HOME
DETAILS

 സയ്യിദ് അബ്ദു റഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ഹൈദറുസ് അൽ അസ്ഹരി- വിജ്ഞാനത്തിന്റെ ആഴം തൊട്ട മഹാ പണ്ഡിതൻ

  
അബ്ദുസ്സലാം കൂട്ടാലുങ്ങൽ
November 19, 2025 | 6:51 PM

sayyid abdurahman imbichikoya thangal al azharii biography

പിറവി കൊണ്ട കേരള ദേശത്തേക്കാൾ അറേബ്യൻ ലോകത്ത് പ്രസിദ്ധി ലഭിച്ച മഹാ പ്രതിഭയാണ് സമസ്ത മുശാവറ അംഗമായ അസ്ഹരി തങ്ങൾ പൂർണ്ണ നാമം സയ്യിദ് അബ്ദുറഹ്മാന് ഇമ്പിച്ചിക്കോയ തങ്ങൾ അൽ അസ്ഹരി. 1930-ൽ കുന്ദംകുളത്തിനടുത്ത് മരത്തംകോട് പ്രദേശത്ത് ജനിച്ച തങ്ങളുടെ ഖബീല ഹൈദറൂസ് ഖബീലയാണ്. പന്നിത്തടം ജുമാ മസ്ജിദ് പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് കൊച്ചു കോയ തങ്ങളാണ് പിതാവ്. കേരള തങ്ങൾമാരിൽ ആദ്യം ബാഖവി ബിരുദമെടുത്തത് (1921) കൊച്ചു കോയ തങ്ങളാണ്.

ദർസ് പഠന ശേഷം വെല്ലൂരിൽ നിന്നും ബാഖവി ബിരുദം നേടിയ അസ്ഹരി തങ്ങൾ തലക്കടത്തൂരിൽ ആദ്യമായി ദർസ് നടത്തി. പിന്നീട് മഹാൻ വിജ്ഞാന സമ്പാദന രംഗത്ത് ഉയർച്ചകൾ ആഗ്രഹിച്ചു ദയൂബന്ത് ദാറുൽ ഉലൂമിൽ നിന്നും ഖാസിമി ബിരുദം നേടി.


ജ്ഞാന മധുവിൽ ആർത്തി പൂണ്ട തങ്ങൾ ഖാസിമിയിലും അവസാനിപ്പിച്ചില്ല. ഈജിപ്തിലെ അൽ അസ്ഹർ യുണിവേഴ്സിറ്റിയിൽ നിന്നും, കൈറോ യൂണിവേഴ്സിറ്റിയിൽ നിന്നും അറബ് ലീഗിന്റെ കീഴിൽ നടത്തപ്പെടുന്ന ഉന്നത കലാലയങ്ങളിൽ നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി. അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷമാണ് അസ്ഹരി തങ്ങൾ എന്ന പേരിൽ പ്രസിദ്ധനായത്.
പി. എച്ച്. ഡിക്ക് തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് തങ്ങളുടെ പ്രതിഭാധനത്വം തിരിച്ചറിഞ്ഞ് ലിബിയയിലെ സനൂസി യൂണിവേഴ്സിറ്റിയിൽ പ്രഫസറായി നിയമിതനാക്കപ്പെട്ടത്. മൂന്ന് കൊല്ലം അവിടെ അധ്യാപനം നടത്തി.
പിന്നീട് സഊദിഅറേബ്യയിലെ റിയാദ് യൂണിവേഴ്സിറ്റിയിൽ 23 വർഷത്തെ നീണ്ട കാലം അധ്യപക രംഗത്ത് ശോഭന സേവനങ്ങളർപ്പിച്ചു. 5 വർഷം നജ്ദ് ഭാഗത്തും ബാക്കി വർഷം വിശുദ്ധ മക്കയിലെ ഖുലൈസാക്ക് എന്ന സ്ഥലത്തും തങ്ങൾ സേവനം ചെയ്തു.

