HOME
DETAILS

തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും 

  
Web Desk
June 12 2025 | 03:06 AM

Fire on Cargo Ship MV Wan Hai 503 Off Kerala Coast Contained Environmental Risk Being Monitored

കൊച്ചി: കണ്ണൂര്‍ അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ തീപിടിച്ച എം.വി വാന്‍ഹായ് 503 കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി തീരരക്ഷാ സേന. തീയുടെ ശക്തി കുറഞ്ഞെങ്കിലും പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കപ്പല്‍ 15 ഡിഗ്രിയോളം ഇടത്തോട്ട് ചെരിഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ചെരിയാതെ നില്‍ക്കുന്നത് പ്രതീക്ഷ പകരുന്നുണ്ട്. തീരരക്ഷാ സേനയുടെ ഏഴ് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. ഈ കപ്പലുകളില്‍നിന്ന് വെള്ളവും ഫോമും (പത)ശക്തിയായി പമ്പ് ചെയ്തു തീ പൂര്‍ണമായും അണയ്ക്കുന്നതിനാണ് ശ്രമം. 

മോശം കാലാവസ്ഥ മൂലം ഇന്നലെ ഉച്ചവരെ ഡോണിയര്‍ വിമാനങ്ങള്‍ക്ക് കപ്പലിനുമുകളിലൂടെ പറന്ന് തീ നിയന്ത്രിക്കുന്നതിനുള്ള രാസവസ്തുക്കള്‍ വിതറാന്‍ കഴിഞ്ഞിരുന്നില്ല. കപ്പല്‍ നിലകൊള്ളുന്ന പ്രദേശത്ത് മഴ തുടരുന്നതായും അറിയിപ്പില്‍ പറയുന്നു. വ്യോമ സേനാ ഹെലികോപ്റ്ററുകള്‍ കപ്പലിനു മുകളില്‍ പറന്ന് തീ നിയന്ത്രിക്കുന്നതിനുള്ള രാസവസ്തുക്കള്‍ വിതറുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കപ്പലിനെ നടുക്കടലിലേക്ക് വലിച്ചു നീക്കുന്നതിനുള്ള ആലോചനയും ഉണ്ട്. ഇന്ന് ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പല്‍ ഉള്‍കടലിലേക്ക് മാറ്റാനാണ് ശ്രമം. അതേസമയം,  കപ്പല്‍ 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണുള്ളത്. കപ്പല്‍ ചെരിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അഞ്ച് കപ്പലുകളും രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററുമാണ് നിലവില്‍ ദൗത്യത്തിലുള്ളത്.

നാവികസേന, തീരരക്ഷാ സേന എന്നിവയിലെ ഉന്നതര്‍ ഉള്‍പ്പെടുന്ന മാരിടൈം റെസ്‌ക്യൂ കോഡിനേഷന്‍ സെന്റര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുമുണ്ട്. കപ്പലിലെ 157 കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ട് എന്നും വ്യക്തമായിട്ടുണ്ട്. 24 കണ്ടെയ്നറുകള്‍ ഇതിനകം കപ്പലില്‍നിന്ന് കടലില്‍ വീണിട്ടുണ്ട്. ഇവ കാറ്റിന്റെ ഗതിക്ക് അനുസരിച്ച് എറണാകുളം, തൃശ്ശൂര്‍ ജില്ലകളുടെ തീരങ്ങളിലും ഒരുപക്ഷേ ശ്രീലങ്കന്‍ തീരത്തും അടിയാന്‍ സാധ്യതയുണ്ട്. ഇതിനു രണ്ടുമൂന്നു ദിവസം വരെ എടുത്തേക്കും. കടലില്‍ വീണ കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിന് വാന്‍ഹായ് കമ്പനിയുടെ രക്ഷാസംഘം രംഗത്തെത്തിയിട്ടുണ്ട്.


ആദ്യപരിശോധനയില്‍ മലിനീകരണമില്ലെന്ന് കണ്ടെത്തല്‍
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിട്യൂട്ട് (സി.എം.എഫ്. ആര്‍.ഐ) നടത്തിയ പരിശോധനയില്‍ കടലില്‍ മലിനീകരണമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സി.എം.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞര്‍ കടലില്‍ നിന്നെടുത്ത സാമ്പിളിന്റെ ആദ്യ പരിശോധനയിലാണ് കടല്‍വെള്ളത്തില്‍ അപടകരമായ ഘടകങ്ങളില്ലെന്ന് കണ്ടെത്തിയത്. കരയില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നതെന്നതിനാല്‍ രാസവസ്തുക്കള്‍ കരയ്ക്കെത്താന്‍ കാലതാമസമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച വീണ്ടും സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധിക്കും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ നിന്നാണ് കടല്‍വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കുക. 

കടല്‍വെള്ളത്തിന്റെ ഒഴുക്ക് കിഴക്ക്-തെക്ക് ഭാഗത്തേക്കായതിനാല്‍ കണ്ടെയ്നറുകള്‍ എറണാകുളം, തൃശൂര്‍ ഭാഗത്തേക്ക് എത്താനാണ് സാധ്യതയെന്ന് സി.എം.എഫ്.ആര്‍.ഐ ശാസ്ത്രജ്ഞര്‍ പറഞ്ഞു. അതേസമയം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വെള്ളത്തിന്റെയും വായുവിന്റെയും സാമ്പിളെടുത്ത് എറണാകുളത്തെ സെന്‍ട്രല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുള്ളത്. വാന്‍ഹായ് കപ്പലില്‍ പരിസ്ഥിതിക്ക് അപകടം വരുത്തുന്ന വസ്തുക്കളാണുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടയ്നറുകളില്‍ ആസിഡ്, ലിത്വിയം ബാറ്ററികള്‍, ടര്‍പ്പന്റെന്‍, വെടിമരുന്ന് തുടങ്ങിയ വസ്തുക്കളാണുള്ളത്.

കപ്പല്‍ ജീവനക്കാരില്‍ ഒരാള്‍ ആശുപത്രി വിട്ടു
 'വാന്‍ഹായ് 503'ല്‍നിന്ന് രക്ഷപ്പെടുത്തി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചൈനീസ് പൗരന്‍ ഗുവോ ലെനിനോ ആശുപത്രി വിട്ടു. ഇന്നലെയാണ് ഇദ്ദേഹം പരുക്കുകള്‍ ഭേദമായി ആശുപത്രി വിട്ടത്.

അതേസമയം, ഗുരുതരമായി പരുക്കേറ്റ ലൂ എന്‍ലി, സോണിറ്റൂര്‍ എസൈനി എന്നിവര്‍ മംഗളൂരുവിലെ എ.ജെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഇരുവരും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍, ഗുരുതര പരുക്കേറ്റ രണ്ടുപേര്‍ ഉള്‍പ്പെടെ ആറ് കപ്പല്‍ ജീവനക്കാരാണ് ചികിത്സയിലുള്ളത്. പരുക്കേറ്റവരില്‍ ഒരാള്‍ കൂടി രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 18 പേരില്‍ 12 പേര്‍ മംഗളൂരുവിലെ ഹോട്ടലില്‍ കഴിയുകയാണ്.

 

A fire broke out on MV Wan Hai 503, a cargo ship 44 nautical miles off Azhikkal, Kannur. The Indian Coast Guard reports the fire is under control but not fully extinguished. Hazardous containers onboard and ongoing rescue efforts raise environmental concerns along Kerala’s coast.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..?  ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?

Kerala
  •  2 days ago
No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago
No Image

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Kerala
  •  2 days ago
No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  2 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  2 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  2 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  2 days ago