
ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

തെഹ്‌റാന്‍: ഇസ്‌റാഈലിനു നേരെ ഇന്നലെയും ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം. ഇറാന്റെ വജ്രായുധങ്ങളില്‍ ഒന്നായ ഖുറംഷഹര്‍ 4 മിസൈല്‍ (Khorramshahr-4) ഇസ്‌റാഈലിനു നേരെ പ്രയോഗിച്ചതായി ഇറാന്‍ അറിയിച്ചു. ഒന്നിലധികം പോര്‍മുനകളുള്ളതാണ് ഈ മിസൈല്‍. ഇസ്‌റാഈലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ഇത് ലക്ഷ്യത്തില്‍ പതിച്ചു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. കഴിഞ്ഞദിവസം മാരക പ്രഹരശേഷിയുള്ള ക്ലസ്റ്റര്‍ ബോംബും ഇസ്‌റാഈലിനു മേല്‍ ഇറാന്‍ പ്രയോഗിച്ചിരുന്നു.
ഖൈബര്‍ മിസൈല്‍ എന്നും ഖുറംഷഹര്‍ 4 മിസൈല്‍ അറിയപ്പെടാറുണ്ട്. ഇറാന്റെ ഏറ്റവും വലിയ റോക്കറ്റായ ഇതിന് 2000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. 1,800 കിലോ പോര്‍മുനകളുമുണ്ട്. വടക്കന്‍ തെല്‍ അവീവിലാണ് മിസൈല്‍ പതിച്ചത്. 11 പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 2024 ഏപ്രിലില്‍ സാദിഖ് പ്രൊമിസ് 1ലും ഒക്ടോബറിലെ സാദിഖ് പ്രോമിസ് 2 ലും ഈ മിസൈല്‍ നേരത്തെ ഉപയോഗിച്ചിരുന്നു.
13 മീറ്റര്‍ ഉയരവും 1.5 മീറ്റര്‍ വ്യാസവുമുള്ളതാണ് ഈ മിസൈല്‍. 20 ടണ്‍ മിസൈലിന് ഭാരമുണ്ട്. യൂറോപ്പിലും ഏഷ്യയിലും എവിടെയും ആക്രമണം നടത്താന്‍ കഴിയും. ഉത്തര കൊറിയയുടെ ഹവാസോങ് 10 മധ്യദൂര മിസൈലിന്റെ രീതിയിലുള്ളതാണിത്. സോവിയേറ്റ് ആര്‍27 മിസൈലിന്റെ പരിഷ്‌കൃത രൂപമാണിത്. 15 മിനുട്ടിനുള്ളില്‍ 80 ടാര്‍ഗറ്റുകള്‍ വരെ കൃത്യമായി ആക്രമിക്കാന്‍ കഴിയും.
കഴിഞ്ഞദിവസം മാരക പ്രഹരശേഷിയുള്ള ക്ലസ്റ്റര്‍ ബോംബും ഇസ്‌റാഈലിനു മേല്‍ പ്രയോഗിച്ചതിന് പിന്നാലെയാണ് തങ്ങളുടെ മറ്റൊരു സുപ്രധാന ആയുധവും ഇറാന്‍ എടുത്തുപയോഗിച്ചത്. ആക്രമണത്തിന്റെ എട്ടാം ദിവസത്തിലാണ് ഇറാന്‍ തങ്ങളുടെ ക്ലസ്റ്റര്‍ ബോംബ് പ്രയോഗിച്ചത്. ക്ലസ്റ്റര്‍ബോംബ് നിരോധിക്കാന്‍ നേരത്തെ ലോകം ഒന്നിച്ചപ്പോള്‍ എതിര്‍ത്ത രാജ്യമാണ് ഇസ്‌റാഈല്‍. ഇപ്പോള്‍ അവര്‍ തന്നെ ഇറാന്റെ ക്ലസ്റ്റര്‍ ബോംബിന് ഇരയാകുകയും ചെയ്തു. ഇറാന്‍ ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചത് ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്‌റായേലില്‍ പ്രയോഗിച്ച ക്ലസ്റ്റര്‍ ബോംബ് അന്തരീക്ഷത്തിന്റെ ഏഴ് കി.മി ഉയരത്തില്‍വച്ച് പൊട്ടി 20 ചെറുബോംബുകളായി മധ്യ ഇസ്‌റാഈലിന്റെ എട്ടു കിലോമീറ്റര്‍ വ്യാപ്തിയില്‍ വീണു എന്നാണ് ഇസ്‌റാഈല്‍ സൈന്യം പറയുന്നത്. മധ്യ ഇസ്‌റാഈല്‍ ടൗണിലെ അസോറില്‍ ഇതിലൊന്ന് വീണ് നാശനഷ്ടമുണ്ടായി. പൊട്ടാതെ കിടക്കുന്ന ബോംബുകളെ കുറിച്ച് ഇസ്‌റാഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ആള്‍നാശം വരുത്താനാണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നത്. ഒരു മിസൈല്‍ ഭൂമിയിലെത്തുംമുന്‍പ് പൊട്ടി അതില്‍ നിന്ന് നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറി വലിയ വ്യാപ്തിയില്‍ സ്‌ഫോടനം ഉണ്ടാക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇവ കര, ആകാശം, സമുദ്രോപരിതലം എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗിക്കാനാകും. രണ്ടായിരത്തോളം ചെറുബോംബുകള്‍ ഒരു ക്ലസ്റ്റര്‍ബോംബില്‍ ഉള്‍ക്കൊള്ളിക്കാനാകും. ഇതില്‍ 40 ശതമാനം വരെ പൊട്ടാതെ ഭൂമിയില്‍ വീഴും. ഇവയെ ബോംബ് ലെറ്റുകള്‍ എന്നാണ് വിളിക്കുന്നത്. ഇവ കുഴിബോംബുകള്‍ക്ക് സമാനമാണ്. മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാണ്. ഇത്തരം ബോംബുകള്‍ പിന്നീട് കണ്ടെത്തി നിര്‍വീര്യമാക്കലും ദുഷ്‌കരമായ പ്രവൃത്തിയാണ്. കൂടാതെ ചെലവേറിയതും. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് അത് വലിയ ബാധ്യതയുമാണ്.
