HOME
DETAILS

ട്രംപ് തന്നെ മുന്നിട്ടിറങ്ങി വെടിനിര്‍ത്തുമ്പോള്‍ ഇറാന് മുന്നില്‍ കീഴടങ്ങിയത് ഇസ്‌റാഈല്‍ മാത്രമല്ല യുഎസും കൂടിയാണ്; 12 ദിവസത്തിനിടയിലെ 9 നിര്‍ണായക സംഭവങ്ങള്‍ | Iran Israel Conflict

  
കെ. ജംഷാദ്‌
June 24 2025 | 04:06 AM

It was not only Israel that surrendered to Iran when Trump himself stepped forward and called for a ceasefire

ഇസ്‌റാഈലുമായുള്ള ഇറാന്റെ യുദ്ധം പന്ത്രണ്ടാം ദിവസമായ ഇന്ന് തന്നെ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. ഇന്നലെ രാത്രി ഖത്തറിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണം നേരത്തെ ഇറാന്‍ തങ്ങളെ അറിയിച്ചിരുന്നു എന്ന് പറഞ്ഞ് വിശാലമനസ്‌കനായ ട്രംപ് ഇറാനോട് നന്ദി പറഞ്ഞിരിക്കുകയാണ്. അമേരിക്കയുടെ 245 വര്‍ഷത്തെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടാകില്ല. എന്നാല്‍ വെടിനിര്‍ത്തല്‍ ഇറാന്‍ തള്ളുകയും ഇസ്രായേലില്‍ ആക്രമണം തുടരുകയും ചെയ്യുകയാണ്.

യു.എസ് താവളങ്ങളോ സൈന്യത്തിനെയോ ആക്രമിച്ചാല്‍ തിരിച്ചടിക്കുക അവരുടെ പ്രസ്റ്റീജ് പ്രശ്‌നമാണ്. എന്നാല്‍ ഇറാനെതിരെ തിരിച്ചടിക്കില്ലെന്നും പകരം അവരോട് നന്ദി പറയുന്നു എന്നും ട്രംപ് പറയുന്നു. ഇസ്രായേലിന്റെ പക്കല്‍ വ്യോമ പ്രതിരോധ മിസൈലുകള്‍ സ്റ്റോക്ക് തീരാന്‍ ഇനി ഏതാനും ദിവസം മാത്രമേ ഉള്ളൂ. നേരത്തെ ഒരാഴ്ചയ്ക്കുള്ള മിസൈലേ ഉള്ളൂ എന്ന് നമ്മള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോ (Arrow air defence) സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന മിസൈല്‍ നിര്‍മ്മിക്കാന്‍ സമയമെടുക്കും എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതിനിടയില്‍ ഇസ്രായേലിന്റെ കാര്യം ഇറാന്‍ തീരുമാനമാക്കും എന്നും അവര്‍ സൂചിപ്പിച്ചിരുന്നു.

 

2025-06-2410:06:09.suprabhaatham-news.png
 
 

വെടിനിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

വ്യോമ പ്രതിരോധ മിസൈല്‍ തീര്‍ന്നാല്‍ ഇറാന്‍ വ്യോമസേന ഇസ്രായേല്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് ഇസ്രായേലിന് അറിയാം. അതിന് മുമ്പ് അവര്‍ ഇന്നലെ അറബ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് വെടി നിര്‍ത്തല്‍ ഉടന്‍ വേണമെന്ന് ഇറാനോട് പറയാന്‍ ആവശ്യപ്പെട്ടു. ഇത് ഇസ്രായേല്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ആക്രമണം ആദ്യം തുടങ്ങിയത് ഇസ്രായേല്‍ ആണെന്നും നിര്‍ത്താന്‍ സമയമായിട്ടില്ലെന്നും അവസാനം വരെ പോരാടും എന്നും ഇറാന്‍ അറബ് മധ്യസ്ഥരെ അറിയിച്ചു. അമേരിക്കക്ക് വേണമെങ്കില്‍ യുദ്ധം തുടങ്ങാമെന്നും എന്നാല്‍ അത് അവസാനിപ്പിക്കുന്നത് തങ്ങള്‍ ആയിരിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാനഇ യു.എസിനും മുന്നറിയിപ്പ് നല്‍കി. ഇതോടെ ട്രംപിനും അപകടം മണത്തു. ഇന്നലെ റഷ്യയുമായും ചൈനയുമായും ഇറാന്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇങ്ങനെ ഒരു പ്രതികരണം. ഉത്തരകൊറിയയും സഹായം വാഗ്ദാനം ചെയ്തിരുന്നു. മൂലയില്‍ കിടക്കുന്ന മഴുവെടുത്ത് വെറുതെ കാലിന് മുകളില്‍ ഇടേണ്ടല്ലോ എന്ന് അമേരിക്കയും കരുതിക്കാണും. അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ താവളങ്ങളും സൈന്യവും തങ്ങളുടെ ടാര്‍ജറ്റ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിലെ അല്‍ ഉബൈദ് താവളത്തില്‍ മിസൈല്‍ ആക്രമണം ഉണ്ടായത്.

 

2025-06-2410:06:89.suprabhaatham-news.png
 
 

അനാവശ്യമായി ഇറാനിലെ യുഎസ് ആക്രമണം

ഇറാനില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഇട്ടു എന്ന വാര്‍ത്തക്ക് തൊട്ടു പിന്നാലെ നമ്മള്‍ ഇവിടെ കൊടുത്ത അവലോകനത്തില്‍ ഇതൊരു തട്ടിപ്പാണെന്ന് പറഞ്ഞിരുന്നു. ഇറാനില്‍ അമേരിക്ക ഇടപെട്ടു എന്ന് വരുത്തിതീര്‍ത്ത് തടിയൂരാനുള്ള ട്രംപിന്റെ നീക്കം ആണ് അതെന്നും, രണ്ടുദിവസം മുമ്പ് അമേരിക്ക ഇറാനെ ആക്രമണ വിവരം അറിയിച്ചുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് വന്ന ഉപഗ്രഹ ചിത്രങ്ങളില്‍ ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് 16 ട്രക്കുകളില്‍ ആയി ഫര്‍ദോയിലെ ആണവ കേന്ദ്രത്തില്‍ നിന്ന് ഇറാന്‍ യുറേനിയം ഉള്‍പ്പെടെ സുരക്ഷിത മേഖലയിലേക്ക് കൊണ്ടുപോകുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയിറ്റേഴ്‌സ് പുറത്തുവിട്ടു.

 

2025-06-2410:06:83.suprabhaatham-news.png
 
 

ലോകത്തിലെ ഏറ്റവും വലിയ ബോംബ് (GBU  MOP) ഇട്ടിട്ടുണ്ടെന്നും അതിനാല്‍ അവിടെ ഇനി ആണവനിലയം ബാക്കിയില്ല എന്നുമാണ് അമേരിക്ക തട്ടിവിട്ടത്. ഇസ്രായേല്‍ ഉയര്‍ത്തിയ ആരോപണം അവസാനിപ്പിച്ചു എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ചില പ്രതികള്‍ മരിച്ചു എന്ന് രേഖയുണ്ടാക്കി കേസ് ഇല്ലാതാക്കുന്നത് പോലെ. എന്നാല്‍ തങ്ങളുടെ ആണവനിലയത്തിലെ ജീവനക്കാര്‍ക്ക് പോലും പരിക്കുപറ്റിയില്ലെന്ന് ഇറാന്‍ പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള ഒരു ഒത്തുകളിയായിരുന്നു അതെന്ന് നമ്മള്‍ നേരത്തെ നിരീക്ഷിച്ചിരുന്നു. 

പിന്നീട് കണ്ടത് ഇറാനില്‍ ജനങ്ങള്‍ അമേരിക്കയ്ക്ക് എതിരെ തിരിച്ചടിക്കണമെന്ന് പ്രകടനം നടത്തുന്നതാണ്. അതിന് ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. ഖത്തറിനോ അവിടുത്തെ ജനങ്ങള്‍ക്ക് ആര്‍ക്കും പരുക്കില്ലാതെ. ഒരു പിന്‍ പോയിന്റ് ആക്രമണം. 

