
അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍

മലപ്പുറം: സകൂൾ കോമ്പൗണ്ടിനുള്ളിൽ അധ്യാപികയുടെ വാഹനം തട്ടി വിദ്യാർഥിനിക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. മലപ്പുറം എം.എസ്.പി സ്‌കൂൾ വിദ്യാർഥികളാണ് സഹപാഠിയുടെ ചികിത്സാ ചെലവും പഠന ചിലവും അധ്യാപിക ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയത്. വിദ്യാർഥിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോവാൻ ബസ് ലഭിക്കാത്തതിനാൽ താമരക്കുഴിയിലെ മാതാവിന്റെ വീട്ടിലേക്ക് പോവുന്നതിനായി സുഹൃത്തിനെ വിളിക്കാൻ തിരികെ സ്‌കൂളിലെത്തിയതായിരുന്നു പത്താം ക്ലാസ് വിദ്യാർഥിനിയായ മിർഷ ഫാത്തിമ.
സ്‌കൂളിലെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിന് സമീപത്ത് വച്ച് അധ്യാപികയായ ബീഗത്തിന്റെ കാർ നിയന്ത്രണം വിട്ട് വിദ്യാർഥിനിയെ ഇടിക്കുകയും സമീപത്തെ മതിലിനടുത്തേക്ക് തെറിച്ചുവീണ വിദ്യാർഥിനിയുടെ കാലിലേക്ക് മതിലിൽ നിന്നും കല്ല് വീഴുകയുമായിരുന്നു.
പരുക്കേറ്റ വിദ്യാർഥിനിയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രികളിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാൽ വിരലുകൾ ചലിപ്പിക്കാനാവാത്തതിനാൽ ശനിയാഴ്ച ന്യൂറോ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്നലെ എല്ലിനും ഓപ്പറേഷൻ ചെയ്തു. വിദ്യാർഥിനിയുടെ ഇടത് തുടയെല്ലിനും കാൽമുട്ടിന് താഴെയും കാൽ പാദത്തിലുമായി പൊട്ടലുകളുണ്ട്.
പരുക്കേറ്റ തന്റെ മകളെ സ്വാധീനിച്ച് കാറിടിച്ചല്ല, മതിലിടിഞ്ഞാണ് പരുക്കേറ്റതെന്ന് വരുത്തിത്തീർക്കാൻ കാറോടിച്ച അധ്യാപികയുടെ സഹോദരനും മറ്റ് അധ്യാപകരുമുൾപ്പെടെ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് മിഖ്ദാൽ അലി ആരോപിച്ചു. മകളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം കാറോടിച്ചിരുന്ന അധ്യാപികയെ സംരക്ഷിക്കാനായിരുന്നു മറ്റ് അധ്യാപകർ ശ്രമിച്ചിരുന്നതെന്നും, ആശുപത്രിയിലെത്തിയ സഹപാഠികളെ അധ്യാപകർ നിർബന്ധിച്ച് വീട്ടിലേക്കയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ ചികിത്സക്കായി അഞ്ച് ലക്ഷത്തോളം രൂപ ഇതുവരെ ചിലവായെന്നും വാടക വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച് കഴിയുന്ന തനിക്കും കുടുംബത്തിനും ഇത് താങ്ങാനാവുന്നില്ലെന്നും, ചികിത്സാ ചിലവുകൾ അധ്യാപിക ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതിക്കായി മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെ സാധ്യമായ വഴികളെല്ലാം തേടുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥിനിയുടെ ചികിത്സാ ചിലവും പഠന ചിലവും പൂർണമായും അധ്യാപിക ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സഹപാഠികൾ സ്‌കൂളിന് മുൻപിൽ പ്രതിഷേധിച്ചു. അധ്യാപകരുടെ വാഹനം പാർക്ക് ചെയ്യാനെന്ന പേരിൽ ഗ്രൗണ്ടിൽ വിദ്യാർഥികളെ കളിക്കാൻ അനുവദിക്കാത്ത സ്ഥിതിയുണ്ടെന്നും അവർ ആരോപിച്ചു.
വിദ്യാർഥികളുടെ ജീവനു ഭീഷണിയാവുന്ന തരത്തിൽ അധ്യാപകരുടെ വാഹനങ്ങൾ സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് തടയണമെന്നും അവർ ആവശ്യപ്പെട്ടു. പൊലിസ് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉച്ചക്ക് 12ഓടെയാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്.
വിദ്യാർഥിനിയുടെ ബന്ധുക്കളുമായി അധ്യാപകരും സ്‌കൂൾ അധികൃതരും ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് അധ്യാപികയുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍
uae
• 4 hours ago
കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു
Kerala
• 4 hours ago
വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ
Kerala
• 4 hours ago
'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍
International
• 5 hours ago
ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
uae
• 5 hours ago
സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്
Kerala
• 5 hours ago
ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്
uae
• 5 hours ago
'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്
International
• 6 hours ago
കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ
Weather
• 6 hours ago
ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി
National
• 6 hours ago
ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര് അറസ്റ്റില്‍
International
• 7 hours ago
ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍
International
• 7 hours ago
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും
International
• 7 hours ago
പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളിലേക്ക്
Kerala
• 7 hours ago
കടലിൽ തീപിടിച്ച കപ്പലിനെതിരേ കേസെടുത്ത് പൊലിസ്; കേസ് ഒഞ്ചിയം സ്വദേശിയുടെ പരാതിയില്‍
Kerala
• 8 hours ago
യുഎസ് യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക്; ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപടാന്‍ അമേരിക്ക?
International
• 8 hours ago
ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 15 hours ago
ഇസ്റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്
International
• 16 hours ago
ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service
oman
• 8 hours ago
വെജിറ്റബില്‍ ബിരിയാണി മുതല്‍ എഗ് ഫ്രൈഡ് റൈസ് വരെ; സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം
Kerala
• 8 hours ago
നിലമ്പൂര്‍ നാളെ ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍
Kerala
• 8 hours ago