HOME
DETAILS

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

  
Web Desk
October 26, 2025 | 1:21 AM

mosque in amritsar which became a christian school after partition handed over to muslims by sikhs and hindus azaan heard after seven decades

അമൃത്സർ: 1947 ലെ വിഭജനത്തെത്തുടർന്ന് മുസ്‌ലിംകൾ പ്രദേശം വിട്ടുപോയതോടെ പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ടിരുന്ന പഞ്ചാബിലെ അമൃത്സർ ജില്ലയിൽപ്പെട്ട അജ്‌നാല താലൂക്കില കോട് റസാദ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പള്ളിയിൽ ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു. ആളൊഴിഞ്ഞതോടെ മിഷനറിമാർ ക്രിസ്ത്യൻ സ്‌കൂളായി പരിവർത്തനം ചെയ്ത മസ്ജിദ് ഇന്നലെ ഔദ്യോഗികമായി മുസ്‌ലിംകൾക്ക് കൈമാറിയതിന് പിന്നാലെയാണ് പ്രാർത്ഥനയ്ക്കുള്ള ആഹ്വാനമായ ബാങ്കുവിളി ഉയർന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർ.പി.എഫ്) മുൻ അസിസ്റ്റന്റ് പൊലിസ് കമ്മിഷണറായ എച്ച്.കെ പത്താൻ ആണ്, 1947ന് ശേഷം ആദ്യമായി ഇവിടെ ബാങ്ക് വിളിച്ചത്.

പഞ്ചാബിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ബാധിച്ച കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്യാനായി നാഗ്പഡയിലെ മഹാരാഷ്ട്ര കോളേജിലെ അലൂംനി അസോസിയേഷൻ അംഗങ്ങൾക്കൊപ്പമെത്തിയപ്പോഴാണ് പത്താൻ ജീർണാവസ്ഥയിലുള്ള പള്ളി കണ്ടത്. 1900കളുടെ തുടക്കത്തിൽ നിർമ്മിച്ച പള്ളി, വിഭജനകാലത്തെ കലപാത്തെത്തുടർന്ന് ഇവിടെയുള്ള മുസ്‌ലിംകൾ പാകിസ്ഥാനിലേക്ക് പോയതോടെ സംരക്ഷിക്കാനാളില്ലാതെ കിടക്കുകയായിരുന്നു. ഇതോടെ ക്രിസ്ത്യൻ മിഷനറിമാർ പള്ളിയും പരിസരവും താൽക്കാലിക സ്‌കൂളായി ഉപയോഗിച്ചു. സ്‌കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. രവി നദിക്ക് സമീപത്തെ ഈ ഗ്രാമത്തിൽ നിലവിൽ മുസ്‌ലിംകളാരുമില്ല.

2025-10-2606:10:01.suprabhaatham-news.png
 
 

പ്രാദേശിക സിഖ്, ഹിന്ദു പൗരപ്രമുഖരാണ് പള്ളി മുസ്‌ലിം മാനേജ്‌മെന്റിലേക്ക് പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചത്. ഇത് അംഗീകരിക്കപ്പെടുകയായിരുന്നു. പഞ്ചാബിലെ ഷാഹി ഇമാമിന്റെ സാന്നിധ്യത്തിൽ മഹാരാഷ്ട്ര കോളജ് അലൂംനി അസോസിയേഷന്റെ പങ്കാളിത്തത്തോടെയാണ് കൈമാറ്റം സുഗമമാക്കിയത്. 

മഹാരാഷ്ട്ര കോളജിന്റെ സുവർണ്ണ ജൂബിലി വേളയിൽ 2017 ൽ സ്ഥാപിതമായ അലൂംനി ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുകയും നിരാലംബരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും പ്രകൃതിദുരന്തത്തിന് ഇരയായവർക്ക് സഹായം നൽകുകയും ചെയ്തുവരുന്ന അറിയപ്പെട്ട സന്നദ്ധ കൂട്ടായ്മകൂടിയാണ്.

 

 

 

In a heartwarming display of interfaith harmony, a historic mosque in Kot Razada village in the Ajnala tehsil of Amritsar district, Punjab, was officially handed over to the Muslim community after remaining abandoned since the Partition of India in 1947.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  3 days ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  3 days ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  3 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  3 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  3 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  3 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  3 days ago
No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  3 days ago