ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി
ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. ഇടതുപക്ഷ സ്ഥാനാർഥിക്കെതിരെ വിമതയായി മത്സരിച്ചു വിജയിച്ച പി. നിർമലയെ തന്നെ ചെയർപേഴ്‌സണാക്കാൻ സിപിഎം തീരുമാനിച്ചു. ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. തീരുമാനം ഇടതുമുന്നണിയുടെ മുനിസിപ്പൽ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തതോടെ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായി.
ഭരണസ്ഥിരതയ്ക്കായി 'വിട്ടുവീഴ്ച' ആകെ 35 സീറ്റുകളുള്ള നഗരസഭയിൽ എൽഡിഎഫിന് 17 സീറ്റുകൾ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കൂടി പിന്തുണ ആവശ്യമായ സാഹചര്യത്തിലാണ് ഭരണസ്ഥിരത മുൻനിർത്തി നിർമലയെ ഒപ്പം നിർത്താൻ പാർട്ടി തീരുമാനിച്ചത്. ബിജെപിക്കും (12 സീറ്റ്) കോൺഗ്രസിനും (5 സീറ്റ്) നിർമലയെ പിന്തുണച്ച് ഭരണം പിടിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും ഇരുപാർട്ടികളും പിന്നീട് അതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
നേതാക്കൾക്കിടയിൽ പുകച്ചിൽ അതേസമയം, പാർട്ടി സ്ഥാനാർഥിയെ തോൽപ്പിച്ച വ്യക്തിയെ തന്നെ അമരത്തെത്തിക്കുന്നതിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക നേതാക്കളിൽ പലരും തങ്ങളുടെ അതൃപ്തി സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇത് പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടും.
In a strategic yet controversial move, the CPM has decided to support P. Nirmala, an independent candidate who won against the official LDF nominee, for the post of Chairperson of the Shornur Municipality. Despite internal resentment among local leaders, the party leadership prioritized political stability, as the LDF fell one seat short of a majority. Nirmala, a former CPM member, had the potential to flip the board with support from the UDF or BJP, prompting the CPM to bring her back into the fold to secure their rule.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."