 

2025-06-2410:06:39.suprabhaatham-news.png
 
 

ബുദ്ധിപരമായ ഇറാന്‍- യു.എസ് നീക്കം

കഴിഞ്ഞ 11 ദിവസത്തെ ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം നിരീക്ഷിച്ചാല്‍ മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്.
1. ഇറാനും അമേരിക്കയും ഇതുവരെ കളിച്ചത് ബുദ്ധിപരമായ നീക്കം. രണ്ടുപേര്‍ക്കും നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാം.

2. പ്രിസിഷന്‍ അറ്റാക്ക് എന്ന് പറഞ്ഞ് ഇറാനില്‍ കയറി ആക്രമണം നടത്തിയ ഇസ്രായേലിന് കണക്ക് കൂട്ടല്‍ പിഴച്ചു. പ്രതീക്ഷിച്ചതിനപ്പുറം തിരിച്ചടി കിട്ടി, അ യേണ്‍ ഡോം ചതിച്ചു. ഇറാന്‍ യുദ്ധം പ്രഖ്യാപിക്കുകയും ഇസ്രായേല്‍ കെണിയില്‍ പെടുകയും ചെയ്തു. ഇക്കാര്യം ഖാംനഇ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രായേല്‍ തകരാതിരിക്കാന്‍ അവസാനം തന്ത്രവുമായി രംഗത്തുവന്നത് അമേരിക്കയാണ്.

3. ഇതിനായി അമേരിക്കയുടെ കോണ്‍ഗ്രസില്‍ (ജനപ്രതിനിധിസഭ) യുടെ മേശപ്പുറത്ത് കഴിഞ്ഞ ഏപ്രില്‍ 22ന് വച്ച ഇറാന്റെ ആണവ ബോംബുമായി ബന്ധപ്പെട്ട യു.എസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാഡിന്റെ റിപ്പോര്‍ട്ട് ട്രംപ് കളവാണെന്ന് പറഞ്ഞ് തള്ളി.

4. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. അമേരിക്കയുടെ ഔദ്യോഗിക രേഖയായതിനാല്‍ ആദ്യം തുളസിക്കെതിരെ ട്രംപ് പ്രസ്താവന നടത്തി. യുഎസ് ഇന്റലിജന്‍സ് രേഖ തെറ്റാണെന്ന് പറഞ്ഞു.

5. പിന്നാലെ തുളസി അണവായുധം ഇല്ലെങ്കിലും അവര്‍ക്ക് ഒരു മാസം കൊണ്ട് അത് നിര്‍മ്മിക്കാന്‍ കഴിയുന്നതേയുള്ളൂ എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. അങ്ങനെ ട്രംപിന് ഇറാനില്‍ ആക്രമണ സീന്‍ ഉണ്ടാക്കി തടി തപ്പാനുള്ള ഒരു വഴി വെട്ടി കൊടുത്തു. ഇല്ലെങ്കില്‍ തുളസിക്ക് അവിടെ പണി ഉണ്ടാകില്ല. ട്രംപ് നേരിട്ട് നിയമിച്ചതാണ് ഇവരെയൊക്കെ.

6. പിറ്റേന്ന് അമേരിക്ക ഇസ്രായേല്‍ പോലും അറിയാതെ ഇറാനില്‍ ആക്രമണം നടത്തുന്നു. ആക്രമണം നടത്തിയ ശേഷം ഇസ്രായേലിനെ വിവരം അറിയിക്കുന്നു. ട്രംപ് ആക്രമണം നടത്തിയ കാര്യം സ്ഥിരീകരിച്ചു നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് . നന്ദി മാത്രം പറഞ്ഞു നെതന്യാഹു പോസ്റ്റിടുന്നു. ഔദ്യോഗിക ചാനലില്‍ കമ്മ്യൂണിക്കേഷന്‍ നടത്തിയില്ല എന്നുള്ളതിന്റെ തെളിവ്. 

