HOME
DETAILS

ആരോപണങ്ങള്‍ക്ക് മറുപടി; ബോക്‌സിലുണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്

  
Web Desk
August 08 2025 | 12:08 PM

Dr Harris responded to the allegations made by the Principal and Superintendent of Thiruvananthapuram Medical College

തിരുവനന്തപുരം: തന്റെ മുറിയില്‍ നിന്ന് അസ്വാഭാവികമായി ഉപകരണവും, ബില്ലും കണ്ടെത്തിയെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ്  പ്രിന്‍സിപ്പലിന്റെയും, സൂപ്രണ്ടിന്റെയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ഡോ ഹാരിസ്. മുറിയില്‍ നിന്ന് ലഭിച്ചെന്ന് പറയപ്പെടുന്ന ഉപകരണം കേടായതിന് ശേഷം നന്നാക്കാന്‍ സാധിക്കാതെ കമ്പനി തിരിച്ചയവയാണെന്ന് ഹാരിസ് വ്യക്തമാക്കി. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണെന്നും ഹാരിസ് പറഞ്ഞു.  

' മുറിയിലെ ബോക്‌സിലുണ്ടായിരുന്നത് പഴക്കം ചെന്ന നെഫ്രോസ്‌കോപ്പാണ്. കേടുപാടുകള്‍ പരിഹരിക്കാന്‍ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ച് കൊടുത്തിരുന്നു. എന്നാല്‍ രണ്ട് ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് കമ്പനി അറിയിച്ചതിനാല്‍ ബുദ്ധിമുട്ട് നേരിട്ടു. ഇത്രയും പണം ഇല്ലാത്തതിനാല്‍ കമ്പനിയോട് ഉപകരണം തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കമ്പനി തിരിച്ചയച്ച ഉപകരണമാണ് മുറിയിലുണ്ടായിരുന്നത്. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണ്,' ഡോ ഹാരിസ് വ്യക്തമാക്കി.

നേരത്തെ മെഡിക്കല്‍ കോളജ് സൂപ്രണ്ടും, പ്രിന്‍സിപ്പലും വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡോ ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഡോക്ടറുടെ മുറിയില്‍ രണ്ട് തവണയായി നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായ ഉപകരണവും, ബില്ലും കണ്ടെത്തിയെന്നായിരുന്നു ആരോപണം. വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കടന്നുകയറുന്നതിന്റെ സിസിടിവ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും പ്രിന്‍സിപ്പലും പറഞ്ഞിരുന്നു. പിന്നാലെയാണ് മറുപടിയുമായി ഡോ ഹാരിസ് രംഗത്തെത്തിയത്.

മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കലിനെതിരെ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും, സ്വാഭാവിക നടപടി മാത്രമാണെന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആദ്യം പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ ഡോ ഹാരിസിനെ സംശയ നിഴലില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണങ്ങള്‍ കാണാതായതായി വിദഗ്ദ സമിതി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ആരോപണമുന്നയിച്ചിരുന്നു.

Dr. Harris responded to the allegations made by the Principal and Superintendent of Thiruvananthapuram Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  4 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  4 days ago
No Image

'ഐ ലവ് മുഹമ്മദ്' പ്രക്ഷോഭകര്‍ക്കെതിരേ ഉണ്ടായത് തനി അഴിഞ്ഞാട്ടം; 4505 പേര്‍ക്കെതിരെ കേസ്, 265 പേര്‍ അറസ്റ്റില്‍, വ്യാപക ബുള്‍ഡോസര്‍ രാജും

National
  •  4 days ago
No Image

ഗസ്സയിലേക്ക് നൂറുകണക്കിന് സഹായ ട്രക്കുകൾ ഇന്നെത്തും; സമാധാന കരാറിനായി ഡോണൾഡ് ട്രംപ് മിഡിൽ ഈസ്റ്റിലേക്ക്

International
  •  4 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍ സമയത്തും രഹസ്യങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ വീണ്ടും പാക് ചാരന്‍ അറസ്റ്റില്‍

crime
  •  4 days ago
No Image

നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി

National
  •  4 days ago
No Image

UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും

uae
  •  4 days ago
No Image

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  4 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  4 days ago