HOME
DETAILS

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

  
Web Desk
June 24 2025 | 03:06 AM

At least 3 killed several wounded after Beersheba building hit by Iranian missile

ദോഹ: ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. അധിനിവേശ ഫലസ്തീനിലാണ് ആക്രമണം. ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ഇസ്‌റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം. മധ്യ ഇസ്‌റാഈലിലും തെക്കന്‍ ഇസ്‌റാഈലിന്റെ ചില ഭാഗങ്ങളിലും സൈറണ്‍ മുഴങ്ങി. ഇറാന്‍ ആറ് മിസൈലുകള്‍ അയച്ചതായി ഐ.ഡി.എഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍അവീവില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയതായി ഇസ്റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.

bir sheba.jpg


ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഇസ്റാഈലിനും ഇറാനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു.എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തിന് ശേഷവും ഇസ്‌റാഈല്‍ ഇറാന് നേരെ ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ തെഹ്റാന് നേരെയായിരുന്നു ആക്രമണം.  പിന്നാലെയാണ്  ഇസ്റാഈലിലേക്ക് ഇറാനും മിസൈലുകള്‍ തൊടുത്തുവിട്ടത്. 

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് ആശയവിനിമയം നടത്തിയതായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മിഡില്‍ ഈസ്റ്റിലെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ നേരിട്ടും അല്ലാതെയും ഇറാനുമായും ആശയവിനിമയം നടത്തിട്ടുണ്ട്.


അതേസമയം, ട്രംപിന്റെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അറിയിച്ചില്ലെന്നാണ് ഇറാന്‍ പ്രതികരിച്ചത്. യുദ്ധം തുടങ്ങിവച്ച ഇസ്റാഈല്‍ തന്നെ ആദ്യം ആക്രമണം അവസാനിപ്പിക്കട്ടെയെന്നും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ പ്രതികരണം: 'ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്‌റാഈല്‍ ആണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഞങ്ങളല്ല ആക്രമണം തുടങ്ങിവച്ചത്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു കരാറും ഇല്ല. എങ്കിലും ഇറാന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്‌റാഇല്‍ ഭരണകൂടം അവസാനിപ്പിക്കുകയാണെങ്കില്‍ ഞങ്ങളും ആക്രമണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കും.


ട്രംപിന്റെ അപ്രതീക്ഷിത വെടിനിര്‍ത്തല്‍ പ്രഖ്യാപനം

നേരത്തെ സോഷ്യല്‍മീഡിയ വഴിയാണ് ട്രംപ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ ഉടന്‍ നിലവില്‍വരുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യം ഇറാന്‍ ആക്രമണം നിര്‍ത്തും. അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്റാഈലും ആക്രമണം അവസാനിപ്പിക്കും എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. തങ്ങളുടെ ഖത്തറിലെ വ്യോമതാവളം ആക്രമിച്ചതിന് ഇറാനെതിരേ തിരിച്ചടി ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി.

12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ധൈര്യവും ബുദ്ധിശക്തിയും ലഭിച്ചതിന് ഇസ്‌റാഈലിനെയും ഇറാനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ട്രംപ് തന്റെ സാമൂഹ്യ മാധ്യമമായ ദ ട്രൂത്തില്‍ കുറിച്ചു. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാവുന്ന ഒരു യുദ്ധമാണിത്. മുഴുവന്‍ മിഡില്‍ ഈസ്റ്റിനെയും നശിപ്പിക്കാമായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല! ഇസ്‌റാഈലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ, മിഡില്‍ ഈസ്റ്റിനെ ദൈവം അനുഗ്രഹിക്കട്ടെ, അമേരിക്കന്‍ ഐക്യനാടുകളെ ദൈവം അനുഗ്രഹിക്കട്ടെ- ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ!- ട്രംപ് കുറിച്ചു. ഇന്നലെ രാത്രി ദോഹയിലെ അല്‍ ഉബൈദ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത വെടിനിര്‍ത്തല്‍ പ്രഖ്യാപനം.

ഇന്നലെ പുലര്‍ച്ചെ ഇറാന്റെ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചതിന് പ്രതികാരമായിട്ടായിരുന്നു ദോഹയിലെ യു.എസ് വ്യോമതാവളത്തെ ഇറാനും ആക്രമിച്ചത്. ആറുമുസൈലുകളായിരുന്നു ഇറാന്‍ യു.എസ് വ്യോമതാവളങ്ങളെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. വന്‍ സ്ഫോടന ശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചേക്കുമെന്നു നേരത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെക്കുപടിഞ്ഞാറന്‍ ദോഹയില്‍ 60 ഏക്കര്‍ പ്രദേശത്താണ് യു.എസ് വ്യോമതാവളം പ്രവര്‍ത്തിക്കുന്നത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം. 1996 ലെ പ്രതിരോധ കരാറിനെ തുടര്‍ന്നാണ് താവളം സ്ഥാപിച്ചത്. ഇവിടെ 10,000 യു.എസ് സൈനികരുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമാണിത്. അതേസമയം, മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

11 ദിവസമായി തുടരുന്ന ഇറാന്റെ കനത്ത ആക്രമണത്തില്‍ വന്‍ നാശനഷ്ടം നേരിട്ടതോടെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്നലെ ഇസ്റാഈല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളെ യു.എസ് ആക്രമിച്ചതോടെ ഇസ്റാഈലില്‍ എല്ലാ വിമാനത്താവളങ്ങളും അടച്ചിരുന്നുു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കി. ജനങ്ങളോട് ബങ്കറില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സൈന്യം. പിന്നാലെ ഇറാന്‍ ആക്രമണം ശക്തമാക്കുകയാണെന്ന സൂചന ഉണ്ടായതോടെയാണ് ഇസ്റാഈല്‍ വെടിനിര്‍ത്തലിന് താല്‍പ്പര്യപ്പെട്ടത്.

ഇതോടെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇസ്റാഈലില്‍നിന്ന് പൗരന്മാരെ ഒഴിപ്പിച്ചു. നയതന്ത്ര സ്ഥാപനങ്ങളും അടയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇറാനോട് ഇസ്റാഈല്‍ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യം ഇസ്റാഈല്‍ അറബ് രാജ്യങ്ങള്‍ വഴി ഇറാനെ അറിയിച്ചെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഇറാനുമായി ചര്‍ച്ച ചെയ്ത അറബ് രാജ്യങ്ങള്‍ ആക്രമണം ആദ്യം തുടങ്ങിയത് ഇസ്റാഈലാണെന്നും നിര്‍ത്താന്‍ സമയമായില്ലെന്നും തങ്ങള്‍ അവസാനം വരെ ആക്രമണം തുടരുമെന്നും ഇറാന്‍ പറഞ്ഞതായും ഇസ്റാഈലിന് മറുപടി നല്‍കി.

 

Iran launched a missile attack targeting Beersheba in occupied Palestine, causing building damage and injuries. The strike occurred just before U.S. President Donald Trump’s ceasefire announcement. Sirens were heard across central and southern Israel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മറ്റ് ഭാ​ഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്

National
  •  21 hours ago
No Image

അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്

International
  •  a day ago
No Image

23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു

National
  •  a day ago
No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  a day ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  a day ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  a day ago
No Image

ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

International
  •  a day ago
No Image

എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി

uae
  •  a day ago
No Image

യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ

Kerala
  •  a day ago