
പതിനാല് വർഷം അധ്യാപികയുടെ ശമ്പളം തടഞ്ഞതിൽ മനംനൊന്ത് ഭർത്താവിന്റെ മരണം: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, പ്രധാന അധ്യാപികയെ നീക്കും

തിരുവനന്തപുരം: പത്തനംതിട്ടയിൽ എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് പതിനാല് വർഷമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനിൽകുമാർ എൻ.ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ബിനി ആർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന് പുറമെ സ്കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട സെൻറ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കും പ്രധാന അധ്യാപികയ്ക്കുമാണ് സസ്‌പെൻഷൻ.
അധ്യാപികയുടെ UPST തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി 2024 നവംബർ 26 ന് വിധിന്യായം പുറപ്പെടുവിക്കുകയും അധ്യാപികയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ വിതരണം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പ്രസ്തുത കോടതി വിധി പരിശോധിച്ചു ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് സർക്കാർ കത്തിലൂടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശവും നൽകിയിരുന്നു.
എന്നാൽ കോടതി വിധിപ്രകാരം മൂന്നു മാസത്തിനുള്ളിൽ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കെ പ്രധാനാധ്യാപികയ്ക്ക് നിർദ്ദേശം നൽകിയതിനു ശേഷം ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ മറ്റു തുടർനടപടികൾ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കുകയും, സ്പാർക്ക് ഓതന്റിക്കേഷന് സ്കൂൾ പ്രധാനാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ വെച്ച് താമസിപ്പിച്ചതിലും പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.എ. സൂപ്രണ്ട്, സെക്ഷൻ ക്ലർക്ക് എന്നിവർ വീഴ്ച വരുത്തിയിട്ടുള്ളതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ നടപടി.
പത്തനംതിട്ട നാറാണംകുഴി സ്വദേശിയായ കൃഷി വകുപ്പ് ജീവനക്കാരൻ ഷിജോ വി.റ്റി (47) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഷിജോയുടെ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും, ഡി.ഇ.ഒ. ഓഫീസിൽ നിന്ന് തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ ആരോപിച്ചു. ഈ മനോവിഷമമാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷിജോയുടെ മരണത്തിന് പിന്നിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്ന ഗുരുതര ആരോപണം ശക്തമാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പരിഹാരമല്ല. മാനസിക വെല്ലുവിളികൾ നേരിടുന്നവർ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അടിയന്തര സഹായത്തിനായി 'ദിശ' ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുക: ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
In a tragic incident from Pathanamthitta, the Kerala Education Department has taken disciplinary action after a man died by suicide over his wife's 14-year unpaid salary as a teacher at an aided school. The Public Education Director issued suspension orders against PA Anilkumar NG, Superintendent Firoz S, and Section Clerk Bini R from the District Education Office, pending investigation. Education Minister V. Sivankutty confirmed the action and added that the headmistress of the school has also been recommended for suspension pending inquiry by the school management.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൂട്ടുകാര്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; 25കാരന് ദാരുണാന്ത്യം
