HOME
DETAILS

ഓണവും ബക്രീദും ഒരുമിച്ച്: വിപണിക്ക് ഉത്സവഛായ

  
backup
September 07, 2016 | 10:08 AM

%e0%b4%93%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a6%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

കൊച്ചി: ഓണവും ബക്രീദും ഒരുമിച്ചെത്തിയതോടെ വിപണിക്ക് ഉത്സവമേളം. ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളിലൊക്കെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അത്തം പിറന്നതോടെ വിപണി കൂടുതല്‍ സജീവമായി. സദ്യവട്ടത്തിനുള്ള ഉത്രാടത്തിരക്ക് ബാക്കി നിര്‍ത്തി കച്ചവടം പൊടിപൊടിക്കുന്നു എന്നു തന്നെ പറയാം. അഞ്ച് മുതല്‍ അറുപത് ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കിയാണ് വ്യാപാരസ്ഥാപനങ്ങള്‍ ഓണം ബക്രീദ് വിപണി സജീവമാക്കിയിരിക്കുന്നത്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ, നിശ്ചിത തുകയ്ക്ക് സാധനം വാങ്ങിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനം തുടങ്ങി ആകര്‍ഷകമായ ഓഫറുകളും വിപണിക്ക് ഉണര്‍വേകുന്നുണ്ട്.

വസ്ത്രവിപണിയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം ഉണര്‍ന്നിരുന്ന വസ്ത്രവിപണി ഇത്തവണ അത്തം പിറക്കുന്നതിന് മുമ്പ് തന്നെ ഉണര്‍ന്നിരിക്കുന്നു. വസ്ത്രവിപണന രംഗത്തെ പ്രമുഖര്‍ മത്സരിച്ച് മുന്‍കൂട്ടി ഓഫറുകളും ഇളവുകളും പ്രഖ്യാപിച്ചതാണ് ഇതിനുകാരണം. സാധാരണഗതിയില്‍ ഇദുല്‍ ഫിത്വറിന് വസ്ത്രങ്ങള്‍ വാങ്ങുന്നതുപോലെ ബക്രീദിന് പുതുവസ്ത്രങ്ങള്‍ വാങ്ങാറില്ലെങ്കിലും ഇത്തവണത്തെ ബക്രീദ് വിപണിയിലും തിരക്ക് ദൃശ്യമാണ്. ബക്രീദ് കഴിഞ്ഞ് ഒരുദിവസത്തിനുശേഷം തിരുവോണമെത്തുന്നതിനാലാണ് വിപണിയില്‍ ഇത്തരത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നത്.

 

തെരുവോരങ്ങളിലും ഉത്സവകച്ചവടം പൊടിപൊടിക്കുകയാണ്. മറുനാട്ടുകാരാണ് തെരുവോരക്കച്ചവടക്കാരിലേറെയും. ഓഫറുകളൊന്നും ഇവിടെയില്ലെങ്കിലും കീശയ്‌ക്കൊതുങ്ങുന്ന തരത്തില്‍ തുണിത്തരങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികളുടെയും സ്ത്രീകളുടെയുമൊക്കെ വസ്ത്രങ്ങള്‍ ചൂടപ്പം പോലെയാണ് ഇവിടെ വിറ്റഴിയുന്നത്. വിലപേശിയാല്‍ കുറച്ചുതരുമെന്ന പ്രത്യേകതയും തെരുവോരകച്ചവടത്തിനുണ്ട്. മാര്‍ക്കറ്റ് റോഡ്, മേനക, ജെട്ടി തുടങ്ങി നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളൊക്കെ തെരുവോരകച്ചവടക്കാര്‍ ഇതിനോടകം കയ്യേറി കഴിഞ്ഞു. ഉച്ചസമയത്തുപോലും വന്‍ തിരക്കാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. നട്ടുച്ചയ്ക്ക് കടുത്ത ചൂട് വകവെയ്ക്കാതെയാണ് ഇവിടെ കച്ചവടം.