7. ഇറാന്‍ ആണവ കേന്ദ്രത്തിലെ യുഎസ് ആക്രമണത്തിന്റെ ഉപഗ്രഹ ചിത്രം നോക്കിയപ്പോള്‍, ആണവ നിലയത്തില്‍ നിന്ന് വളരെ അകലെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയ്ക്കു മുകളില്‍ ക്ലസ്റ്റര്‍ ബോംബ് വീണ കുഴികള്‍  കാണുന്നു. ആണവ നിലയത്തിന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടില്ല അതുപോലെ തന്നെ ഉണ്ട്.

8. പ്രിസിഷന്‍ അറ്റാക്ക് ( ശത്രു ആക്രമിക്കുന്നതിന് മുമ്പ് അവരുടെ കേന്ദ്രത്തില്‍ ചെന്ന് ആക്രമണശ്രമം ഇല്ലാതാക്കാനുള്ള ആക്രമണം) ആണ് എന്ന് ഇസ്രായേല്‍ പറഞ്ഞ ആക്രമണങ്ങള്‍ ഇറാന്‍ യുദ്ധം (War) ആക്കി എടുത്തു. ഇസ്രായേലിനെതിരെ യുദ്ധം ഔദ്യോഗികമായി ഖാംനഇ പ്രഖ്യാപിച്ചതോടെ, ഇസ്രായേല്‍ കെണിയില്‍ വീണു. 

9. കനത്ത ആക്രമണങ്ങള്‍ നടത്തി ഇസ്രായേലില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കിയ ഇറാനെ ഇനിയും നേരിടാന്‍ അവര്‍ക്ക് കഴിയില്ല. കാരണം ഒന്നര വര്‍ഷത്തോളം ഗസയില്‍ ആക്രമണം നടത്തി തളര്‍ന്നിരിക്കുകയാണ് അവര്‍. ഹമാസ് തടവിലാക്കിയ വരെ തിരിച്ചു കൊണ്ടുവരാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിന്റെ ജനകീയ പ്രക്ഷോഭം ഒരു ഭാഗത്ത്.  സാമ്പത്തിക പ്രശ്‌നങ്ങള്‍ മറ്റൊരു ഭാഗത്ത്. കാര്യമായ പ്രകൃതി സോഴ്‌സുകള്‍ ഒന്നുമില്ല. അമേരിക്കയുടെ ബ്ലാങ്ക് ചെക്കില്‍ കഞ്ഞി കുടിച്ചു പോകുന്ന ഒരു രാജ്യമാണ് ഇസ്രായേല്‍. 

2025-06-2410:06:41.suprabhaatham-news.png
 
 


 

ഇത് ഇസ്‌റാഈലിന്റെ പതനത്തിന്റെ തുടക്കമോ?

എത്ര സമ്പന്ന രാജ്യമാണെങ്കിലും ഒരു വര്‍ഷത്തെ യുദ്ധം മതി കുത്തുപാള എടുപ്പിക്കാന്‍. അഫ്ഗാനിലും ഇറാഖിലും യുദ്ധം നടത്തി കീശ കീറിയ വരാണ് അമേരിക്ക.  ഇസ്രായേലില്‍ ഇനിയും ഇറാന്‍ ആക്രമണം നടത്തും. ഇപ്പോള്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചാല്‍ പോലും. ഇടയ്ക്കിടെ മിസൈലുകള്‍ അയച്ചു കുറച്ചുപേരെ കൊല്ലും. മുമ്പ് ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയത് പോലെ. 

