചും റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചും ഗ്രാമങ്ങളില്‍ വരെ പ്രതിഷേധം തുടരുകയാണ്. 
വിമാനത്താവളത്തിന്റെ കവാടം പ്രതിഷേധക്കാര്‍ ഘൊരാവോ ചെയ്തു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

അതിനിടെ, അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 25 മെയ്തി എം.എല്‍.എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. അഞ്ച് ജില്ലകളില്‍ പത്തു ദിവസത്തേക്ക് ബന്ദ് പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. 

മണിപ്പൂരില്‍ മെയ്തെയ്-കുകി വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപം 2023 മെയ് മുതലാണ് രൂക്ഷമായത്. സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചിരുന്നു.  തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. സംഘര്‍ഷത്തില്‍ ഇതുവരെ 260-ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  a day ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  a day ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  a day ago