HOME
DETAILS

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

  
Web Desk
December 04, 2025 | 4:11 PM

after 12 years apart sharjah police reunite mother and son separated by life circumstances finally together

ഷാര്‍ജ: നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് കുഞ്ഞുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതായതിനെ തുടര്‍ന്നാണ് യുവതിക്ക് 12 വര്‍ഷത്തോളം തന്റെ മകനെ കാണാന്‍ കഴിയാതിരുന്നത്. 

വര്‍ഷങ്ങളോളമായി ഇവര്‍ തന്റെ മകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അടുത്തിടെയാണ് ഇവര്‍ യുഎഇയിലേക്ക് മടങ്ങിയെത്തിയത്. കുടുംബ കലഹം കാരണം കുഞ്ഞ് ജനിച്ച ഉടനെ ഇവര്‍ക്ക് മകനുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ഭര്‍ത്താവില്‍ നിന്നും വേര്‍പ്പിരിഞ്ഞ യുവതി 2012-ലാണ് യുഎഇ വിട്ടത്. രാജ്യം വിട്ടതിനു ശേഷം മകന്റെ ജീവിത സാഹചര്യങ്ങളും അവന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും താന്‍ അറിയാന്‍ ശ്രമിച്ചിരുന്നെന്നും, എന്നാല്‍ താന്‍ ഈ സമയത്ത് കഠിനമായ പ്രയാസങ്ങളിലൂടെ കടന്നുപോകുകയായിരുന്നെന്നും യുവതി പറഞ്ഞു.

എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് യുവതി തിരികെ യുഎഇയിലേക്ക് വന്നത്. യുഎഇയില്‍ എത്തിയ യുവതി മകനെ കണ്ടെത്തുന്നതിനായി ഷാര്‍ജ പൊലിസിന്റെ സഹായം തേടി. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായം തേടിയ പൊലിസ് അധികം വൈകാതെ തന്നെ യുവാവിന്റെ സ്ഥലവും അഡ്രസും കണ്ടെത്തി. തുടര്‍ന്നാണ് അമ്മയും മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാഹചര്യം ഒരുക്കിയത്. 

ഒരു പതിറ്റാണ്ട് നീണ്ട വേര്‍പിരിയലിനു ശേഷമുള്ള ഈ കൂടിക്കാഴ്ച കുടുംബങ്ങളെ സംരക്ഷിക്കുന്നതിലും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലുമുള്ള ഷാര്‍ജ പൊലിസിന്റെ പങ്കിനെ എടുത്തുകാണിക്കുന്നു.

കുടുംബങ്ങളിലെ സ്ഥിരതയ്ക്കും സാമൂഹിക പിന്തുണയ്ക്കും മുന്‍ഗണന നല്‍കുന്ന യുഎഇ നേതൃത്വം പ്രചോദിപ്പിക്കുന്ന മാനുഷിക മൂല്യങ്ങളെയാണ് ഈ കേസ് പ്രതിഫലിപ്പിക്കുന്നതെന്ന് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ മാരി പറഞ്ഞു. കേസ് വളരെ പ്രൊഫഷണലായി കൈകാര്യം പ്രത്യേക സംഘത്തെ അദ്ദേഹം പ്രശംസിച്ചു. പ്രത്യാശ പുനഃസ്ഥാപിക്കുന്നതും മനുഷ്യരുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതും ഷാര്‍ജ പൊലിസിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sharjah police successfully reunite a mother and her son after 12 years, overcoming challenging life circumstances and separation

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 hours ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  3 hours ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  3 hours ago
No Image

ഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി

crime
  •  3 hours ago
No Image

ഹെയ്‌ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെ‍ഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം

Cricket
  •  4 hours ago
No Image

വജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ

Saudi-arabia
  •  4 hours ago
No Image

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ; അതിക്രമം യുവതി മൊബൈലിൽ പകർത്തി

crime
  •  5 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരായേക്കും; കോടതിയിൽ വൻ പൊലിസ് സന്നാഹം

Kerala
  •  5 hours ago
No Image

'കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം'; വിഡിയോകോളിലെ 'സിബിഐ' തട്ടിപ്പിൽ നിന്ന് പൊലിസ് ഇടപെടലിൽ രക്ഷപ്പെട്ട് കണ്ണൂർ ഡോക്ടർ ദമ്പതികൾ

crime
  •  5 hours ago