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മുമ്പ് രണ്ടു വര്‍ഷത്തോളം ഓരോ വര്‍ഷവും 200 പേരെ വെച്ച് (ദിവസം 10 - 15 പേരെ) ഇസ്രായേല്‍ അവിടെ വെടിവച്ചു കൊല്ലുന്നുണ്ടായിരുന്നു. ഇതിന് പകരമാണ് ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തി 1200 പേരെ കൊന്നത്. ഇതാണ് പിന്നീടുള്ള ആക്രമണങ്ങളിലേക്ക് വഴിവച്ചത്. ഇതുപോലെ ഇറാന്‍ ഇനിയും തങ്ങള്‍ക്ക് ഭീഷണിയുള്ള കേന്ദ്രങ്ങള്‍ എന്ന രീതിയില്‍ ഇസ്രായേലില്‍ ആക്രമണം ഇടയ്ക്കിടെ നടത്തും. അവിടെ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ വേണ്ടിയും അവരുടെ സാമ്പത്തികം തകര്‍ക്കാന്‍ വേണ്ടിയുമാണ് ഈ 'മുന്‍കരുതല്‍' ആക്രമണം. നിക്ഷേപങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇത് കാരണമാകും. സുരക്ഷിതമല്ലാത്ത രാജ്യത്ത് കുത്തക കമ്പനികള്‍ നിക്ഷേപം നടത്തില്ല. അത് തൊട്ടടുത്ത മറ്റു രാജ്യങ്ങളിലേക്ക് പോകും. അവിടെ അഭിവൃദ്ധി ഉണ്ടാകും. ഭൂ പ്രകൃതിപ്രകാരം ഇസ്രായേലിനോട് ചേര്‍ന്ന് കിടക്കുന്ന ഈജിപ്തിനാണ് ഇത് ഗുണം ചെയ്യുക. ഈജിപ്തിനെ ശക്തിപ്പെടുത്തുക എന്നുള്ള ലക്ഷ്യം മറ്റ് അറബ് രാജ്യങ്ങള്‍ക്കുണ്ട്. ഇതിനുവേണ്ടി ഇസ്രായേലില്‍ ആക്രമണം നടത്തണം. ഇതായിരിക്കും ഇനി ഇറാന്റെ പ്ലാന്‍. 

 

2025-06-2410:06:88.suprabhaatham-news.png
 
 

ഇസ്‌റാഈലിന്റെ സമ്പത്ത് ലക്ഷ്യംവച്ച് ഇറാന്‍

ആദ്യദിവസം മുതല്‍ 10 ദിവസവും തുടര്‍ച്ചയായി ഇറാന്‍ ആക്രമിച്ചത് ഇസ്രായേലിലെ ഹൈഫ തുറമുഖമാണ്. ഇതാണ് ഇസ്രായേലിന്റെ സാമ്പത്തിക തലസ്ഥാനം. എണ്ണ കേന്ദ്രവും തുറമുഖവും ഇവിടെയാണ്. സാമ്പത്തിക നട്ടെല്ല് തകര്‍ക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. അവര്‍ കൃത്യമായ പ്ലാനോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് വെടിനിര്‍ത്തല്‍ വന്നാലും ഇസ്രായേലില്‍ ഇനി സമാധാനം ഉണ്ടാകില്ല. ഇറാന്റെ മുതിര്‍ന്ന ജനറല്‍മാരെയും, കമാന്‍ഡര്‍മാരെയും കൊലപ്പെടുത്തിയപ്പോള്‍ ഖാംനഇ ഇത് സൂചിപ്പിച്ചിരുന്നു. അത് അവര്‍ നടപ്പാക്കുക തന്നെ ചെയ്യും. ഇതുവരെ ഇസ്രായേലിനോടുള്ള ക്ഷമ ഇനി ഇറാന്‍ കാണിക്കില്ല. 