azhari thangal and hyderaly thangal.png

അദ്ധ്യാപന രംഗത്തെ പോലെ തന്നെ സാഹിത്യ ലോകത്തും അസ്ഹരി തങ്ങളുടെ കൈയൊപ്പ് അവാച്യമാണ്. നിരവധി ചരിത്ര ഗ്രന്ഥങ്ങൾ മഹാൻ സംഭാവന ചെയ്തിട്ടുണ്ട്. അറേബ്യയുടെയും അറബികളുടെയും ശോഭനമായ ചരിത്രം അനാവരരണം ചെയ്യുന്ന താരീഖുൽ അറബി വൽ അറബിയ്യ എന്ന ഗ്രന്ഥം ആഗോള പസിദ്ധമാണ്.
മിൻ നബാബിഇ ഉമാഇൗ മലബാർ ആണ് മറ്റൊരു പ്രധാന ഗ്രന്ഥം. കേരളത്തിലെ പൗരാണിക വിജ്ഞാന കേന്ദ്രങ്ങളെയും മസ്ജിദുകളെയും പഠന രീതികളെയും ആലിമീങ്ങളെയും സാരമായി പ്രതിപാദിക്കുന്ന മൂല്യഗ്രന്ഥം ചരിത്ര ലോകത്തിന് വലിയ സംഭാവനയാണ്. സ്വാതന്ത്ര്യ സമരചരിത്രത്തിൽ മായ്ക്കപ്പെടാത്ത നാമങ്ങളായ വാരയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്ലിയാർ, മൊയ്തു മൗലവി, ഗന്ധിജി തുടങ്ങിയ ധീര ജീവിതങ്ങളുടെ ലഘു ചിത്രവും കൂടി പറഞ്ഞ് തരുന്ന ഇൗ കൃതിയുടെ സാഹിത്യ ചാരുത അറേബ്യൻ സാഹിത്യകാരൻമാർക്കിടയിപ്പോലും ചർച്ചാ വിഷയമായിട്ടുണ്ട്. യു. എ. ഇയിലെ ഒൗഖാഫ് മിനിസ്റ്ററി വഴിയാണ് ഇൗ ഗ്രന്ഥം അച്ചടിച്ച് വിതരണം ചെയ്യുന്നത്. 


ഒരു മലയാളിയുടെ അറബി രചനയോടുള്ള അറബി ലോകത്തിന്റെ സുന്ദരമായ പ്രതികരണം തന്നെ ആ വ്യക്തിയുടെ ഭാഷാമികവും അറിവിന്റെ ആഴവും ബോധ്യപ്പെടുത്തുന്നുണ്ട്. 2003 ൽ പ്രകാശിതമായ മമ്പുറം തങ്ങളുടെ ചരിത്ര ഗ്രന്ഥവും അസ്ഹരി തങ്ങൾ അറബിയിലാണ് രചിച്ചത്. വിദേശത്തും സ്വദേശത്തുമായി അസ്ഹരി തങ്ങളിലൂടെ ജന്മം കൊണ്ട കനപ്പെട്ട ആലിമുകൾ നിരവധിയാണ്. ദകഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടായിരുന്ന വടുതല പി. എം. മൂസ മൗലവി തങ്ങളുടെ പ്രധാന ശിശ്യരിൽപ്പെട്ട മഹാനാണ്.
മഹാനായ സയ്യിദ് മഹ്ളർ തങ്ങൾ, സയ്യിദ് മുത്തുക്കോയ തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സയ്യിദ് കുഞ്ഞാറ്റ ബീവിയാണ് ഏക സഹോദരി. രണ്ടാമത്തെ പുത്രനാണ് കഥാ പുരുഷൻ അസ്ഹരി തങ്ങൾ. 
വിജ്ഞാനത്തിന്റെ ആഴം തൊട്ട മഹാ പണ്ഡിതൻ, ചിന്തകൻ, ബഹുഭാഷാ വിചക്ഷകൻ, ചിന്തകൻ, രചയിതാവ് തുടങ്ങി വിജ്ഞാന രംഗത്തെ ബഹുമുഖ പ്രതിഭയാണ് മഹാൻ. നബി(സ) തങ്ങളുടെ 38-ാമത്തെ പേരമകനാണ് അസ്ഹരി തങ്ങൾ.
(സമസ്ത 85-ാം വാർഷിക സ്മരണിക)