അതേസമയം, ക്ലസ്റ്റര്‍ ബോംബും ഖുറംഷഹര്‍ 4 മിസൈലും ഉപയോഗിച്ച് ഇറാന്‍ ശക്തമായി തിരിച്ചടിച്ചതോടെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്നലെ ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരുന്നു. യു.എസ് കഴിഞ്ഞദിവസം ഇറാനില്‍ ബോംബിട്ടതോടെ ഇസ്‌റാഈലില്‍ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കി. ജനങ്ങളോട് ബങ്കറില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സൈന്യം.
Iran has used its biggest missile capable of carrying the heaviest payload in its attacks on Israel, hours after US bomber jets struck three nuclear facilities that are believed to be nurturing Tehran's nuclear ambitions. The Iranian state TV aired footage of what appeared to be file footage of the Khorramshahr-4 missile.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു
Kerala
• a day ago
പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം
Kerala
• a day ago
കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
Kerala
• a day ago
ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി
Kerala
• 2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
International
• 2 days ago
ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ
International
• 2 days ago
ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്
Kerala
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
National
• 2 days ago
ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി
Kerala
• 2 days ago
യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി
Kerala
• 2 days ago
കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും
Kerala
• 2 days ago
കാലവര്‍ഷം; ഇതുവരെ ലഭിച്ചത് 53 ശതമാനം അധിക മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ ജില്ലയില്‍
Kerala
• 2 days ago
മകന്റെ കാൻസർ ചികിത്സയ്ക്കായി ചെമ്പ് കമ്പികൾ മോഷണം നടത്തിയ അച്ഛൻ; മകന്റെ മരണവേളയിൽ ജയിലിൽ
International
• 2 days ago
ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 2 days ago
'മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല'; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
National
• 2 days ago
'വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും ഇറാനില്‍ ആക്രമണം നടത്തി'; ഇസ്റാഈലിനെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്
International
• 2 days ago
സമസ്ത സ്ഥാപക ദിനം ജൂണ്‍ 26ന്; വരക്കലില്‍ വിപുലമായ പരിപാടികള്‍
Kerala
• 2 days ago
മധ്യപൂര്‍വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികതാവളം; അറിയാം അല്‍ ഉദൈദ് വ്യോമതാവളത്തെക്കുറിച്ച്
qatar
• 2 days ago
പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം; 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ
National
• 2 days ago
ഇടക്കൊച്ചിയിൽ യുവാവിന്റെ കൊലപാതകം: പെൺസുഹൃത്ത് പിടിയിൽ; പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
Kerala
• 2 days ago
അല്‍ ഉദൈദ് ആക്രമണത്തില്‍ ഇറാന്‍ ഖേദം പ്രകടിപ്പിച്ചു; ഖത്തര്‍ പ്രധാനമന്ത്രി
qatar
• 2 days ago