
മാതാപിതാക്കള്‍ അറിയാതെ ചെയ്യുന്ന ഈ തെറ്റുകള്‍ കുട്ടികളിലുണ്ടാക്കുന്ന മാനസിക വിഷമം ഒരിക്കലും അറിയാതെ പോകരുത്

ഇന്ന് ഏറെയും അണുകുടുംബങ്ങളാണ്. അല്ലാത്ത കുടുംബത്തിലും ഇന്നത്തെ കാലത്ത് കുട്ടികളെ തടവറയിലിട്ട പോലെയാണ് വളര്‍ത്തുക. പ്രായോഗിക ജീവിതപാഠങ്ങളോ സാമൂഹിക ഇടപെടലുകളോ കാരുണ്യമോ എന്താണെന്ന് അറിയാതെയാണ് കുട്ടികള്‍ വളരുന്നതും. മാതാപിതാക്കളുടെ തിരക്കും സ്വാര്‍ത്ഥതയുമൊക്കെ കുട്ടികളില്‍ ആരോഗ്യപരമായ അന്തരീക്ഷമല്ല സൃഷ്ടിക്കുന്നത്. ഇത്തരം കാര്യങ്ങളിലൂടെ സ്വന്തമായി ജീവിക്കാനുള്ള അവസ്ഥ അവര്‍ക്കില്ലാതാവുകയാണ്.
താരതമ്യം
കുട്ടികളെ മറ്റുള്ളവരുമായി തരതമ്യം ചെയ്യുക. ആ കുട്ടി എത്ര നന്നായി പഠിക്കുന്നു. പെരുമാറുന്നു, അതിനെ കണ്ടു പഠിക്കൂ എന്നൊക്കെ നമ്മള്‍ അവരോട് പറയാറുണ്ട്. എന്നാല്‍ ഇങ്ങനെ താരതമ്യം ചെയ്യുമ്പോള്‍ ഇത് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതവരെ മാനസികമായി വല്ലാതെ പ്രയാസപ്പെടുത്തും. കുട്ടികളുടെ ശ്രദ്ധ മത്സരത്തിലേക്ക് തിരിയുകയും ചെയ്യും. എത്ര കഠിനമായി പരിശ്രമിച്ചാലും താന്‍ അത്ര നല്ലതാവില്ലെ എന്ന ചിന്ത കുട്ടിയില്‍ തോന്നിപ്പിക്കുകയും ചെയ്യും.
കുട്ടിയെ ശ്രദ്ധിക്കുന്നില്ല
മുതിര്‍ന്നവര്‍ക്ക് എല്ലാം അറിയാമെന്നും എന്നാല്‍ കുട്ടികള്‍ക്ക് ഒന്നും അറിയില്ലെന്നും കുട്ടികള്‍ നമ്മളെ പിന്തുടരണമെന്നും ഒരു വിശ്വാസം രക്ഷിതാക്കള്‍ക്കുണ്ട്. അവരെ ശ്രദ്ധിക്കാത്തത് അവരില്‍ നിരാശ വളര്‍ത്തുന്നു. അവരെഴുതുന്ന ചെറിയ കഥകളോ വരയ്ക്കുന്ന ചിത്രങ്ങളോ നിസാരമായി തോന്നിയേക്കാം. എന്നാല്‍ അവര്‍ക്ക് അവര്‍ വരച്ചതും എഴുതിയതും അംഗീകരിച്ചു കൊടുക്കുമ്പോഴുണ്ടാകുന്ന സന്തോഷം ചെറുതാകില്ല.
പ്രശ്‌നങ്ങള്‍ പരിഹരിക്കുക
സംരക്ഷിക്കുക എന്നത് സ്വാഭാവികമാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കിടയിലുണ്ടാവുമ്പോള്‍ അത് പരിഹരിക്കുക എന്നത് ശരിതന്നെയാണ്. എന്നാല്‍ എന്തിനും ഏതിനും കേറി പരിഹരിക്കുന്നത് കുട്ടിക്ക് സ്വന്തമായി കഴിവില്ലെന്ന് തോന്നല്‍ ഉണ്ടാക്കിയിരിക്കും.
ഭാഷ പ്രയോഗം
ചില മാതാപിതാക്കള്‍ കണാം കുട്ടികളെ ശപിക്കുന്ന രീതിയില്‍ സംസാരിക്കുന്നത്. നീ വട്ടപൂജ്യമാണ്. ഒരിക്കലും പഠിക്കില്ല, നന്നാവില്ല തുടങ്ങിയ വാക്കുകള്‍ പലപ്പോഴും കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നു. മനപ്പൂര്‍വമായിരിക്കില്ല ചിലര്‍ പറയുന്നത്. എന്നാല്‍ ഇത്തരം വാക്കുകള്‍ കുഞ്ഞു ഹൃദയത്തില്‍ ആഴത്തിലാണ് പതിയുക. മാതാപിതാക്കള്‍ അത് പെട്ടെന്നു മറന്നു പോയാലും കുട്ടികളുടെ മനസില്‍ അത് കിടപ്പുണ്ടാവും.