Sayyid Abdurahman Imbichikoya Thangal Al-Azhari (1930), a globally acclaimed scholar from Kerala, earned degrees from Darul Uloom Deoband, Al-Azhar University, Cairo University, and served as professor in Libya and Saudi Arabia. His Arabic works and academic legacy made him one of the most respected Indian scholars in the Arab world.

Archive Note  : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഞ്ചുകുഞ്ഞിനെ ആനയുടെ തുമ്പിക്കൈയില്‍ വച്ച് പാപ്പാന്റെ സാഹസം; കുഞ്ഞ് താഴെ വീണു- ഞെട്ടിക്കുന്ന വീഡിയോ

Kerala
  •  3 days ago
No Image

വിജയ് ഹസാരെയിൽ ഇടിമിന്നലായി വിഷ്ണു വിനോദ്; പുതുച്ചേരിയെ വീഴ്ത്തി കേരളം

Cricket
  •  3 days ago
No Image

മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

Kerala
  •  3 days ago
No Image

ഫേസ്ബുക്കില്‍ 1.2 മില്യണ്‍ ഫോളോവേഴ്‌സുമായി ചെന്നിത്തല, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ മുന്നിലുള്ളത് തരൂര്‍ മാത്രം

Kerala
  •  3 days ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ബി.ജെ.പി ഐ.ടി സെല്‍ നിര്‍മിച്ചത്' മമത ബാനര്‍ജി 

National
  •  3 days ago
No Image

സോണിയാ ഗാന്ധി ആശുപത്രിയില്‍; ആശങ്കജനകമായ സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍

National
  •  3 days ago
No Image

'ഇത് ചരിത്രം, ഇപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ?' കെ.എസ്.ആര്‍.ടി.സിയുടെ റെക്കോര്‍ഡ് വരുമാനത്തിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

Kerala
  •  3 days ago
No Image

ബില്ലടച്ചില്ല; പാലക്കാട് എം.വി.ഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

ഖത്തറില്‍ മലയാളി യുവാവ് വീണ് മരിച്ചു

qatar
  •  3 days ago
No Image

രണ്ടാം ദിവസവും അണക്കാനാകാതെ ആന്ധ്ര എണ്ണക്കിണറിലെ തീപിടുത്തം; പ്രദേശ വാസികളെ പൂര്‍ണമായും ഒഴിപ്പിച്ചു

National
  •  3 days ago


No Image

'വെള്ളാപ്പള്ളിയെ ഞങ്ങളുടെ കാര്യം പറയാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ല'; മുസ്ലിംകളോട് മാപ്പുപറഞ്ഞും വെള്ളാപ്പള്ളിയെ തള്ളിയും ഈഴവസമുദായ അംഗങ്ങള്‍; സമൂഹമാധ്യമ കാംപയിനും നടക്കുന്നു

Kerala
  •  3 days ago
No Image

മറ്റത്തൂരില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം; ബി.ജെ.പി വോട്ട് നേടി ജയിച്ച വൈസ് പ്രസിഡന്റ് രാജിവച്ചു

Kerala
  •  3 days ago
No Image

സംഘ് പരിവാറിന്റെ ആവശ്യം അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി;  മധുര തിരുപ്പറകുണ്‍റത്ത് ദര്‍ഗയോട് ചേര്‍ന്ന വിളക്കുകാലില്‍ ദീപം തെളിയിക്കാന്‍ അനുമതി

National
  •  3 days ago
No Image

ദേ.. മഴ വരുന്നു..; വെള്ളിയാഴ്ച്ച മുതല്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago