
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

ദുബായ്: ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള എണ്ണ വ്യാപാരത്തിന് വൻ വെല്ലുവിളിയാകുന്നു. ഇറാൻ-ഇസ്റാഈൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ചരക്ക് നിരക്ക് കുത്തനെ ഉയരുകയും ചെയ്തതായി റിപ്പോർട്ടുകൾ. ആഗോള എണ്ണ വിതരണ ശൃംഖലയുടെ നിർണായക ധമനിയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ മുൻ ഭീഷണികൾ വ്യാപാര,ലോജിസ്റ്റിക് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇലക്ട്രോണിക് തടസ്സങ്ങൾ വർദ്ധിക്കുന്നു
ഹോർമുസ് കടലിടുക്കിനും അറേബ്യൻ ഗൾഫിനും സമീപമുള്ള പ്രദേശങ്ങളിൽ ഇലക്ട്രോണിക് ഇടപെടലുകൾ വർദ്ധിച്ചതായി യുഎസ് നേതൃത്വത്തിലുള്ള കമ്പൈൻഡ് മാരിടൈം ഫോഴ്‌സിന്റെ ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ (JMIC) മുന്നറിയിപ്പ് നൽകി. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന് സമീപത്ത് നിന്നും മറ്റ് പ്രധാന മേഖലകളിൽ നിന്നും ഉയരുന്ന ഈ തടസ്സങ്ങൾ കപ്പലുകളുടെ ഓട്ടോമേറ്റഡ് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) വഴിയുള്ള സ്ഥാനനിർണ്ണയ ഡാറ്റ കൈമാറ്റത്തെ ബാധിക്കുന്നു. ഇത് നാവിഗേഷനിലും പ്രവർത്തനങ്ങളിലും ഗണനീയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.
ചരക്ക് നിരക്കിൽ 20% വർദ്ധനവ്
സംഘർഷത്തിന്റെ ഫലമായി, മിഡിൽ ഈസ്റ്റിൽ നിന്ന് ജപ്പാനിലേക്ക് എണ്ണ കൊണ്ടുപോകുന്ന വലിയ ക്രൂഡ് കാരിയറുകളുടെ (VLCC) ചാർട്ടർ നിരക്ക് ഒറ്റ ദിവസം 20 ശതമാനത്തിലേറെ കുതിച്ചുയർന്നതായി എൽഎസ്ഇജി ഡാറ്റ വ്യക്തമാകുന്നു. വേൾഡ്‌സ്കെയിൽ W55-ന് സമീപമായിരുന്ന നിരക്ക് അനിശ്ചിത്വം തുടർന്നാൽ കൂടുതൽ സമ്മർദ്ദത്തിലേക്ക് നീങ്ങുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇൻഷുറൻസ് പ്രീമിയങ്ങൾ ബാരലിന് 3 മുതൽ 8 ഡോളർ വരെ ഉയരാനും സാധ്യതയുണ്ടെന്ന് എൽഎസ്ഇജി ഓയിൽ റിസർച്ചിലെ സീനിയർ അനലിസ്റ്റ് എന്റർ എനർജി വ്യക്തമാക്കി.
കപ്പൽ ഉടമകൾ ജാഗ്രതയിൽ
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കപ്പൽ ഉടമകളും വ്യാപാരികളും അറബ് ഗൾഫിലേക്കുള്ള ചാർട്ടർ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. "മിഡിൽ ഈസ്റ്റ്റിലേക്കുള്ള കപ്പലുകൾ വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ അതീവ ജാഗ്രത പുലർത്തുന്നു," ഫ്രണ്ട്‌ലൈൻ ഫ്ലീറ്റിന്റെ സിഇഒ ലാർസ് ബാർസ്റ്റാഡ് പറഞ്ഞു. യുദ്ധ അപകടസാധ്യത പ്രീമിയങ്ങൾ, ഇൻഷുറൻസ് ചെലവുകൾ, കപ്പൽ ലഭ്യത എന്നിവ വർദ്ധിക്കുന്നത് ചരക്ക് നിരക്കിൽ ഗണനീയ വർദ്ധനവിന് കാരണമാകുന്നുണ്ട്.
