HOME
DETAILS

അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ 

  
Web Desk
June 19 2025 | 10:06 AM

Israel Accused of Firing on Civilians Waiting for Food Aid in Gaza 18 Killed in Latest Attack

ഗസ്സ: ഗസ്സയില്‍ ഭക്ഷണം വാങ്ങാന്‍ സഹായ കേന്ദ്രത്തിലെത്തുന്നവരെ വെടിവച്ചു കൊല്ലുന്ന ഇസ്റാഈല്‍ ക്രൂരത തുടരുന്നു. വ്യാഴാഴ്ച നടത്തിയ വെടിവെപ്പില്‍ 18 പേരെങ്കിലും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 15 പേര്‍ സഹായ കേന്ദ്രത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. 

പുലര്‍ച്ചെ ആരംഭിച്ച ഇസ്‌റാഈലി ഷെല്ലാക്രമണത്തിലാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് മുതിര്‍ന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍-മുഗ്ഗയ്യിര്‍ എ.എഫ്.പിയോട് പറഞ്ഞു. സഹായത്തിനായി കാത്തിരിക്കുന്നതിനിടെ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നും ഗസ്സ നഗരത്തിന് സമീപം നടന്ന വ്യത്യസ്ത ഷെല്ലാക്രമണങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ഗസ്സയിലൂടനീളം നടത്തിയ ആക്രമണങ്ങളില്‍ 30 പേരെയാണ് ഇസ്റാഈല്‍ കൊലപ്പെടുത്തിയത്. ഇസ്റാഈല്‍- ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സയില്‍ വംശഹത്യ വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്റാഈല്‍. മാധ്യമങ്ങളുടെ ശ്രദ്ധ ഇറാന്‍ യുദ്ധത്തിലേക്ക് മാറിയതോടെയാണിത്. ചൊവ്വാഴ്ചയും 70 പേരെ ഇസ്റാഈല്‍ ഗസ്സയില്‍ വെടിവച്ചു കൊന്നിരുന്നു. 

മധ്യ, വടക്കന്‍ ഗസ്സയിലെ സെയ്ത്തൂനിനടുത്തുള്ള മഗാസി അഭയാര്‍ഥി ക്യാംപില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ടെന്റിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേരും കൊല്ലപ്പെട്ടു. മധ്യ ഗസ്സയില്‍ യു.എന്‍ സഹായം പ്രതീക്ഷിച്ച് സലാഹുദ്ദീന്‍ റോഡില്‍ കാത്തിരുന്ന ജനക്കൂട്ടത്തിനു നേരെ ഇസ്റാഈല്‍ സേന വെടിവച്ചു. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് കാത്തു നിന്നവരാണ് കൊല്ലപ്പെട്ടത്. 

ഇതുവരെ ഗസ്സയില്‍ ഭക്ഷണത്തിന് കാത്തു നിന്ന് 397 പേരെ ഇസ്റാഈല്‍ വെടിവച്ചു കൊന്നിട്ടുണ്ട്. 3000 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  12 hours ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  12 hours ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  12 hours ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  12 hours ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  13 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  13 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  13 hours ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  13 hours ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  14 hours ago
No Image

ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം

Cricket
  •  14 hours ago