കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി
തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് ലോറി ഡ്രൈവറായ പ്രതിയെ പൊലിസ് സാഹസികമായി കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഐടി ജീവനക്കാരിയായ യുവതി പീഡനത്തിനിരയായത്. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യുവതി ബഹളം വെച്ചപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവശേഷം മധുരയിലേക്ക് കടന്ന പ്രതി ഒളിവിൽ കഴിയുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
യുവതിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലിസ് യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.
ഹോസ്റ്റലുകൾക്ക് പൊലിസ് നോട്ടീസ്
അതേസമയം, ഹോസ്റ്റൽ പീഡനത്തിന്റെ പശ്ചാത്തലത്തിൽ കഴക്കൂട്ടത്തെ ഹോസ്റ്റലുകൾക്ക് പൊലിസ് നോട്ടീസ് നൽകി. മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും സെക്യൂരിറ്റിയെ നിയമിക്കണമെന്നുമാണ് പൊലിസിന്റെ നിർദേശം.
വനിതാ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടാകാറുണ്ടെന്ന് നേരത്തെയും പരാതികളുണ്ടായിരുന്നു. വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് സുരക്ഷാ വീഴ്ച മുതലെടുത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയുള്ള പീഡനശ്രമം നടന്നത്.
The suspect in the Kazhakkoottam hostel assault case, a lorry driver, has been arrested from Madurai, Tamil Nadu. The accused had reportedly broken into the hostel and assaulted an IT employee. Following the incident, the police issued a notice to all hostels in the area, demanding that they ensure adequate security, install CCTV cameras, and hire security personnel to prevent future incidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."