
ആരോപണങ്ങള്‍ക്ക് മറുപടി; ബോക്സിലുണ്ടായിരുന്ന നെഫ്രോസ്കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്

തിരുവനന്തപുരം: തന്റെ മുറിയില്‍ നിന്ന് അസ്വാഭാവികമായി ഉപകരണവും, ബില്ലും കണ്ടെത്തിയെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെയും, സൂപ്രണ്ടിന്റെയും ആരോപണങ്ങള്‍ക്ക് മറുപടി നല്കി ഡോ ഹാരിസ്. മുറിയില്‍ നിന്ന് ലഭിച്ചെന്ന് പറയപ്പെടുന്ന ഉപകരണം കേടായതിന് ശേഷം നന്നാക്കാന്‍ സാധിക്കാതെ കമ്പനി തിരിച്ചയവയാണെന്ന് ഹാരിസ് വ്യക്തമാക്കി. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണെന്നും ഹാരിസ് പറഞ്ഞു.
' മുറിയിലെ ബോക്സിലുണ്ടായിരുന്നത് പഴക്കം ചെന്ന നെഫ്രോസ്കോപ്പാണ്. കേടുപാടുകള്‍ പരിഹരിക്കാന്‍ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ച് കൊടുത്തിരുന്നു. എന്നാല്‍ രണ്ട് ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് കമ്പനി അറിയിച്ചതിനാല്‍ ബുദ്ധിമുട്ട് നേരിട്ടു. ഇത്രയും പണം ഇല്ലാത്തതിനാല്‍ കമ്പനിയോട് ഉപകരണം തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കമ്പനി തിരിച്ചയച്ച ഉപകരണമാണ് മുറിയിലുണ്ടായിരുന്നത്. എച്ച്ഒഡിയുടെ വിലാസത്തില്‍ കണ്ടത് പാക്കിങ് കവര്‍ ആണ്,' ഡോ ഹാരിസ് വ്യക്തമാക്കി.
നേരത്തെ മെഡിക്കല്‍ കോളജ് സൂപ്രണ്ടും, പ്രിന്‍സിപ്പലും വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡോ ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഡോക്ടറുടെ മുറിയില്‍ രണ്ട് തവണയായി നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായ ഉപകരണവും, ബില്ലും കണ്ടെത്തിയെന്നായിരുന്നു ആരോപണം. വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഹാരിസിന്റെ മുറിയില്‍ ഒരാള്‍ കടന്നുകയറുന്നതിന്റെ സിസിടിവ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും പ്രിന്‍സിപ്പലും പറഞ്ഞിരുന്നു. പിന്നാലെയാണ് മറുപടിയുമായി ഡോ ഹാരിസ് രംഗത്തെത്തിയത്.
മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കലിനെതിരെ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും, സ്വാഭാവിക നടപടി മാത്രമാണെന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആദ്യം പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ ഡോ ഹാരിസിനെ സംശയ നിഴലില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണങ്ങള്‍ കാണാതായതായി വിദഗ്ദ സമിതി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ആരോപണമുന്നയിച്ചിരുന്നു.
Dr. Harris responded to the allegations made by the Principal and Superintendent of Thiruvananthapuram Medical College.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ
Kerala
• 2 hours ago
SSC CGL 2025: അഡ്മിറ്റ് കാർഡ് ഉടൻ
latest
• 2 hours ago
പരസ്പരം സംസാരിക്കാതെ ഷാര്‍ജയില്‍ മലയാളി ദമ്പതികള്‍ ജീവിച്ചത് പത്തു വര്‍ഷം; വേര്‍പിരിയലിനു പകരം മൗനം തിരഞ്ഞെടുക്കുന്നതിനെതിരെ യുഎഇയിലെ മനഃശാസ്ത്രവിദഗ്ധർ
uae
• 2 hours ago
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി; തട്ടിപ്പിന് കൂട്ടുനിന്ന് അമ്മയും; അറസ്റ്റ്
Kerala
• 2 hours ago
ടെസ്ലയക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു: ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും
auto-mobile
• 3 hours ago
സ്വർണ്ണം കടത്താൻ കൂട്ടുനിന്നു; കസ്റ്റംസ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• 3 hours ago
'പരസ്പര വിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ബന്ധം': പുടിനെ കണ്ട് ഷെയ്ഖ് മുഹമ്മദ്; യുഎഇയുമായി കൂടുതല്‍ അടുക്കാന്‍ റഷ്യ
uae
• 3 hours ago
ഉയർന്ന മൈലേജും യാത്രാസുഖവും: 10 ലക്ഷം രൂപയിൽ വാങ്ങാവുന്ന മികച്ച 4 സെഡാൻ കാറുകൾ
auto-mobile
• 3 hours ago
കൂലിപ്പട്ടാളവുമായി പോയ ഇമാറാത്തി വിമാനം തകര്‍ത്തുവെന്ന സുഡാന് സായുധ സേനയുടെ അവകാശവാദം നിഷേധിച്ച് യുഎഇ | UAE Plane
uae
• 4 hours ago
പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Kerala
• 4 hours ago
ഒക്ടോബര്‍ മുതല്‍ വിമാനങ്ങളിലെ പവര്‍ ബാങ്ക് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എമിറേറ്റ്സ് | Emirates power bank rules
uae
• 5 hours ago
വീട്ടിലെ പ്രശ്നങ്ങളും ദുരനുഭവങ്ങളും ഇനി ധൈര്യപൂര്‍വം അറിയിക്കാം; ഉടന്‍ സ്കൂളുകളില്‍ 'ഹെല്പ് ബോക്സ്' സ്ഥാപിക്കും
Kerala
• 6 hours ago
അവൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്: മോയിൻ അലി
Cricket
• 6 hours ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
Kerala
• 7 hours ago
'അക്രമത്തെ അതിശക്തമായി അപലപിക്കുന്നു....ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം'; ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 8 hours ago
ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുമ മരിച്ചു; സംഭവത്തിന് അൽപം മുൻപ് പുറത്തു പോയ ഭാര്യ രക്ഷപ്പെട്ടു
Kerala
• 8 hours ago
മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കുറയും
Kerala
• 8 hours ago
ഫ്രാൻസിൽ കാട്ടുതീ നിയന്ത്രണവിധേയമാകുന്നു, എന്നാൽ ഉഷ്ണതരംഗം കനക്കുമെന്ന് മുന്നറിയിപ്പ്
International
• 8 hours ago
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
Kerala
• 7 hours ago
യുഎഇയിലേക്ക് പോകുമ്പോൾ മരുന്നുകളും, ഭക്ഷണസാധനങ്ങളും കൊണ്ടു പോകുന്നവരാണോ? സൂക്ഷിച്ചില്ലേൽ പണി കിട്ടും; കൂടുതലറിയാം
uae
• 7 hours ago
'ഇസ്റാഈല്‍ കാബിനറ്റ് ബന്ദികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു, ഈ മണ്ടന്‍ തീരുമാനം വന്‍ ദുരനന്തത്തിന് കാരണമാകും' ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ബന്ദികളുടെ ബന്ധുക്കള്‍/ Israel to occupy Gaza City
International
• 7 hours ago