HOME
DETAILS

സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും

  
Web Desk
June 12 2025 | 06:06 AM

Israeli Strikes Kill 120 in Gaza Within 24 Hours Amid Ongoing Bombardment

ഗസ്സ: ആക്രമണത്തില്‍ അല്‍പം പോലും ഇളവ് വരുത്താതെ ഇസ്‌റാഈല്‍ ഗസ്സയില്‍ 24 മണിക്കൂറിനിടെ 120 പേരെയാണ് സയണിസ്റ്റ് സേന കൊലപ്പെടുത്തിയത്.  474 പേര്‍ക്ക് പരുക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ കൊല്ലപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തി. സഹായം വാങ്ങാനെത്തിയ 57 പേരെങ്കിലും ഇന്നലെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സഹായ കേന്ദ്രങ്ങളിലെത്തിയ 363 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതോടെ ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. 1,858 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അഭയാര്‍ത്ഥി ക്യാംപുകള്‍ക്ക് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവും തുടരുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പെടെ നിരവധി പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 

ഹമാസിനെ പരാജയപ്പെടുത്തുന്നതു വരെ ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ സൈനിക മേധാവി ഇയാല്‍ സാമിര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വടക്കന്‍ ഗസ്സയില്‍ സൈനികരെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതികരണം. കൂടുതല്‍ സൈനികരെ ഗസ്സയില്‍ ഉപയോഗിക്കുമെന്നും റിസര്‍വ് സൈന്യത്തിന്റെ അംഗബലം കൂട്ടുമെന്നും നിര്‍ബന്ധിത സൈനിക സേവനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തടവുകാരെയും തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ക്ക് സാരമായി പരുക്കേറ്റതായി ഇസ്‌റാഈല്‍ ആര്‍മി റേഡിയോ സ്ഥിരീകരിച്ചു. ഖാന്‍ യൂനുസില്‍ വച്ചാണ് ആക്രമണം നടന്നത്. ഈ മേഖലയില്‍ ഇസ്‌റാഈല്‍ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചിട്ടില്ല. ഖാന്‍ യൂനുസിലെ അബാസന്‍ അല്‍ കാബിറയില്‍ ആണ് ഇസ്‌റാഈല്‍ സൈനികനെ കൊലപ്പെടുത്തിയതെന്ന് ഹമാസ് അറിയിച്ചു.

 

Israeli military attacks on Gaza continue with no signs of relief, killing 120 Palestinians and injuring 474 in the past 24 hours, according to the Gaza Health Ministry. Aid centers and refugee camps remain primary targets as civilian casualties mount.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  2 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  2 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  2 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  2 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  2 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 days ago