HOME
DETAILS

ഇറാന്‍ ആക്രമിക്കപ്പെടുമ്പോള്‍ യുപിയിലെ ഈ ഗ്രാമം പ്രാര്‍ഥനയിലാണ്; രിസാ പെഹ്ലവിയുടെ 'ഇന്ത്യന്‍ മുല്ല' ആക്ഷേപം ഉണ്ടായിട്ടും പേരിലെ 'ഹിന്ദ്' ചേര്‍ത്തുപിടിച്ച ഖുമൈനിയുടെ മുത്തച്ഛന്‍ | Imam Khomeini Ancestral Home in India

  
Web Desk
June 16 2025 | 01:06 AM

Irans Supreme Leader Khomeinis India UPs Barabanki Connection

ന്യൂഡല്‍ഹി: പശ്ചിമേഷ്യയെ യുദ്ധഭീതിയിലേക്ക് തള്ളിവിട്ട് ഇറാനെ ഇസ്‌റാഈല്‍ ആക്രമിക്കുമ്പോള്‍ നാശനഷ്ടങ്ങള്‍ ഭീതിയോടെയും ആശങ്കയോടെയും നോക്കിക്കാണുന്ന ഒരു ഇന്ത്യന്‍ ഗ്രാമമുണ്ട്. 1970കളിലെ ഇറാനിലെ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഖുമൈനിയുടെ വേരുകളുള്ള ഉത്തര്‍പ്രദേശിലുള്ള ബാരബങ്കി ജില്ലയിലെ കിന്തൂര്‍ ഗ്രാമത്തിനാണ് ശീഈ രാജ്യവുമായി അത്ര അറിയപ്പെടാത്ത ബന്ധമുള്ളത്. മധ്യ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഇറാനിലെ മുസ്ലിംകളുമായുള്ള അപൂര്‍വ സാംസ്‌കാരിക, ചരിത്രപരമായ സാദ്യശ്യംകൂടി അടയാളപ്പെടുത്തുന്നതാണ് ഈ ബന്ധം.

യു.എസ് പിന്തുണയുള്ള മുഹമ്മദ് രിസ പെഹ്‌ലവിയുടെ ഭരണം അവസാനിപ്പിച്ച 1979 ലെ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഖുമൈനിയുടെ മുത്തച്ഛന്‍ സയ്യിദ് അഹമ്മദ് മൂസവി ഹിന്ദി 1800 കളില്‍ ആണ് ഉത്തര്‍പ്രദേശ് ഗ്രാമത്തില്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ഖുമൈനിയുടെ മുത്തച്ഛന്‍ ഇറാനിലേക്ക് കുടിയേറിയെങ്കിലും അദ്ദേഹത്തിന്റെ ചില ബന്ധുക്കള്‍ ഇവിടെ തന്നെ കഴിഞ്ഞു. പിന്നീട് രണ്ട് രാജ്യങ്ങളിലായി കഴിഞ്ഞ കുടുംബം തുടര്‍ന്നും ബന്ധപ്പെടുകയുണ്ടായെങ്കിലും പാരമ്പര്യംവിശാലമായതിനനുസരിച്ച് സ്വയമേവ അകലുകയായിരുന്നു. ഖുമൈനിയുടെ പൂര്‍വീകര്‍ കഴിഞ്ഞിരുന്ന ഇതേ ഗ്രാമത്തില്‍ തന്നെയാണ് അവരുടെ പുതിയ തലമുറ ഇപ്പോഴും താമസിക്കുന്നത്.

മൂസവിയുടെ പിതാവ് ദീന്‍ അലി ഷാ പഴയ പേര്‍ഷ്യയിലെ നൈസാബൂരില്‍ നിന്നാണ് ബരാബങ്കിയില്‍ എത്തിയത്. അവിഭക്ത ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലാകുകയും അവര്‍ വേട്ടയാടി തുടങ്ങുകയും ചെയ്തതോടെ ഇറാനിലേക്ക് തിരിച്ചുപോകുകയുംചെയ്തു. ഇറാനിലേക്ക് കുടിയേറിയ ഖുമൈനിയുടെ മുത്തച്ഛന്‍ മര്‍കാസി പ്രവിശ്യയിലെ ഖുമൈന്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കുകയും പിന്നീട് ഇറാനിലെ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനംചെലുത്തുകയുമായിരുന്നു. തന്റെ പൈതൃകത്തില്‍ അഭിമാനിക്കുന്നതിന്റെ അടയാളമായി പേരിലെ 'ഹിന്ദി' ഉപേക്ഷിക്കാന്‍ അദ്ദേഹം തയാറായില്ല.

