HOME
DETAILS

ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

  
June 12 2025 | 02:06 AM

Karnataka Government Holds RCB and Cricket Association Accountable for Bengaluru Stampede

ബംഗളൂരു: ഐ.പി.എല്‍ ക്രിക്കറ്റ് കിരീടം നേടിയതിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റോയല്‍ ചാലഞ്ചേഴ് ബംഗളൂരുവിനും (ആര്‍.സി.ബി), കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആര്‍.സി.ബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാല ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍  വാദം കേള്‍ക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍.സി.ബിയെയും ക്രിക്കറ്റ് അസോസിയേഷനെയും കുറ്റപ്പെടുത്തി വാദങ്ങള്‍ നിരത്തിയത്.

ആഘോഷ പരിപാടിക്ക് ആര്‍.സി.ബി മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. പരിപാടി സംബന്ധിച്ച് അറിയിപ്പ് നല്‍കുക മാത്രമാണുണ്ടായത്. പൊലിസ് അനുമതി നിഷേധിച്ചിട്ടും പരിപാടിയുമായി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനും മുന്നോട്ടുപോവുകയായിരുന്നു.

അതേസമയം ഐപിഎല്‍ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം നടന്ന ദുരന്തവുമായി ബന്ധപ്പെട്ട് ജൂണ്‍ 6ന് അറസ്റ്റിലായ ആര്‍സിബിയുടെ മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സൊസാലെ സമര്‍പ്പിച്ച ഇടക്കാല ജാമ്യ ഹരജിയില്‍ വിധി പറയുന്നത് കര്‍ണാടക ഹൈക്കോടതി മാറ്റിവച്ചു. പരിപാടിയുടെ സംഘാടക കമ്പനിയായ മെസ്സേഴ്‌സ് ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് നെറ്റ്‌വര്‍ക്ക്‌സ് പ്രൈവറ്റിലെ സുനില്‍ മാത്യു, കിരണ്‍ കുമാര്‍ എസ്, ഷമന്ത് എന്‍പി മാവിനകെരെ എന്നിവരുടെ ഇടക്കാല ജാമ്യ ഹരജികളിലും വിധി പറയുന്നത് കോടതി മാറ്റിവച്ചു.

അതേസമയം, പരേഡ് നടത്താന്‍ ടീം അനുമതി വാങ്ങിയിട്ടില്ലെന്നും പരിപാടി നടത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപനം നടത്തിയതെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടി വാദിച്ചു.  

സംസ്ഥാനം ആര്‍സിബി അനുമതി തേടിയിട്ടില്ലെന്ന് വാദിച്ചുകൊണ്ട് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു, 'ആസൂത്രണം ചെയ്ത പരിപാടിയെക്കുറിച്ച് ആര്‍സിബി ഒരു കത്ത് മാത്രമാണ് ഞങ്ങള്‍ക്ക് നല്‍കിയത്' കിരണ്‍ ഷെട്ടി പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്‌കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്

uae
  •  a day ago
No Image

കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം 

Kerala
  •  a day ago
No Image

വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ

Kerala
  •  a day ago
No Image

പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍

Kerala
  •  a day ago
No Image

ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ

Kerala
  •  a day ago
No Image

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി

Kerala
  •  a day ago
No Image

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

Kerala
  •  a day ago
No Image

10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'

Kerala
  •  a day ago
No Image

തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും 

Kerala
  •  a day ago