അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും
റിയാദ്: അഞ്ചാമത് ഹജ്ജ് കോൺഫറൻസിന്റെയും എക്സിബിഷന്റെയും ഭാഗമായി പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് സഊദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്സ് ആണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
രണ്ട് വിശുദ്ധ പള്ളികളുടെയും സംരക്ഷകനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിൻ്റെ രക്ഷാകർതൃത്വത്തിലാണ് അഞ്ചാമത് ഹജ്ജ് കോൺഫറൻസ് നടക്കുന്നത്.
ഈ കോൺഫറൻസ് നടക്കുന്ന ദിവസങ്ങളിൽ, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിൽ ഈ പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കും.
അതേസമയം, 2025 നവംബർ 9 മുതൽ 12 വരെ ജിദ്ദയിലാണ് അഞ്ചാമത് ഹജ്ജ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ നടക്കുന്നത്. "മക്ക മുതൽ ലോകത്തിലേക്ക്" എന്ന പ്രമേയത്തിലാണ് ഇത്തവണ കോൺഫറൻസ് നടക്കുന്നത്. 1,20,000 സന്ദർശകരാണ് കഴിഞ്ഞ വർഷം കോൺഫറൻസിനെത്തിയത്. എന്നാൽ, ഇത്തവണ ഇത് 1,50,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The General Directorate of Passports, under Saudi Ministry of Interior, has released a special passport stamp as part of the 5th Hajj Conference and Exhibition, in collaboration with Ministry of Hajj and Umrah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."