HOME
DETAILS

വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി

  
Sabiksabil
June 11 2025 | 15:06 PM

Limited Authority for Wildlife Control Kerala Faces Setback with Central Ministrys Response

 

തിരുവനന്തപുരം: ആക്രമണകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം പരിമിതമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തിന് അയച്ച മറുപടി കത്തിൽ വ്യക്തമാക്കി. ജൂൺ 6-ന് സംസ്ഥാന മന്ത്രിസഭാ തീരുമാനപ്രകാരം കേരളം അയച്ച കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, വന്യമൃഗ നിയന്ത്രണത്തിനുള്ള അപ്രായോഗിക നടപടിക്രമങ്ങൾ പരിഷ്കരിക്കണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ കേരളം മുന്നോട്ടുവെച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലെ 11(1)(എ) വകുപ്പ് പ്രകാരം, പട്ടിക ഒന്നിലെ വന്യമൃഗങ്ങളെ വേട്ടയാടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെങ്കിലും, ഇതിനുള്ള നിബന്ധനകൾ കർശനമാണ്. മൃഗങ്ങളെ പിടികൂടാനോ, മയക്കുവെടി വെക്കാനോ, മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധിക്കാത്ത അനിവാര്യ സാഹചര്യങ്ങളിൽ മാത്രമേ ഈ അധികാരം ഉപയോഗിക്കാൻ കഴിയൂ. പിടികൂടുന്ന മൃഗങ്ങൾക്ക് പരിക്കേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

കേന്ദ്ര വനം മന്ത്രിയുടെ സമീപകാല പ്രസ്താവന അവാസ്തവവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. “കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി, നിയമപരമായ പരിമിതികൾ വ്യക്തമാക്കുന്നു. ആന, കടുവ, പുലി, കരടി, കുരങ്ങുകൾ, മുള്ളൻപന്നി, മയിൽ തുടങ്ങിയ പട്ടിക ഒന്നിലെ വന്യമൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമില്ല,” അദ്ദേഹം പറഞ്ഞു. എന്നാൽ, നരഭോജി മൃഗങ്ങളെ നടപടിക്രമങ്ങൾ പാലിച്ച് കൊല്ലാൻ ഉത്തരവിടാമെന്നും മന്ത്രാലയം വ്യക്തമാക്കി.

പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം, ആവാസ വ്യവസ്ഥയെ ബാധിക്കാത്ത വിധം മാത്രം ക്രമീകരിക്കാമെന്നും, ഒരു വന്യജീവിയെയും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാകില്ലെന്നും കത്തിൽ പറയുന്നു. കുരങ്ങുകളെ പട്ടിക രണ്ടിൽ നിന്ന് പട്ടിക ഒന്നിലേക്ക് മാറ്റി, ആനയ്ക്കും കടുവയ്ക്കും നൽകുന്ന സംരക്ഷണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനവും കേരളത്തിന് തിരിച്ചടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  9 days ago
No Image

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

Kerala
  •  9 days ago
No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  9 days ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  9 days ago
No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  9 days ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  9 days ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  9 days ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  9 days ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  9 days ago