മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി
മക്ക: സഊദി അറേബ്യയിലെ മക്ക നഗരത്തിൽ മേയറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 1,300-ൽ അധികം വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും അടച്ചുപൂട്ടി. നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഇത്രയും സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്.
നവംബർ 8-നും 25-നും ഇടയിലാണ് നഗരവ്യാപകമായി പരിശോധനാ കാമ്പയിൻ നടന്നത്. പരിശോധനാ സംഘങ്ങൾ ആകെ 6,046 ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്. പരിശോധനയുടെ ഭാഗമായി ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 783 വർക്ക്‌ഷോപ്പുകളും 530 അനധികൃത വെയർഹൗസുകളും അധികൃതർ അടച്ചുപൂട്ടി. അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ എണ്ണം 1,300 കവിഞ്ഞു.
പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി അധികൃതർ 1,544 റെസ്റ്റോറന്റുകളിലും 1,411 പലചരക്ക് കടകളിലും 1,203 ഭക്ഷണ ട്രക്കുകളിലും പരിശോധന നടത്തി. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി 232 നോട്ടീസുകൾ നൽകിയിട്ടുണ്ട്.
നഗരത്തിലെ വർക്ക്‌ഷോപ്പുകൾ, വെയർഹൗസുകൾ, മാർക്കറ്റുകൾ എന്നിവയിലുടനീളം നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 'മക്ക കറക്ട്സ്' എന്ന മേയറുടെ സമഗ്ര പ്രചാരണത്തിൻ്റെ ഭാഗമായാണ് പരിശോധനാ ക്യാമ്പയിൻ നടന്നത്.
വാണിജ്യ, സേവന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലൂടെ അപകടകരമോ നിയമലംഘനപരമോ ആയ രീതികൾ കുറയ്ക്കാനും പൊതുജനങ്ങളുടെ ക്ഷേമം സംരക്ഷിക്കാനും സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുണ്യനഗരിയിൽ സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഉയർന്ന ജീവിതനിലവാരം നിലനിർത്തുന്നതിനുമായി തീവ്രമായ കാമ്പയിൻ മാർക്കറ്റുകളിലും വാണിജ്യ ഇടങ്ങളിലും തുടരുമെന്ന് മേയർ സ്ഥിരീകരിച്ചു.
makkah municipality closed down over 1,300 workshops and warehouses following a major inspection campaign for operating without licenses and violating health standards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."