HOME
DETAILS

കൊച്ചു കുഞ്ഞിന് മുന്നിൽ ഇട്ട് തീവ്ര ശബ്ദമുള്ള പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത വീട്ടുകാർക്ക് മ‍ർദ്ദനം, സ്ത്രീകൾക്ക് പീഡനം; അറസ്റ്റ്

  
October 26, 2025 | 1:17 PM

family attacked women harassed after questioning loud firecracker near 4-year-old in kolkata arrests made

കൊൽക്കത്ത: നാല് വയസുള്ള കുഞ്ഞിന്റെ തൊട്ടുമുന്നിൽ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്, ഏഴംഗ കുടുംബത്തെ ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. കൊൽക്കത്തയിലെ ടോളിഗഞ്ച് റോഡിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.

വീടിന് മുന്നിൽ നിന്ന നാല് വയസുകാരന്റെ തൊട്ട് മുന്നിൽ വെച്ച് ഉഗ്രശബ്ദമുള്ള പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കുട്ടി ഭയന്ന് നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ അൽപം മാറി പടക്കം പൊട്ടിക്കാമോയെന്ന് ആവശ്യപ്പെട്ടു. ഇത് പ്രകോപനമായതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗൃഹനാഥനും സംഭവം ചോദ്യം ചെയ്യാനായി പുറത്തെത്തി.ഇതോടെ 14 ഓളം പേരടങ്ങുന്ന സംഘം വീട്ടിലേക്ക് ഇടിച്ച് കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

അക്രമി സംഘം വീട്ടിലെ ഫർണിച്ചറുകൾ അടക്കം അടിച്ച് നശിപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന അംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയേയും സഹോദര ഭാര്യയേയും പീഡിപ്പിക്കാനും അക്രമി സംഘം ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിന് പിന്നിൽ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന യുവാക്കളായിരുന്നുവെന്ന് കുടുംബം വിശദീകരിക്കുന്നു.കാളി പൂജയോടനുബന്ധിച്ച് വിഗ്രഹം നിമഞ്ജനം ചെയ്യാനുള്ള ഘോഷയാത്രക്കിടെയാണ് ഈ ആക്രമണം നടന്നത്.

പൊലിസ് സഹായം വൈകി, എം.പി. ഇടപെട്ടു:

ആളുകൾ വീട്ടിലേക്ക് ഇരച്ചുകയറി സ്ത്രീകളെ അടക്കം ആക്രമിച്ചപ്പോൾ പൊലിസിനെ വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് ആക്രമണത്തിന് ഇരയായ കുടുംബം പരാതിപ്പെട്ടു. പിന്നാലെ മേഖലയിലെ ദക്ഷിണ കൊൽക്കത്ത എം.പി. മാല റോയിയെ ഫോണിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടതോടെയാണ് പൊലിസ് സംഭവ സ്ഥലത്ത് എത്തിയത്.ഉടൻ തന്നെ സ്ഥലത്തെത്തിയ എം.പി. അക്രമികളിൽ ചിലരെ പിടിച്ചുനിർത്തി പോലീസിന് കൈമാറുകയായിരുന്നു. ആക്രമിച്ചവരിൽ ചിലർ തങ്ങൾക്ക് പരിചയമുള്ളവരാണെന്ന് ഇരകൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.

കാളി പൂജയിലെ വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചത്തെ ആക്രമണം അടക്കം 12 ആക്രമണ സംഭവങ്ങളാണ് കൊൽക്കത്തയിൽ നടന്നതെന്നാണ് പൊലിസ് വിശദമാക്കുന്നത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സഷൻ കാളി പൂജ സംഘാടകർ വിശദീകരിക്കുന്നുണ്ടെങ്കിലും, പൊലിസ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ഗതാഗത വികസനം: പ്രോപ്പർട്ടികളുടെ വിലയിൽ 16% വരെ വർധന; കൂടുതൽ വർധനവ് ഈ പ്രദേശങ്ങളിൽ

uae
  •  3 hours ago
No Image

70 യാത്രക്കാരുമായി പോയ സ്ലീപ്പർ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും രക്ഷിച്ചു

National
  •  3 hours ago
No Image

അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; യുവതിയുടെ പിതാവും സഹോദരനും അറസ്റ്റിൽ

crime
  •  3 hours ago
No Image

യുഎഇ പതാക ദിനം: പൗരന്മാരോടും താമസക്കാരോടും പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ദുബൈ ഭരണാധികാരി; പതാകയിലെ നിറങ്ങൾക്ക് പിന്നിൽ...

uae
  •  4 hours ago
No Image

'മദ്യപിച്ച് വാഹനമോടിക്കുന്നവർ തീവ്രവാദികളാണ്,അവർ ഒരു ദയയും അർഹിക്കുന്നില്ല'; മുന്നറിയിപ്പുമായി 'എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്' സജ്ജനാർ ഐപിഎസ്

National
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ; പ്രതികളെ പിടികൂടിയത് വിമാനത്തിൽ കയറുന്നതിന്റെ തൊട്ടുമുമ്പ്

uae
  •  4 hours ago
No Image

പാമ്പ് കടിയേറ്റ് മരിച്ച 10 വയസ്സുകാരന്റെ മൃതദേഹം ഉയിർത്തെഴുന്നേൽപ്പിക്കാൻ ശരീരം ചാണകം കൊണ്ട് പൊതിഞ്ഞ് മന്ത്രവാദി; പൊലിസ് അന്വേഷണം തുടങ്ങി

crime
  •  4 hours ago
No Image

പാലക്കാട് സ്‌കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരുക്കേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

Kerala
  •  5 hours ago
No Image

ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ച; രണ്ടു പേര്‍ പിടിയില്‍

Kerala
  •  5 hours ago
No Image

അടിമാലി മണ്ണിടിച്ചില്‍: ബിജുവിന്റെ മകളുടെ പഠനചെലവ് കോളജ് ഏറ്റെടുക്കും, ഹോസ്റ്റല്‍ ഫീസടക്കം നല്‍കും

Kerala
  •  5 hours ago


No Image

'എസ്.എഫ്.ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനം കാണും' പി.എം.ശ്രീയില്‍ പരിഹാസവുമായി എ.ഐ.വൈ.എഫ്

Kerala
  •  6 hours ago
No Image

കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം; പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Kerala
  •  6 hours ago
No Image

തകൃതിയായി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം - ഔറംഗബാദ് റെയില്‍വേ സ്റ്റേഷന്റെയും പേരു മാറ്റി;  സാധാരണക്കാര്‍ക്ക് ദുരിതയാത്ര, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

National
  •  7 hours ago
No Image

കേരളത്തില്‍ ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ച് പഠിപ്പിക്കില്ല; പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും പിന്‍മാറാം- വി ശിവന്‍കുട്ടി

Kerala
  •  8 hours ago