HOME
DETAILS

വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി

  
June 11 2025 | 15:06 PM

Limited Authority for Wildlife Control Kerala Faces Setback with Central Ministrys Response

 

തിരുവനന്തപുരം: ആക്രമണകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം പരിമിതമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അയച്ച മറുപടി കത്തിൽ വ്യക്തമാക്കി. ജൂൺ 6-ന് സംസ്ഥാന മന്ത്രിസഭാ തീരുമാനപ്രകാരം കേരളം അയച്ച കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, വന്യമൃഗ നിയന്ത്രണത്തിനുള്ള അപ്രായോഗിക നടപടിക്രമങ്ങൾ പരിഷ്കരിക്കണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ കേരളം മുന്നോട്ടുവെച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലെ 11(1)(എ) വകുപ്പ് പ്രകാരം, പട്ടിക ഒന്നിലെ വന്യമൃഗങ്ങളെ വേട്ടയാടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെങ്കിലും, ഇതിനുള്ള നിബന്ധനകൾ കർശനമാണ്. മൃഗങ്ങളെ പിടികൂടാനോ, മയക്കുവെടി വെക്കാനോ, മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധിക്കാത്ത അനിവാര്യ സാഹചര്യങ്ങളിൽ മാത്രമേ ഈ അധികാരം ഉപയോഗിക്കാൻ കഴിയൂ. പിടികൂടുന്ന മൃഗങ്ങൾക്ക് പരിക്കേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

കേന്ദ്ര വനം മന്ത്രിയുടെ സമീപകാല പ്രസ്താവന അവാസ്തവവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. “കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി, നിയമപരമായ പരിമിതികൾ വ്യക്തമാക്കുന്നു. ആന, കടുവ, പുലി, കരടി, കുരങ്ങുകൾ, മുള്ളൻപന്നി, മയിൽ തുടങ്ങിയ പട്ടിക ഒന്നിലെ വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമില്ല,” അദ്ദേഹം പറഞ്ഞു. എന്നാൽ, നരഭോജി മൃഗങ്ങളെ നടപടിക്രമങ്ങൾ പാലിച്ച് കൊല്ലാൻ ഉത്തരവിടാമെന്നും മന്ത്രാലയം വ്യക്തമാക്കി.

പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം, ആവാസ വ്യവസ്ഥയെ ബാധിക്കാത്ത വിധം മാത്രം ക്രമീകരിക്കാമെന്നും, ഒരു വന്യജീവിയെയും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാകില്ലെന്നും കത്തിൽ പറയുന്നു. കുരങ്ങുകളെ പട്ടിക രണ്ടിൽ നിന്ന് പട്ടിക ഒന്നിലേക്ക് മാറ്റി, ആനയ്ക്കും കടുവയ്ക്കും നൽകുന്ന സംരക്ഷണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനവും കേരളത്തിന് തിരിച്ചടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാന ദുരന്തം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, ഗുരുതര പരുക്ക്

National
  •  2 days ago
No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

National
  •  2 days ago
No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  2 days ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

International
  •  2 days ago
No Image

വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ

crime
  •  2 days ago
No Image

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

qatar
  •  2 days ago
No Image

UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം

Domestic-Education
  •  2 days ago
No Image

സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും

International
  •  2 days ago