National
• 3 hours ago
ധര്‍മസ്ഥലയില്‍ നിന്ന് വീണ്ടും മനുഷ്യാസ്ഥികൂടം കണ്ടെത്തി; കണ്ടെത്തിയത് ഒന്നിലധികം പേരുടെ അസ്ഥികള്‍ എന്ന് സൂചന
National
• 3 hours ago
സമസ്ത ഗ്രാൻ്റ് മീലാദ് കോൺഫറൻസ് ഓഗസ്റ്റ് 30 ന് യുഎഇയിൽ
uae
• 4 hours ago
'സിപിഎമ്മിന് മുന്നിൽ ബിനോയ് വിശ്വം പഞ്ചപുച്ഛമടക്കി നിൽക്കുന്നു, എൽഡിഎഫ് സർക്കാർ പിണറായി സർക്കാരായി മാറി, വെള്ളാപ്പള്ളിയെ പിന്തുണക്കുന്നവരായി നേതാക്കൾ'; സിപിഐ മലപ്പുറം സമ്മേളനത്തിൽ രൂക്ഷവിമർശനം
Kerala
• 4 hours ago
കിലോക്കണക്കിന് മയക്കുമരുന്നുമായി കാറില്‍ കുതിച്ചുപാഞ്ഞ് യുവാവ്; ചേസ് ചെയ്ത് പിടിച്ച് പൊലിസ്
Saudi-arabia
• 5 hours ago
കുട്ടിയെ കാറിൽ തനിച്ചാക്കി ഏലത്തോട്ടത്തിൽ ജോലിക്ക് പോയി; ആറു വയസ്സുകാരി മരിച്ച നിലയിൽ
Kerala
• 5 hours ago
എയർ ഇന്ത്യ വിമാനത്തിൽ 'ടിക്കറ്റെടുക്കാത്ത അതിഥി'; പാറ്റകളെ കൊണ്ട് ബുദ്ധിമുട്ടിലായി യാത്രക്കാർ, ക്ഷമാപണം നടത്തി വിമാനക്കമ്പനി
National
• 5 hours ago
ഫോൺ ചോർത്തൽ; ഹെെക്കോടതി ഇടപെട്ടു; പിവി അൻവറിനെതിരെ കേസെടുത്ത് പൊലിസ്
Kerala
• 5 hours ago
ദുബൈയിലെ വീട്ടുടമസ്ഥർ ബാച്ചിലർമാരെക്കാൾ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകാൻ താൽപ്പര്യപ്പെടുന്നതിന്റെ കാരണമിത്
uae
• 5 hours ago
അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്; ടീച്ചറുടെ ഇടപെടൽ ഒഴിവാക്കിയത് വലിയ അപകടം
Kerala
• 5 hours ago
ഇസ്‌റാഈല്‍ ആക്രമണം ശക്തമാകുന്നതിനിടെ ഗസ്സയിലേക്ക് കൂടുതല്‍ ചികിത്സാ സഹായമെത്തിച്ച് ഖത്തര്‍
qatar
• 6 hours ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിന് പരോൾ
Kerala
• 6 hours ago
ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം; യുഎഇയില്‍ നാളെ മഴ എത്തും
uae
• 6 hours ago
വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വയോധികയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി; രോഗിയുടെ കയ്യിൽ രണ്ട് തുന്നൽ
Kerala
• 7 hours ago
ദുബൈയിലെ സാലിക് ടോൾ ഗേറ്റുകൾ: നിയമലംഘനങ്ങളും ശിക്ഷകളും ഒഴിവാക്കാനുള്ള മാർഗങ്ങൾ അറിയാം
uae
• 9 hours ago
'പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി വേണ്ടത്'; അടൂർ ഗോപാലകൃഷ്ണനെതിരെ കെ രാധാകൃഷ്ണൻ എംപി
Kerala
• 9 hours ago
മെസി കേരളത്തിലേക്ക് വരില്ലട്ടോ.. സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ
Football
• 9 hours ago
ദുബൈ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ പുതിയ മുഖം; ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ എഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം
uae
• 9 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; 2026 ഫെബ്രുവരി 8 മുതൽ ദുബൈയിൽ നിന്ന് ഈ നഗരത്തിലേക്ക് സർവിസ് ആരംഭിച്ച് എമിറേറ്റ്സ്
uae
• 7 hours ago
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
Kerala
• 7 hours ago
കോഴിക്കോട് സ്വദേശിയായ യുവാവ് തായ്ലൻഡിൽ നിന്ന് ദമ്മാമിലെത്തിയത് മൂന്ന് കിലോ ഹാഷിഷുമായി; കയ്യോടെ പൊക്കി സഊദി നർകോട്ടിക്സ് കൺട്രോൾ വിഭാഗം
Saudi-arabia
• 8 hours ago