ധാക്ക വിമാനത്താവളത്തിലെ തീപിടുത്തം: യുഎഇ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ചില വിമാനങ്ങൾ പുനഃക്രമീകരിച്ചു
ദുബൈ: ദുബൈയിൽ നിന്ന് ധാക്കയിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ വിമാനം (flydubai flight) യാത്രയ്ക്കിടെ വഴിതിരിച്ചുവിട്ടു. ദുബൈയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 11.20-ന് പുറപ്പെട്ട ഫ്ലൈദുബൈ FZ 8369 വിമാനമാണ് വഴിതിരിച്ചുവിട്ടത്. ഇന്ന് (ഒക്ടോബർ 18) ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം ഉണ്ടായതിനെ തുടർന്നാണ് നടപടി.
ധാക്ക സമയം ഉച്ചയ്ക്ക് ഏകദേശം 2.30-ഓടെയാണ് (യുഎഇ സമയം 12.30 pm) തീപിടിത്തം ഉണ്ടായത്. ഇതേ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ വിമാന സർവിസുകളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫ്ലൈദുബൈ വക്താവ് ഖലീജ് ടൈംസിനോട് വ്യക്തമാക്കിയത് പ്രകാരം "ധാക്ക അന്താരാഷ്ട്ര വിമാനത്താവളം (DAC) താൽക്കാലികമായി അടച്ചതിനെത്തുടർന്ന്, ഒക്ടോബർ 18-ന് ദുബൈ ഇന്റർനാഷണൽ (DXB) എയർപോർട്ടിൽ നിന്ന് DAC-യിലേക്ക് പുറപ്പെട്ട FZ 8369 വിമാനം കൊൽക്കത്തയിലേക്ക് (നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം) തിരിച്ചുവിട്ടു."
"യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയശേഷം ഇന്ന് (ഒക്ടോബർ 18) വിമാനം ധാക്കയിലേക്കുള്ള യാത്ര തുടരും. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു," വക്താവ് വ്യക്തമാക്കി.
അതേസമയം, സാഹചര്യം പരിഗണിച്ച് മറ്റ് വിമാന സർവിസുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എയർ അറേബ്യ ധാക്കയിലേക്കുള്ള വിമാനത്തിന്റെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്ക് 2.55-ന് (യുഎഇ സമയം) പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകുന്നേരം 6 മണിയിലേക്ക് മാറ്റിയതായി എയർലൈൻ വെബ്സൈറ്റിൽ വ്യക്തമാക്കി.
വിമാനത്താവളത്തിലെ സർവിസുകൾ നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ, അപകടസാധ്യത ഒഴിവാക്കാൻ ഹാങ്ങറുകളിൽ നിർത്തിയിട്ടിരുന്ന എല്ലാ വിമാനങ്ങളും മാറ്റിയതായും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Flydubai flight FZ8369, operating from Dubai to Dhaka, was diverted mid-air due to a major fire incident at Hazrat Shahjalal International Airport in Dhaka. The flight, which departed from Dubai at 11:20 local time, was redirected as a precautionary measure. For the latest updates on the flight status, you can track FZ8369 on flight tracking services
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."