ഇസ്രായേലിന്റെ പ്രതിരോധശേഷി ഉള്‍പ്പെടെ അളക്കാന്‍ വേണ്ടിയാണ് ഈ ആക്രമണം ഇറാന്‍ നടത്തിയത്. ഇത് ലോകത്തിനും അമേരിക്കക്കും ബോധ്യപ്പെട്ടു. ഇസ്രായേലിന്റെ സുരക്ഷ എന്നുള്ളത് വെറും ഊതിവീര്‍പ്പിച്ച ബലൂണ്‍ ആണെന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ തന്നെ ബോധ്യപ്പെട്ടതാണ്. ഹമാസ് ഇത്രയും വലിയ ആക്രമണം നടത്തുന്നത് ഇസ്രായേലിന്റെ ആഭ്യന്തര രഹസ്യന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തി (Shin Bet) നോ ലോകത്ത് എവിടെയും ഈച്ച പറന്നാല്‍ല്‍ അറിയും എന്ന് അവകാശപ്പെട്ടിരുന്ന അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനോ (Mossad) മണത്ത് അറിയാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ ഹമാസിന്റെ  ആളുകള്‍ക്ക് ഇസ്രായേലില്‍ ആക്രമണം നടത്തി എല്ലാവര്‍ക്കും തിരിച്ചു പോകാനും കഴിഞ്ഞു. ഒപ്പം 300 ഓളം ബന്ധികളെയും അവര്‍ കൊണ്ടുപോയി. ഇത്രയും ദുര്‍ബലമായ അതിര്‍ത്തിയുള്ള ഒരു രാജ്യം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ? 

 

2025-06-2410:06:27.suprabhaatham-news.png
 
 

മുംബൈയില്‍ ഭീകരാക്രമണം നടത്തിയ പാക് ഭീകരരെ നമ്മുടെ സുരക്ഷ ഏജന്‍സികള്‍ ജീവനോടെയും അല്ലാതെയും പിടികൂടിയിരുന്നു. വിചാരണ നടത്തി കസബിനെ 2012 നവംബര്‍ 21ന് തൂക്കിലേറ്റി. മുംബൈ എന്ന മഹാനഗരത്തില്‍ ഒരു ഭീകരനെയും ഒളിക്കാനോ രാജ്യം വിടാനോ നമ്മുടെ സുരക്ഷാസേന അനുവദിച്ചില്ല. ഇസ്രായേലില്‍ അന്ന് ആക്രമണം നടത്തിയ ഒരു ഹമാസുകാരനെ പോലും ജീവനോടെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. 

അതുപോലെ ഊതി വീര്‍പ്പിച്ച മറ്റൊരു കാര്യമായിരുന്നു ഇസ്രായേലിനെ പഴുതടച്ച വ്യോമ പ്രതിരോധം. അതും ഇറാന്‍ തീരുമാനമാക്കി. ഇനി മറ്റേതെങ്കിലും രാജ്യങ്ങള്‍ ഇസ്രായേലില്‍ കയറി ഇടയ്ക്കിടെ ചൊറിഞ്ഞാല്‍ അത് സ്വാഭാവികം എന്ന് കരുത്തേണ്ടിവരും. അവരുടെ ദൗര്‍ബല്യം ഇറാന്‍ ലോകത്തിന് വെളിപ്പെടുത്തി കൊടുത്തു. വെടി നിര്‍ത്തല്‍  അംഗീകരിച്ചാല്‍ തന്നെ ഇറാന്‍ ഇനി പ്രോക്‌സികളെ ഉപയോഗിച്ച് പണി തുടരും. ഒപ്പം അമേരിക്കയുമായി ഏറ്റുമുട്ടലില്ലാതെ സൗഹൃദം സ്ഥാപിക്കാനും ഇറാന്‍ തയ്യാറാകും. എന്നാല്‍ ഇസ്രായേലിനോട് വിട്ടുവീഴ്ച ഉണ്ടാവുകയുമില്ല.

(സുപ്രഭാതം ദിനപത്രത്തിലെ ഇന്റര്‍നാഷനല്‍ ഡെസ്‌ക് ഇന്‍ ചാര്‍ജ് ആണ് ലേഖകന്‍)

READ ALSO: ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

READ ALSO: ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു

READ ALSO: ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  13 hours ago
No Image

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

International
  •  14 hours ago
No Image

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ

Kerala
  •  14 hours ago
No Image

ആദ്യം കോഹ്‌ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  14 hours ago
No Image

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്

Kerala
  •  15 hours ago
No Image

പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്‌ടിഎ

Kerala
  •  15 hours ago
No Image

യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്‌സ്

Kuwait
  •  15 hours ago
No Image

വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്

latest
  •  15 hours ago
No Image

പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

qatar
  •  15 hours ago
No Image

കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  15 hours ago