എയിംസ്; ബിജെപിയും സുരേഷ് ഗോപിയും രണ്ടുതട്ടില്‍; പ്രഖ്യാപനം കേന്ദ്ര നിയമം അനുസരിച്ച് മാത്രമെന്ന് എം.ടി രമേശ്
തിരുവനന്തപുരം: കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബിജെപിയും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തമ്മിലുള്ള തര്‍ക്കം തുടരുന്നു. എയിംസ് ആലപ്പുഴയില്‍ വേണമെന്ന് സുരേഷ് ഗോപി പറഞ്ഞതാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. വിവാദങ്ങള്‍ക്കിടെ കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് പറഞ്ഞു.
ഓരോ നേതാക്കളും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ആവശ്യപ്പെടും. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും, ആവശ്യവുമാണ്. കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും. കേരളത്തില്‍ എവിടെ വന്നാലും ബിജെപിക്ക് സന്തോഷമാണ്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യം,' എം ടി രമേശ് പറഞ്ഞു.
അതിനിടെ കേരളത്തിൽ എയിംസ് എവിടെവേണമെന്നതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കാസർഗോഡ് ജില്ലകളിൽ വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോൺഗ്രസ്, ബിജെപി നേതാക്കൾ തമ്മിൽ പരസ്പരം പോരടിക്കുകയാണ്. എന്നാൽ വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്നും മന്ത്രി പറഞ്ഞു.
എയിംസ് തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന് വിവാദത്തിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി സുരക്ഷ ഗോപിയാണ്. സംസ്ഥാന സർക്കാരും കേന്ദ്രസംഘവും കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് വരുമെന്ന പ്രതീക്ഷയിൽ ഭരണപക്ഷം നിൽക്കുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഉണ്ടായത്. തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അതു നടന്നില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് എയിംസ് കൊണ്ടുപോകുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ ബിജെപി തന്നെ അദ്ദേഹത്തിനെതിരെ രംഗത്ത് വരികയായിരുന്നു.
BJP leader M.T. Ramesh stated that the announcement regarding AIIMS (All India Institute of Medical Sciences) is being made in accordance with central government regulations and laws,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."