
Iran - Israel: ഗള്‍ഫ് മേഖലയിലെ നിരവധി സര്‍വിസുകള്‍ റദ്ദാക്കി, വിവിധ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

ദുബൈ: ഇസ്രാഈല്‍-ഇറാന് യുദ്ധം കാരണം യു.എ.ഇയും മറ്റ് ഗള്‍ഫ് വിമാന കമ്പനികളും വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള നിരവധി വിമാനങ്ങളാണ് വഴിതിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്തത്.
ജൂണ്‍ 13 മുതല്‍ ഇറാന്റെയും ഇറാഖിന്റെയും വ്യോമാതിര്‍ത്തി അടച്ചതോടെ, സാധാരണയായി ഈ രണ്ട് രാജ്യങ്ങളിലൂടെയും കടന്നു പോകുന്ന വിമാനങ്ങള്‍ക്ക് പുതിയ റൂട്ടുകള്‍ ആവശ്യമായി വന്നിരിക്കുകയാണ്. തല്‍ഫലമായി, കഴിഞ്ഞ ആഴ്ച സഊദി അറേബ്യയ്ക്ക് മുകളിലൂടെയുള്ള വിമാനങ്ങള്‍ ഇരട്ടിയായി. അതേസമയം, അഫ്ഗാനിസ്ഥാന് മുകളിലൂടെയുള്ള വിമാനങ്ങളുടെ എണ്ണം ഏകദേശം 500 ശതമാനം കണ്ട് വര്‍ധിച്ചു. മെയ് മധ്യത്തില്‍ പ്രതിദിനം ശരാശരി 700 വിമാനങ്ങള്‍ പറന്നപ്പോള്‍, ജൂണ്‍ 13 ന് ഇറാന്റെയും ഇറാഖിന്റെയും വ്യോമാതിര്‍ത്തി അടച്ച ശേഷം ഓവര്‍ ഫ്ലൈറ്റുകള്‍ സഊദിയേക്കാള് 1,400 വിമാനങ്ങളായി ഉയര്‍ന്നു.
സ്വീഡന് ആസ്ഥാനമായ റിയല്‍ ടൈം എയര്‍ക്രാഫ്റ്റ് ഫ്ലൈറ്റ് ടേക്കിംഗ് സ്ഥാപനമായ ഫ്ലൈറ്റ് റഡാര്‍ 24 പ്രമുഖ ദേശീയ മാധ്യമത്തിന് നല്കിയ പ്രസ്താവനയില്‍, ''കഴിഞ്ഞ ആഴ്ച പുതിയ സംഘര്‍ഷമുണ്ടായത് മുതല്‍ യു.എ.ഇയിലേക്കും പുറത്തേക്കും വിമാന ഗതാഗതത്തില്‍ കാര്യമായ വ്യത്യാസം കണക്കാക്കിയിട്ടില്ല'' എന്ന് വ്യക്തമാക്കി.
ഇറാനിലും ഇറാഖിലും വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് വിമാന കമ്പനികള്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ രണ്ട് വിമാനക്കമ്പനികളാണ്. ഖത്തറിന്റെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള വിമാനങ്ങളില്‍ ഭൂരിഭാഗവും സാധാരണയായി ഇറാഖിലൂടെയാണ് കടന്നു പോകുന്നത്. അതേസമയം, എമിറേറ്റ്സ് ഇറാഖിനും ഇറാനും ഇടയില്‍ കൂടുതല്‍ സമതുലിതമായ സപ്ലൈ നിലനിര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
ദുബൈയുടെ വടക്കന്‍ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്താന്‍ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് വഴി കിഴക്കോട്ട് പറക്കേണ്ടതിനാല്‍, ഇറാനിയന്‍ വ്യോമാതിര്‍ത്തിയിലേക്കുള്ള പ്രവേശനം ഫ്ലൈ ദുബൈയുടെ പറക്കല്‍ സമയം വര്‍ധിപ്പിച്ചു. ഉദാഹരണത്തിന്, ദുബൈയില്‍ നിന്ന് മോസ്കോയിലേക്കുള്ള ഫ്ലൈ ദുബൈ വിമാനങ്ങള്‍ അഞ്ച് മണിക്കൂറില്‍ നിന്ന് ഏകദേശം ഏഴ് മണിക്കൂറായി വര്‍ധിച്ചു.
വിമാനങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും (സഊദി അറേബ്യ വഴിയുള്ള വിമാനങ്ങളുടെ എണ്ണക്കൂടുതല്‍) എന്നാല്‍, മൊത്തത്തില്‍ വിമാനങ്ങളുടെ എണ്ണം സ്ഥിരമായി തുടരുന്നുവെന്നും ഫ്ലൈറ്റ് റഡാര്‍ 24 കൂട്ടിച്ചേര്‍ത്തു.
അതേസമയം, യു.എ.ഇ വ്യോമാതിര്‍ത്തിയില്‍ പ്രതിദിനം ശരാശരി 2,838 വിമാനങ്ങളുടെ എണ്ണം ഉണ്ടായിരുന്നത് ഈയാഴ്ച പ്രതിദിനം 2,725 വിമാനങ്ങളായി കുറഞ്ഞിട്ടുണ്ട്.
അഫ്ഗാനിസ്ഥാന് മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. മെയ് മാസത്തില്‍ പ്രതിദിനം ശരാശരി 50ല്‍ നിന്ന് ജൂണ്‍ 13 മുതല്‍ പ്രതിദിനം 280 ആയി ഉയര്‍ന്നു.
ഇറാനും ഇറാഖും തമ്മിലുള്ള വ്യോമാതിര്‍ത്തി അടച്ചിടുന്നതിന് മുമ്പു തന്നെ യൂറോപ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവയ്ക്കിടയില്‍ പറക്കാന്‍ വിമാന കമ്പനികള്‍ക്ക് പരിമിത ഓപ്ഷനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഗ്രേറ്റ് സര്‍ക്കിള്‍ റൂട്ട് (അല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും ചെറിയ പാത) സാധാരണയായി ഉക്രെയ്ന് അല്ലെങ്കില്‍ റഷ്യ വഴിയാണ് കടന്നു പോകുന്നത്. നിലവില്‍ എല്ലാ എയര്‍ലൈനുകള്‍ക്കും ലഭ്യമല്ലാത്ത വ്യോമാതിര്ത്തിയാണിത്. ഇത് വടക്ക് കരിങ്കടലിന് മുകളിലൂടെയും തെക്ക് സഊദി അറേബ്യയിലൂടെയും പരിമിതമായ സ്ഥലത്തേക്ക് മിക്ക ഗതാഗതത്തെയും ചുരുക്കിയിരിക്കുന്നു. ഇറാനും ഇസ്രാഈലും തമ്മിലുള്ള സംഘര്‍ഷം വികസിക്കുകയും അധിക വ്യോമപാതകള്‍ അടയ്ക്കുകയും ചെയ്താല്‍, വാണിജ്യ വ്യോമയാനത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആഴത്തിലുള്ളതായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഫ്ലൈറ്റ് റഡാര്‍ 24 പറയുന്നത് പ്രകാരം, ഏറ്റവും വലിയ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്സ് മെയ് 11 മുതല്‍ 17 വരെ ഏറ്റവും കൂടുതല്‍ പ്രതിവാര വിമാന സര്‍വിസുകള്‍ നടത്തി -1,354. ഖത്തര്‍ എയര്‍വേയ്സ് (1,225), ഫ്ലൈ ദുബൈ (841), ടര്‍ക്കിഷ് എയര്‍ലൈന്‍സ് (584), ഇത്തിഹാദ് എയര്‍വേയ്സ് (542), എയര്‍ അറേബ്യ (395), എയര്‍ ഇന്ത്യ (331), സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (255), ബ്രിട്ടിഷ് എയര്‍വേയ്സ് (212), പിഐഎ (197), കുവൈത്ത് എയര്‍വേയ്സ് (191), വിസ് എയര്‍ അബൂദബി (156), ലുഫ്താന്‍സ (145), ഗള്‍ഫ് എയര്‍ (137), പെഗാസസ് (105) എന്നിവ തൊട്ടു പിന്നില്‍ നില്ക്കുന്നു.