പഠനം, ഗ്രേഡുകള്‍
പഠിക്കൂ, പഠിക്കൂ എന്നു മാത്രം പറയുന്ന മാതാപിതാക്കളുണ്ട്. ഏതു സമയവും കുട്ടികളോട് പഠിക്കൂ എന്നു പറയുകയും അവരുടെ മാര്‍ക്ക്, ഗ്രേഡ് ഇതു മാത്രം നോക്കി അവരെ ശകാരിക്കുകയും ചെയ്യുന്നു. വിജയത്തിന്റെയും പരിശ്രമത്തിന്റെയും ഏക ലക്ഷണം നല്ല മാര്‍ക്കാണെന്നാണ് പല രക്ഷിതാക്കളും വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ കുട്ടികളിലെ സര്‍ഗാത്മകത, ദയ, പ്രതിരോധശേഷി ഇവയൊന്നും റിപോര്‍ട്ട് കാര്‍ഡുകളില്‍ ഉണ്ടാവാറില്ല. മാര്‍ക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കുട്ടികലെ വഴക്കുപറയുമ്പോള്‍ അവരുടെ സന്തോഷത്തെയും പഠനത്തെയും അത് നന്നായി ബാധിക്കും.
ക്ഷമ ചോദിക്കല്‍
മാതാപിതാക്കളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റില്‍ കുട്ടികളോട് ക്ഷമ ചോദിക്കുന്നത് പല മാതാപിതാക്കളും അവരുടെ അഭിമാനക്ഷതമായി കാണുന്നു. അവരുടെ അധികാരവും ബഹുമാനവും നഷ്ടപ്പെട്ടു പോവുമോ എന്ന ഭയവും അവരിലുണ്ടാവുന്നു. എന്നാല്‍ ഒരു തെറ്റ് സമ്മതിക്കുക എന്നത് ഉത്തരവാദിത്തമാണ് നമ്മെ പഠിപ്പിക്കുന്നത്. അത് വിശ്വാസമാണ് വളര്‍ത്തുന്നത്.
അഡ്മിഷന്‍
കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ പൈസയുടെ കണക്കു പറയുന്ന രക്ഷിതാക്കളുണ്ട്. അത്തരം കാര്യങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ വച്ചു പറയുമ്പോള്‍ അവരില്‍ നിരാശയുണ്ടാവുകയും താന്‍ ബാധ്യതയാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു.
സമ്മതിക്കല്‍
പെരുമാറ്റ രീതിയും ശീലങ്ങളും തിരഞ്ഞെടുപ്പുകളും ഒക്കെ അറിയാതെ കൈമാറ്റപ്പെടുന്നവയാണ്. എല്ലാവരെയും പോലെ കുട്ടികള്‍ക്കും തെറ്റുപറ്റുമെന്നും അവരുടെ തെറ്റുകള്‍ തിരുത്തിക്കൊടുക്കുകയും അവരുടെ കുഴപ്പങ്ങള്‍ അറിഞ്ഞു വളര്‍ത്തുകയും ചെയ്താല്‍ കുഞ്ഞുങ്ങള്‍ക്ക് സന്തോഷവും ആത്മസംതൃപ്തിയും ലഭിക്കുന്നതാണ്.
ലാളനയും പരിഗണനയും
ജന്‍മം നല്‍കിയവര്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ അവരെ സ്‌നേഹിക്കുകയും ലാളിക്കുകയും ചേര്‍ത്തുപിടിക്കുകയും വേണം. സ്‌നേഹം കൊടുക്കുകയും അവരുടെ സ്‌നേഹം നേടിയെടുക്കുകയും വേണം. അവരോട് ഫ്രണ്ടിനെ പോലെ പെരുമാറുക, അവര്‍ക്ക് നിങ്ങളോട് ഭയം ഇല്ലെന്ന് ഉറപ്പു വരുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 10 hours ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 11 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 11 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 12 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 12 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 12 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 12 hours ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 12 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 13 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 13 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 13 hours ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 13 hours ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 13 hours ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 14 hours ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 15 hours ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 15 hours ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 15 hours ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 15 hours ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 14 hours ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 15 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 15 hours ago