 

2025-06-1607:06:67.suprabhaatham-news.png
ഖുമൈനിയുടെ ബന്ധു സയ്യിദ് നിഹാല്‍ അഹമ്മദും കുടുംബവും
 

മുത്തച്ഛന്‍ മൂസവി ഇറാഖിലെ കര്‍ബലയില്‍വച്ചാണ് നിര്യാതനായത്. അദ്ദേഹത്തിന്റെ ശീഈ ആശയങ്ങള്‍ക്ക് ചെറുമകന്‍ റൂഹുല്ലാ ഖുമൈനി എന്ന ആയത്തുല്ല ഖുമൈനിയാണ് പ്രചാരം നല്‍കിയത്. ഒരേസമയം രാഷ്ട്രീയവും മതവും ഒന്നിച്ചു സംയോജിപ്പിച്ച ഖുമൈനി വിപ്ലവപൂര്‍വ ഇറാനില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി. യു.എസ് പിന്തുണയുള്ള ഷാ ഭരണകൂടത്തിനെതിരേ നിശിതവിമര്‍ശം തുടര്‍ന്നു. പിന്നാലെ അദ്ദേഹത്തെ തുര്‍ക്കിയിലേക്കും തുടര്‍ന്ന് ഇറാഖിലേക്കും നാടുകടത്തി. 13 വര്‍ഷത്തിന് ശേഷം ഫ്രാന്‍സിലെത്തി. ഒരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതു തള്ളിയ, അദ്ദേഹം ഏതുസമയത്തും രാജ്യംവിടേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോഴേക്കും ഇറാനില്‍ ഷാ ഭരണകൂടം നിലംപതിക്കുകയും ശീഈ സര്‍ക്കാര്‍ അധികാരം പിടിച്ചടക്കുകയുംചെയ്തു. ഇതോടെ അദ്ദേഹം ഇറാനിലെത്തി. ഖുമൈനിയുടെ തിരിച്ചുവരവ് ചരിത്രത്തിന്റെ ഭാഗമാണ്. 1989ല്‍ മരണംവരെ വിപ്ലവാനന്തര ശീഈ സര്‍ക്കാരിലെ പരമോന്നത നേതാവായി അദ്ദേഹം വാഴുകയുംചെയ്തു.

ഷാ ഭരണകൂടത്തെ വിമര്‍ശിക്കുമ്പോഴെല്ലാം ഖുമൈനിയുടെ ഇന്ത്യന്‍ വേരുകള്‍ ഉയര്‍ത്തിയാണ് സര്‍ക്കാര്‍ അനുകൂലികള്‍ അദ്ദേഹത്തെ നേരിട്ടിരുന്നത്. 1978ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'ഇത്തിലാത്ത്' പത്രം 'ഇന്ത്യന്‍ മുല്ല' എന്നാണ് ഖുമൈനിയെ വിശേഷിപ്പിച്ചത്. കുടുംബപ്പേരിലെ 'ഹിന്ദി'ന്റെ പേരില്‍ ആക്രമിക്കപ്പെട്ടപ്പോഴും തന്റെ ഇന്ത്യന്‍ ബന്ധം അദ്ദേഹം തള്ളിപ്പറഞ്ഞില്ല.

എങ്കിലും ഇറാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്ന യു.പിയിലെ കിന്തൂര്‍ ഗ്രാമീണര്‍ ഇപ്പോള്‍ യുദ്ധം തുടങ്ങിയതോടെ ഒരിക്കലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. 'ഇപ്പോഴത്തെ സംഘര്‍ഷം തെറ്റാണ്. നിരപരാധികള്‍ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നു. ഏക പരിഹാരം സമാധാനവും സംഭാഷണവും മാത്രമാണ്- ഖുമൈനിയുടെ ബന്ധുക്കളില്‍ ഒരാളായ സയ്യിദ് നിഹാല്‍ അഹമ്മദ് ഖാസ്മി പറഞ്ഞു.

ഖുമൈനിയുടെ ഇന്ത്യന്‍ പൈതൃകം നൂറ്റാണ്ടുകള്‍ പങ്കിട്ട സംസ്‌കാരത്തെയും വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും ജനതയെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ബന്ധം അവഗണിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നുവെന്നും ഇന്തോ - ഇറാനിയന്‍ ബന്ധങ്ങളില്‍ ഗവേഷണംനടത്തിയ ഡോ. ഷാനവാസ് ഖാന്‍ പറഞ്ഞു.

As the Middle East faces heightened tension following Israel’s strikes on Tehran and Iran’s retaliation, an extraordinary story about the roots of the first Iranian Supreme Leader, Ayatollah Ruhollah Khomeini, has come to light, tracing back to India’s Barabanki district in Uttar Pradesh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  10 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  10 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  11 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  11 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  11 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  11 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  11 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  11 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  12 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  12 hours ago