HOME
DETAILS

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

  
Web Desk
November 28, 2025 | 9:54 AM

karnataka introduces rohith vemula bill to curb caste discrimination on campuses

ഹൈദരാബാദ്: രോഹിത് വെമുല. സ്വപ്‌നങ്ങളിലേക്ക് ചിറകുവിരിച്ച് പറക്കാനാശിച്ച് ഒടുവില്‍ ജാതിവെറിക്കു മുന്നില്‍ ജീവിതം തന്നെ അവസാനിപ്പിക്കേണ്ട വന്ന ചെറുപ്പക്കാരന്‍. പത്ത് വര്‍ഷമായി ഹൈദരാബാദ് സര്‍വ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട്. ദലിത് വിദ്യാര്‍ഥിയുടെ മരണം രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചു. നിരവധി പ്രതിഷേധങ്ങള്‍ മടന്നു. അനവധി സമാന സംഭവങ്ങള്‍ പുറത്തു വന്നു. രോഹിത് വെമുലയും വെളിവാടയും ജാതിവിവേചനത്തിനെതിരായ പോരാട്ടങ്ങളുടെ തന്നെ പ്രതീകമായി മാറി. 


ഇപ്പോഴിതാ കര്‍ണാടകയില്‍ രോഹിത് വെമുലയുടെ പേരില്‍ ഒരു നിയമം തന്നെ കൊണ്ടു വരാനൊരുങ്ങുകയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. ഇതിനായി രോഹിത് വെമുല ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.  

കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും നടക്കുന്ന ജാതീയ പീഡനത്തില്‍ നിന്നും അധിക്ഷേപത്തില്‍ നിന്നും നിയന്ത്രിക്കാനാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്. മൂന്നു വര്‍ഷം വരെ ജയിലും പിഴയും ശിക്ഷ ലഭിക്കുന്നതാണ്  നിയമം.

വരുന്ന ശൈത്യകാല സമ്മേളനത്തില്‍ സിദ്ധരാമയ്യ ഗവണ്‍മെന്റ് ഈ ബില്ല് നിയമസഭയില്‍ വെക്കും. ഡിസംബര്‍ എട്ടു മുതല്‍ 19 വരെയാണ് നിയമസഭ ചേരുക. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രേരണയിലാണ് കര്‍ണാടക ഈ ബില്ല് തയ്യാറാക്കിയത്. കര്‍ണാടക രോഹിത് വെമുല ബില്‍ (അനീതി തടയല്‍),(അന്തസ്സുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശം) എന്നാണ് ബില്ലിന്റെ പേര്.

 ബില്‍ നിയമമായിക്കഴിഞ്ഞാല്‍ ജാതിയുടെ പേരില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന അധിക്ഷേപവും ഒറ്റപ്പെടുത്തലും അതിക്രമവും അവസാനിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു.

വിദ്യാര്‍ഥികള്‍മാത്രമല്ല അധ്യാപകരും മറ്റ് ജീവനക്കാരും  ഈ നിയമത്തിന്റെ പരിധിയില്‍ വരും. വ്യക്തികള്‍ക്ക് എഴുതി നല്‍കുന്ന മാപ്പപേക്ഷ മുതല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വരെ ഉറപ്പാക്കുന്നു. സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സഹായം നിര്‍ത്തലാക്കും.

പരാതികള്‍ ലഭിച്ചാല്‍ ആദ്യം ഒരു അന്വേഷണ കമ്മിറ്റി അത് പരിശോധിക്കും. ഇത് സ്ഥാപനത്തിന്റെ പരിധിയിലായിരിക്കും. തുടര്‍ന്ന് പരാതി  കോടതിയിലേക്ക് പോകും.

2016 ജനുവരി 17 നാണ് രോഹിത് വെമുല ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഒരു ഹോസ്റ്റല്‍ മുറിയില്‍ ജീവിതം അവസാനിപ്പിച്ചത്. താന്‍ നേരിട്ട ഭീകരമായ വിവേചനങ്ങള്‍ തുറന്ന് കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ്.  'എന്റെ ജനനം തന്നെ തെറ്റായിരുന്നു' എന്ന് അദ്ദേഹം കുറിപ്പില്‍ എഴുതി. ചെറുപ്പം മുത വിദ്യാഭ്യാസം നേടാന്‍ താന്‍ ആഗ്രഹിച്ചതും അത് തന്റെ ജീവിതത്തില്‍ കൊണ്ടു വന്നേക്കാവുന്ന മാറ്റങ്ങള്‍ സ്വപ്‌നം കണ്ടതും അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചിരുന്നു.  

 

karnataka has proposed the ‘rohith vemula bill’ aimed at preventing caste-based discrimination in educational campuses, ensuring safer and more inclusive environments for students across the state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  2 hours ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  2 hours ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  4 hours ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  4 hours ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  4 hours ago
No Image

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  4 hours ago
No Image

യുഎഇ ദേശീയ ദിനം: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ച് ആര്‍ടിഎ

uae
  •  5 hours ago
No Image

നിശബ്ദമായ കൊടുങ്കാറ്റാണ് അവൻ; ടെംബാ ബാവുമയെ മുൻ ഇന്ത്യൻ ഇതിഹാസ നായകനുമായി താരതമ്യം ചെയ്ത് എബി ഡിവില്ലിയേഴ്സ്

Cricket
  •  5 hours ago
No Image

'സ്വര്‍ണക്കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍  സര്‍ക്കാര്‍ ഉണ്ടാക്കിയ മസാല നാടകം' രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍

Kerala
  •  5 hours ago