ലണ്ടന്‍ ആസ്ഥാനയ സ്ട്രാറ്റജിക് ഏറോ റിസര്‍ച്ചിലെ ചീഫ് അനലിസ്റ്റ് സാജ് അഹമ്മദ് പറയുന്നതനുസരിച്ച്, നിലവില്‍ മിക്ക യൂറോപ്യന്‍ വിമാനങ്ങളും ഇറാഖ്-ഇറാന് വ്യോമാതിര്‍ത്തിക്ക് പകരം സഊദി, ഈജിപ്ഷ്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നു. അതേസമയം, യു.എസിലേക്കുള്ള വിമാനങ്ങള്‍ സിയാറ്റില്‍, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്നതിനു മുമ്പ് പാകിസ്ഥാന് വഴി കൂടുതല്‍ കിഴക്കോട്ട് സഞ്ചരിക്കുന്നു.
വിമാനങ്ങളുടെ സമയം അല്പം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇത് വിമാനത്തിന്റെ തരം, കാലാവസ്ഥ, കാറ്റ്, പേ ലോഡ്, ചരക്ക്, വിമാനത്തിലുള്ള യാത്രക്കാരുടെ എണ്ണം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും -സാജ് അഹമ്മദ് വ്യക്തമാക്കി.
ഇറാന്, ഇറാഖ്, ജോര്‍ദാന്‍, സിറിയ, ഇസ്രാഈല്‍ എന്നീ രാജ്യങ്ങളുടെ അടച്ച വ്യോമാതിര്‍ത്തികള്‍ക്കിടയില്‍ വിമാന കമ്പനികള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിനാല്‍ യുദ്ധം ഉയര്‍ന്ന ഇന്ധനച്ചെലവിന് കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എണ്ണ വില ഉയരുന്നതോടെ, ഇന്ധന സര്‍ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നത് പൂര്‍ണ്ണമായും സാധ്യമല്ല. അതേസമയം, നിരക്ക് വവര്‍ധന കാണുന്നു. വീണ്ടും, അത് ഡിമാന്‍ഡിനെ ബാധിക്കാനുള്ള പ്രവണത സൂചിപ്പിക്കുന്നു -അദ്ദേഹം നിരീക്ഷിച്ചു.
യുദ്ധത്തിന്റെ ഈ ആദ്യ ആഴ്ചയില്‍ എണ്ണവില വ്യാപകമായി സ്ഥിരത കൈവരിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഒരു മാസത്തിനിടെ, അത് ഇതിനകം ബാരലിന് 60 ഡോളറില്‍ നിന്ന് 74 ഡോളറായി ഉയര്‍ന്നുവെന്നും, യുദ്ധം നീണ്ടുനിന്നാല്‍, അത് ബാരലിന് 100 ഡോളറിലെത്തുമെന്നും, തീര്‍ച്ചയായും അത് വിമാന നിരക്കുകളെ ബാധിക്കുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം
Kuwait
• a day ago
കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്സൈസ് പിടിച്ചെടുത്തു
Kerala
• a day ago
മാണിയൂർ അഹ്മദ് മുസ്ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ
Kerala
• a day ago
എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോഗാർത്ഥികൾ
Kerala
• a day ago
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്റാനില്‍ ഇസ്റാഈല്‍ ആക്രമണം; ആദ്യം ഇസ്റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്
International
• a day ago
യു.ഡി.എഫിന് നിലമ്പൂരോർജം; ഇനി ഫൈനൽ പോരാട്ടത്തിന്
Kerala
• a day ago
മുസ്ലിം യൂത്ത് ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം
Kerala
• a day ago
അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി
Kerala
• a day ago
കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി
Kerala
• a day ago
ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു
qatar
• a day ago
ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
International
• a day ago
നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു
National
• 2 days ago
ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം
Cricket
• 2 days ago
കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി
Kerala
• 2 days ago
ഇറാന്-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം
qatar
• 2 days ago
ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്
Cricket
• 2 days ago
ഇറാനും റഷ്യയും കൈകോർക്കുന്നു; അകാരണ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിൻ
International
• 2 days ago
പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 2 days ago
ഖത്തറിലെ യു.എസ് താവളം ഇറാന് ആക്രമിച്ചു; വന്‍ സ്ഫോടന ശബ്ദം; കുവൈത്തിലും ബഹ്റൈനിലും മുന്നറിയിപ്പ് സൈറണ്‍
qatar
• 2 days ago
ഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി
Kerala
• 2 days ago
അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• 2 days ago