ലോജിസ്റ്റിക്സ് പ്രതിസന്ധി രൂക്ഷം
ദുബായ് ആസ്ഥാനമായ ലിവ്രോ ഷിപ്പിംഗിന്റെ സിഇഒ വിഷ്ണു സുധാകർ പറയുന്നതനുസരിച്ച്, ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള തന്ത്രപരമായ അപകടസാധ്യത കപ്പലുകളുടെ വഴിതിരിച്ചുവിടലിനും ഷെഡ്യൂൾ മാറ്റങ്ങൾക്കും കാരണമാണ്. "ഉയർന്ന ഇൻഷുരൻസ് ചിലവുകളും യുദ്ധ പ്രീമിയങ്ങളും ചരക്ക് ചിലവ് വർദ്ധിപ്പിക്കുന്നു. കർശനമായ തുറമുഖ പരിശോധനകളും സുരക്ഷാ നടപടികളും കാലതാമസത്തിന് കാരണമാകുന്നു," അവർ കൂട്ടിച്ചേർത്തു.
ആഗോള എണ്ണ വിതരണത്തിന്റെ 33%
ആഗോള എണ്ണ വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയാണ്.
ദിവസേന: 18-19 ദശലക്ഷം ബാരൽ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും.
പ്രത്യാഘാതം:തടസ്സപ്പെടൽ ഊർജ വിപണികളിലും ഷിപ്പിംഗ് ചിലവിലും വൻ മാറ്റങ്ങൾ വരുത്തും.
ഡ്രൈ ബൾക്ക് വ്യാപാരം: 10% സംഭാവന, ഇരുമ്പയർ, വളം എന്നിവയുടെ കയറ്റുമതി.
വിപണിയിലെ ആഘാതം
ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇനധനന: ഷിപ്പിംഗ് നിരക്ക് 3.5 മില്യൻ ഡോളറിൽ നിന്ന 4.5 മില്യനായി ഉയർന്നു.
ഫോർവർഡ് ചാർ: മിഡിൽ ഈസ്റ്റ്-ഏഷ്യ റൂട്ടിൽ 15% വർദ്ധന, ടണ്ണിന് $8.3.
ടാങനർ സ്റ്റോക്ക്: ഉയർന്ന അപകടസാധ്യത മേഖലയിൽ കപ്പലുകൾ തടഞ്ഞതിനാൽ വർദ്ധിച്ചു.
നാവിക മുന്നറിയിപ്പ്
മിസൈൽ ഭീഷണികളും ഇലക്ട്രോണിക് ജാമിംഗും വർദ്ധിച്ചതായി യുകെ നാവിയും JMIC യും മുന്നറിയിപ്പ് നൽകി. കപ്പൽ ഓപ്പറേറ്റർമാർക്ക് ബദൽ ആസൂത്രണവും നാവിഗേഷൻ തയ്യാറെടുപ്പും നിർദ്ദേശിച്ചു. മുൻകാലങ്ങളിൽ, സുരക്ഷയ്ക്കായി ടാങ്കറുകൾ നാവിക അകമ്പടിയോടെ ഫ്ലോട്ടില്ലകളിൽ സഞ്ചരിച്ചിരുന്നെങ്കിലും, ഇത് കാലതാമസവും ചെലവ് വർദ്ധനവും വർത്തിരുന്നു.
അറബ് ഗൾഫിലെ അനിശ്ചിതത്വം ആഗോള ഊർജ്ജ വിപണികളിൽ വിലനിർണ്ണയത്തിലും വിതരണ ആസൂത്രണത്തിലും ചാഞ്ചാട്ടം സൃഷ്ടിക്കും, മുതിർന്ന ഷിപ്പിംഗ് അനലിസ്റ്റ് കൃഷ്ണ രാജ് പറഞ്ഞു. പൂർണ്ണ ഉപരോധം അസാധ്യമാണെങ്കിലും, തന്ത്രപരമായ ഉപദ്രവങ്ങൾ ഷിപ്പിംഗ് മേഖലയിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ആഗോള വ്യാപാര-ലോജിസ്റ്റിക് മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ചരക്ക് നിരക്ക്, ഇൻഷുറൻസ് ചെലവുകൾ, പ്രവർത്തന വെവല്ലുവിളികൾ എന്നിവ ഉയരുന്നത്, ഊർജ്ജ വിപണികളിൽ ദീർഘകാല പ്രതിസന്ധിക്ക് വഴിയൊരുക്കിയേക്കാമെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 11 hours ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 12 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 12 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 12 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 12 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 12 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 13 hours ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 13 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 13 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 13 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 14 hours ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 14 hours ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 14 hours ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 14 hours ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 15 hours ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 16 hours ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 16 hours ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 16 hours ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 15 hours ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 15 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 15 hours ago