നഗരത്തിലെ വന്‍കിട മാളുകളും ആകര്‍ഷകമായ ഇളവുകളാണ് നല്‍കുന്നത്. ഒരു കുടക്കീഴില്‍ ആവശ്യമുള്ളവയെല്ലാം ഒരുക്കിയാണ് ഇവര്‍ വ്യത്യസ്തമാകുന്നത്. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ക്ക് 60ശതമാനം വരെ ഡിസ്‌ക്കൗണ്ടും അവശ്യസാധനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായാണ് ഇവര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രേണിക്‌സ് ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വിപണിയും സജീവമായികഴിഞ്ഞു. വില്‍പ്പനലക്ഷ്യം വര്‍ധിപ്പിച്ചതിനൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.സെല്‍ഫി സ്റ്റിക്, മൊബൈല്‍ ഡാറ്റ, സ്വര്‍ണ്ണനാണയം തുടങ്ങിയവയ്ക്ക് പുറമെ ഓണക്കോടിയും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് മുപ്പത് ശതമാനം വരെ ഡിസ്‌ക്കൗണ്ടാണ് ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന ഖാദിമേള ഉത്രാടം വരെ നീണ്ടുനില്‍ക്കും. കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ കോപ്‌ടെക്‌സ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ നല്‍കുന്നുണ്ട്.

അത്തം തുടങ്ങിയതോടെ പൂ വിപണിയും സജീവമാണ്. തമിഴ് നാട്ടുകാരാണ് പൂ കച്ചവടക്കാറിലേറെയും. തമിഴ്‌നാട്ടില്‍ നിന്ന് അതിരാവിലെയും പാതിരാത്രിയുമൊക്കെ പൂവുമായി നിരവധി ലോറികളാണ് ജില്ലയുടെ വിവിധഭാഗങ്ങളിലെത്തുന്നത്. സ്‌കൂളുകളിലും കോളജുകളിളും വിവിധ സ്ഥാപനങ്ങളിലുമൊക്കെ ഓണമെത്തിയതോടെ പൂക്കളമത്സരങ്ങളും തകൃതിയാണ്. ഓണസദ്യയ്ക്ക വിളമ്പുന്ന ഉപ്പേരികളുടെ വിപണനവും അമ്പത് ശതമാനം പൂര്‍ത്തിയായികഴിഞ്ഞു. കുടുംബശ്രീ പോലുള്ള സംഘങ്ങളാണ് ഉപ്പേരി വിപണിയില്‍ ഇത്തവണ ചിപ്‌സും കപ്പയും ശര്‍ക്കരപുരട്ടിയുമൊക്കെ എത്തിച്ചത്. നട്ടുച്ചയ്ക്ക് പോലും നഗരത്തിലെ പ്രധാനറോഡുകളില്‍ വന്‍ഗതാഗതക്കുരുക്കാണ് ഓണവിപണിയിലെത്തുന്നവരുടെ തിരക്ക് മൂലം അനുഭവപ്പെടുന്നത്. ഈ തിരക്ക് ഉത്രാടപാച്ചില്‍ വരെ തുടരുമെന്നാണ് വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  7 days ago
No Image

രാജസ്ഥാന്റെ നായകനായി ചെന്നൈക്കൊപ്പം; ചരിത്രത്തിൽ മൂന്നാമനായി സഞ്ജു സാംസൺ

Cricket
  •  7 days ago
No Image

പീഡനപരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വി. വത്സനെതിരെ അന്വേഷണം ഊർജ്ജിതം; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala
  •  7 days ago
No Image

ഇന്ധനലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം; രണ്ട് എല്‍.പി.ജി കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക്

National
  •  7 days ago
No Image

യു.എ.ഇയില്‍ സ്‌കൂളുകളിലെയും നഴ്‌സറികളിലെയും ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടി

uae
  •  7 days ago
No Image

ജറൂസലമില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനകള്‍ക്ക് വിലക്ക്: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍; പുറപ്പെടുവിച്ചത് ശക്തമായ പ്രസ്താവന

Saudi-arabia
  •  7 days ago
No Image

615 കോടിയുടെ ആസ്തി, 220 കോടി ബാങ്ക് ബാലന്‍സ്; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

National
  •  7 days ago
No Image

പിണറായി വിജയൻ മോദിയുടെ ഏകാധിപത്യശൈലി അനുകരിക്കുന്നു: ആഞ്ഞടിച്ച് സച്ചിൻ പൈലറ്റ്

Kerala
  •  7 days ago
No Image

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം 17 കേസുകള്‍; ശിക്ഷാവിധി പൂജ്യം

National
  •  7 days ago
No Image

സർക്കാർ ഓഫിസുകളിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം; കർശന നിർദ്ദേശവുമായി ഭരണപരിഷ്കാര വകുപ്പ്; ലംഘിച്ചാൽ മേധാവികൾക്കെതിരേ നടപടി

Kerala
  •  7 days ago