ബഹ്‌റൈൻ: 16.5 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയെന്ന് പറഞ്ഞു വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ നല്‍കി; പ്രവാസി യുവതി അറസ്റ്റില്‍
മനാമ: ബഹ്‌റൈനിൽ ജ്വല്ലറിയില്‍നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ പ്രവാസി യുവതി അറസ്റ്റില്‍. പല തവണയായി 7000 ദിനാറിന്റെ (ഏകദേശം 16.5 ലക്ഷം രൂപ) സ്വർണം ആണ് യുവതി വാങ്ങിയത്. ശേഷം ഇലക്ട്രോണിക് പേയ്മെന്റ് നടത്തി എന്ന് പറഞ്ഞു അതിന്റെ വ്യാജ സ്‌ക്രീൻഷോട്ട് നൽകി കബളിപ്പിക്കുക ആയിരുന്നു. സ്‌ക്രീന്‍ഷോട്ടുകള്‍ വിശ്വസിച്ച ജ്വല്ലറി ജീവനക്കാര്‍ സ്വര്‍ണം നല്‍കുകയായിരുന്നു. തട്ടിപ്പ് പലതവണ ആവര്‍ത്തിച്ചതോടെയാണ് പേയ്മെന്റ് സ്ഥിരീകരണങ്ങള്‍ വ്യാജമാണെന്നും യഥാര്‍ഥത്തില്‍ പണം ലഭിച്ചിട്ടില്ലെന്നും ജ്വല്ലറി അധികൃതര്‍ മനസ്സിലാക്കിയത്.
നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പൊലീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിക്കു പുറമെ ഒരു ജ്വല്ലറി ജീവനക്കാരനുമെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിക്കുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. യുവതിയുടെ നാട് ഏതാണ് എന്ന വിവരം പുറത്തു വിട്ടിട്ടില്ല.
Woman arrested for defrauding jeweller by providing fake online payment screenshot
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."