
കവിളിൽ അടിച്ചു, വയറ്റിൽ ബലപ്രയോഗം, യോഗ്യതയില്ലാത്ത ജീവനക്കാരുടെ പരിശോധന; മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ ഗർഭിണി നേരിട്ടത് കൊടുംപീഡനം; നവജാത ശിശുവിന്റെ ജീവൻ നഷ്ടമായി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് നേരെ ക്രൂരത. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയും മനുഷ്യത്വരഹിതമായ പെരുമാറ്റവും കാരണം നവജാത ശിശു മരിച്ചു. കഠിനമായ വേദനയിലായിരുന്ന യുവതിയെ മണിക്കൂറുകളോളം ശ്രദ്ധിക്കാതെ വിട്ടതിനാലാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടുവെന്ന് കുടുംബം ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 2-ന് പുലർച്ചെ 3 മണിയോടെ പൽസഖേദ് സ്വദേശിനിയായ ശിവാനി വൈഭവ് ഗവ്ഹാന എന്ന യുവതിയെയാണ് പ്രസവവേദനയെ തുടർന്ന് വാഷിം ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം, റിപ്പോർട്ടുകൾ സാധാരണമാണെന്നും രാവിലെ 10 മണിയോടെ പ്രസവം നടക്കുമെന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. എന്നാൽ, കഠിനമായ പ്രസവവേദനയിൽ ശിവാനി പുലർച്ചെ മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിശോധിക്കാതെ ആശുപത്രിയിൽ കിടന്നത്. നഴ്സുമാരെയും ഡോക്ടർമാരെയും ആവർത്തിച്ച് വിളിച്ചിട്ടും ആരും എത്തിയില്ലയെന്നും വൈകുന്നേരം 5 മണിയോടെ നില വഷളായപ്പോൾ മാത്രമാണ് ഒരു പരിശോധന നടത്തിയത്. പക്ഷേ, അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
അതേസമയം പ്രസവസമയത്ത് ശിവാനിയോട് ആശുപത്രി ജീവനക്കാർ "മനുഷ്യത്വരഹിതമായ" പെരുമാറ്റം കാട്ടിയെന്നും കുടുംബം ആരോപിക്കുന്നു. മകളുടെ കവിളിൽ അടിക്കുകയും വയറ്റിൽ ബലമായി അമർത്തുകയും ചെയ്തു. യോഗ്യതയില്ലാത്ത ജീവനക്കാരാണ് അവളെ പരിശോധിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തി. വൈകുന്നേരം 5.30-ന് പ്രസവം നടന്നെങ്കിലും, നവജാത ശിശുവിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നും മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചുവെന്നും കുടുംബം അറിയിച്ചു. ആശുപത്രി അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
In a shocking incident at a government hospital in Washim, Maharashtra, a pregnant woman endured brutal treatment, including being slapped, having her stomach forcibly pressed, and being examined by unqualified staff. Neglected for hours despite severe labor pain, she lost her newborn, who was declared dead after delivery due to lack of timely care. The family alleges gross negligence and demands action against the hospital staff
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈല്‍ ആക്രമണം ശക്തമാകുന്നതിനിടെ ഗസ്സയിലേക്ക് കൂടുതല്‍ ചികിത്സാ സഹായമെത്തിച്ച് ഖത്തര്‍
qatar
• an hour ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിന് പരോൾ
Kerala
• an hour ago
ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം; യുഎഇയില്‍ നാളെ മഴ എത്തും
uae
• an hour ago
വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വയോധികയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി; രോഗിയുടെ കയ്യിൽ രണ്ട് തുന്നൽ
Kerala
• 2 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; 2026 ഫെബ്രുവരി 8 മുതൽ ദുബൈയിൽ നിന്ന് ഈ നഗരത്തിലേക്ക് സർവിസ് ആരംഭിച്ച് എമിറേറ്റ്സ്
uae
• 2 hours ago
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
Kerala
• 2 hours ago
കോഴിക്കോട് സ്വദേശിയായ യുവാവ് തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെത്തിയത് മൂന്ന് കിലോ ഹാഷിഷുമായി; കയ്യോടെ പൊക്കി സഊദി നർകോട്ടിക്സ് കൺട്രോൾ വിഭാഗം
Saudi-arabia
• 3 hours ago
തുംകൂർ റസിഡൻഷ്യൽ സ്കൂൾ പരിസരത്ത് പുലി ഇറങ്ങിയതായി റിപ്പോർട്ട്
National
• 3 hours ago
ദുബൈയിലെ സാലിക് ടോൾ ഗേറ്റുകൾ: നിയമലംഘനങ്ങളും ശിക്ഷകളും ഒഴിവാക്കാനുള്ള മാർഗങ്ങൾ അറിയാം
uae
• 4 hours ago
'പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി വേണ്ടത്'; അടൂർ ഗോപാലകൃഷ്ണനെതിരെ കെ രാധാകൃഷ്ണൻ എംപി
Kerala
• 4 hours ago
ദുബൈ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ പുതിയ മുഖം; ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ എഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം
uae
• 4 hours ago
പാലിയേക്കരയിലെ തകർന്ന റോഡും ടോൾ പിരിവും: ദേശീയ പാതാ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി
Kerala
• 4 hours ago
ദുരൂഹതകൾ ഒഴിയാതെ; ചേർത്തലയിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ: സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു
Kerala
• 5 hours ago
ഭാര്യയെ മലയാളി തടവിലാക്കിയെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി; യുവതിയുടെ മൊഴിക്ക് പരിഗണന നൽകി ഹൈക്കോടതി
Kerala
• 5 hours ago
ചേർത്തല സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി
Kerala
• 6 hours ago
പോരാട്ടം ഇനി മെസിയുടെ എതിരാളിയായി; യൂറോപ്യൻ വമ്പൻമാരുടെ നെടുംതൂണായവൻ അമേരിക്കയിലേക്ക്
Football
• 6 hours ago~2.jpeg?w=200&q=75)
ബഹ്റൈനിൽ ഇലക്ട്രിക് ഷീഷയും ഇ-സിഗരററ്റും നിരോധിക്കുന്നു; നടപടി ഇന്ത്യയുടെ നീക്കം ചൂണ്ടിക്കാട്ടി
bahrain
• 6 hours ago
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവ്; ഒരു വർഷത്തിനുള്ളിൽ 5.6 ശതമാനത്തിന്റെ കുറവ്
Kuwait
• 6 hours ago
ചൈനയിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലെ മരണനിരക്ക് ഭീതിജനകം; ബീജിംഗിൽ ജാഗ്രതാ നിർദേശം,
International
• 7 hours ago
ചരിത്ര നേട്ടത്തിൽ യുഎഇ; കൃഷി-ഭക്ഷ്യസുരക്ഷാ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം; ISO സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ സ്ഥാപനമായി അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി
uae
• 7 hours ago
മന്ത്രവാദ ആരോപണത്തെ തുടർന്ന് 35-കാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മൃതദേഹം ഡാമിൽ തള്ളി
National
• 5 hours ago
സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ
Kerala
• 5 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ: പുതിയ തീയതി ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്
International
• 6 hours ago