HOME
DETAILS

ആരോപണങ്ങള്‍ക്ക് മറുപടി; ബോക്‌സിലുണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്

  
Web Desk
August 08 2025 | 12:08 PM

Dr Harris responded to the allegations made by the Principal and Superintendent of Thiruvananthapuram Medical College

തിരുവനന്തപുരം: തന്റെ മുറിയില്‍ നിന്ന് അസ്വാഭാവികമായി ഉപകരണവും, ബില്ലും കണ്ടെത്തിയെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ്  പ്രിന്‍സിപ്പലിന്റെയും, സൂപ്രണ്ടിന്റെയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ഡോ ഹാരിസ്. മുറിയില്‍ നിന്ന് ലഭിച്ചെന്ന് പറയപ്പെടുന്ന ഉപകരണം കേടായതിന് ശേഷം നന്നാക്കാന്‍ സാധിക്കാതെ കമ്പനി തിരിച്ചയവയാണെന്ന് ഹാരിസ് വ്യക്തമാക്കി. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണെന്നും ഹാരിസ് പറഞ്ഞു.  

' മുറിയിലെ ബോക്‌സിലുണ്ടായിരുന്നത് പഴക്കം ചെന്ന നെഫ്രോസ്‌കോപ്പാണ്. കേടുപാടുകള്‍ പരിഹരിക്കാന്‍ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ച് കൊടുത്തിരുന്നു. എന്നാല്‍ രണ്ട് ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് കമ്പനി അറിയിച്ചതിനാല്‍ ബുദ്ധിമുട്ട് നേരിട്ടു. ഇത്രയും പണം ഇല്ലാത്തതിനാല്‍ കമ്പനിയോട് ഉപകരണം തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കമ്പനി തിരിച്ചയച്ച ഉപകരണമാണ് മുറിയിലുണ്ടായിരുന്നത്. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണ്,' ഡോ ഹാരിസ് വ്യക്തമാക്കി.

നേരത്തെ മെഡിക്കല്‍ കോളജ് സൂപ്രണ്ടും, പ്രിന്‍സിപ്പലും വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡോ ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഡോക്ടറുടെ മുറിയില്‍ രണ്ട് തവണയായി നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായ ഉപകരണവും, ബില്ലും കണ്ടെത്തിയെന്നായിരുന്നു ആരോപണം. വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കടന്നുകയറുന്നതിന്റെ സിസിടിവ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും പ്രിന്‍സിപ്പലും പറഞ്ഞിരുന്നു. പിന്നാലെയാണ് മറുപടിയുമായി ഡോ ഹാരിസ് രംഗത്തെത്തിയത്.

മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കലിനെതിരെ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും, സ്വാഭാവിക നടപടി മാത്രമാണെന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആദ്യം പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ ഡോ ഹാരിസിനെ സംശയ നിഴലില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണങ്ങള്‍ കാണാതായതായി വിദഗ്ദ സമിതി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ആരോപണമുന്നയിച്ചിരുന്നു.

Dr. Harris responded to the allegations made by the Principal and Superintendent of Thiruvananthapuram Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ

Kerala
  •  2 hours ago
No Image

SSC CGL 2025: അഡ്മിറ്റ് കാർഡ് ഉടൻ

latest
  •  2 hours ago
No Image

പരസ്പരം സംസാരിക്കാതെ ഷാര്‍ജയില്‍ മലയാളി ദമ്പതികള്‍ ജീവിച്ചത് പത്തു വര്‍ഷം; വേര്‍പിരിയലിനു പകരം മൗനം തിരഞ്ഞെടുക്കുന്നതിനെതിരെ യുഎഇയിലെ മനഃശാസ്ത്രവിദ​ഗ്ധർ

uae
  •  2 hours ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി; തട്ടിപ്പിന് കൂട്ടുനിന്ന് അമ്മയും; അറസ്റ്റ്

Kerala
  •  2 hours ago
No Image

ടെസ്‌ലയക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു: ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും

auto-mobile
  •  3 hours ago
No Image

സ്വർണ്ണം കടത്താൻ കൂട്ടുനിന്നു; കസ്റ്റംസ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Kerala
  •  3 hours ago
No Image

'പരസ്പര വിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ബന്ധം': പുടിനെ കണ്ട് ഷെയ്ഖ് മുഹമ്മദ്; യുഎഇയുമായി കൂടുതല്‍ അടുക്കാന്‍ റഷ്യ

uae
  •  3 hours ago
No Image

ഉയർന്ന മൈലേജും യാത്രാസുഖവും: 10 ലക്ഷം രൂപയിൽ വാങ്ങാവുന്ന മികച്ച 4 സെഡാൻ കാറുകൾ 

auto-mobile
  •  3 hours ago
No Image

കൂലിപ്പട്ടാളവുമായി പോയ ഇമാറാത്തി വിമാനം തകര്‍ത്തുവെന്ന സുഡാന്‍ സായുധ സേനയുടെ അവകാശവാദം നിഷേധിച്ച് യുഎഇ | UAE Plane

uae
  •  4 hours ago
No Image

പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

Kerala
  •  4 hours ago