വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ ആളുടെ പേര് കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍: അപേക്ഷകന്റെ പേര് സാംസങ്; മാതാപിതാക്കളുടെ പേര് ഐഫോണും സ്മാര്‍ട്ട്‌ഫോണും
പറ്റ്‌ന: ഡോഗ് ബാബുവിനും ഡോഗേഷ് ബാബുവിനും ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ബീഹാര്‍. ഇത്തവണ വരുമാന സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷയിലെ പേരും മാതാപിതാക്കളുടെ പേരുമാണ് വാര്‍ത്തക്ക് ആധാരം.
ന്യൂസ് 18 റിപ്പോർട്ട് പ്രകാരം, അപേക്ഷാ ഫോമിൽ കുടുംബത്തിന്റെ വസതി 'ഗദ്ദ' (പിറ്റ്) എന്നും വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഫോമിന്റെ ചിത്രത്തിൽ മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് 'ഐഫോൺ', 'സ്മാർട്ട്ഫോൺ' എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൊഡൻഗഞ്ച് ബ്ലോക്ക് ഓഫീസിൽ അപേക്ഷ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ഞെട്ടലോടെയാണ് ഇത് സ്വീകരിച്ചത്. ഉടൻതന്നെ മൊഡൻഗഞ്ചിലെ സർക്കിൾ ഓഫീസറെ വിവരമറിയിച്ചു. അപേക്ഷ പരിശോധിച്ച സർക്കിൾ ഓഫീസർ മുഹമ്മദ് ആസിഫ് ഹുസൈന് ഇത് ഒരു തമാശയായി തോന്നിയെങ്കിലും ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജെഹനാബാദിലെ സൈബർ പൊലിസിൽ ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്ത അധികൃതർ, അപേക്ഷയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം വിഡ്ഢിത്തങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുടെ സമയവും വിഭവങ്ങളും പാഴാക്കുകയും അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
നേരത്തെ, 'ഡോഗേഷ് ബാബു' എന്ന പേര് ഉപയോഗിച്ച് ഒരു നായയുടെ ചിത്രം സഹിതം റെസിഡൻസി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയ സംഭവവും ബീഹാറിൽ വാർത്തയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നവാഡ ജില്ലാ ഭരണകൂടം നിയമനടപടികൾ സ്വീകരിച്ചിരുന്നു.
നവാഡ ജില്ലാ മജിസ്ട്രേട്ട് രവി പ്രകാശ്, ആർടിപിഎസ് (റൈറ്റ് ടു പബ്ലിക് സർവീസ്) പോർട്ടലിന്റെ ദുരുപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. "സിർദാല, രജൗലിയിൽ നിന്ന് താമസ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ശ്രമിച്ചവർ പിടിക്കപ്പെട്ടു. ഇത്തരം തമാശകൾക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭരണപരമായ പ്രക്രിയകളിൽ ഇത്തരം കൃത്രിമത്വം ഒരിക്കലും അനുവദനീയമല്ല. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കും," അദ്ദേഹം വ്യക്തമാക്കി.
In a bizarre incident, officials processing an income certificate were shocked to find the applicant named ‘Samsung’, with parents listed as ‘iPhone’ and ‘Smartphone’. The case has gone viral online.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."