HOME
DETAILS

വെള്ളാപ്പള്ളി; എൽ.ഡി.എഫിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; ബിനോയ് വിശ്വത്തെ തള്ളി മുഖ്യമന്ത്രി

  
January 02, 2026 | 1:58 AM

internal conflict within the ldf is intensifying the chief minister rejects binoy viswam on vellappalli nateshan case

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂട്ടുകെട്ടിനെച്ചൊല്ലി ഇടതു മുന്നണിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. വെള്ളാപ്പള്ളി നടേശനെ  ഔദ്യോഗിക കാറിൽ കയറ്റിയതിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം ഉന്നയിച്ച പരസ്യ വിമർശനത്തെ, മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു തള്ളി. ഇന്നലെ വാർത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് തുറന്നടിച്ചു. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പരസ്യ വിമർശനം ഉന്നയിച്ചത്. 

ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. 'ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിൻ്റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയൻ്റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, ഞാൻ എൻ്റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതിൽ ഒരു തെറ്റുമുണ്ടെന്ന് ഞാൻ കരുതുന്നില്ല' -  മുഖ്യമന്ത്രി തുറന്നുപറഞ്ഞു. 

അതേസമയം വെള്ളാപ്പള്ളി സി.പി.ഐക്കെതിരേ ഉന്നയിച്ച 'ചതിയൻ ചന്തു' പരാമർശത്തെ മുഖ്യമന്ത്രി തള്ളി.  എൽ.ഡി.എഫ് മുന്നണിയിലെ പ്രധാനപ്പെട്ട പാർട്ടിയാണ് സി.പി.ഐ. സി.പി.എമ്മിന് സി.പി. ഐയുമായി നല്ല ബന്ധമാണ് ഉള്ളത്. സി.പി.ഐ വഞ്ചന കാണിക്കുന്ന പാർട്ടിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയെ ആര് നയിക്കും എന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി തന്നെ നയിക്കുമോ എന്നത് താൻ പറയേണ്ടതല്ലെന്നും പിണറായി കൂട്ടിച്ചേർത്തു. 

അതിനിടെ  വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ചും പ്രതികൂലിച്ചും സി.പി.എം, സി.പി.ഐ നേതൃത്വം പരസ്യമായി രംഗത്തെത്തിയതോടെ വിഷയം ഇടതുമുന്നണിക്കുള്ളിൽ സജീവ ചർച്ചാവിഷയം ആയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് സി.പി.എം കേന്ദ്രങ്ങൾ ഒന്നടങ്കം വെള്ളാപ്പള്ളിയെ അനുകൂലിച്ച് അണിനിരക്കുമ്പോൾ, വെള്ളാപ്പള്ളി പലയാവർത്തി നടത്തിയിട്ടുള്ള വർഗീയ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച് എതിർക്കുകയാണ് സി.പി.ഐ നേതാക്കൾ. പൊതുസമൂഹത്തിൽ ഭിന്നതയുണ്ടാക്കുംവിധത്തിൽ കടുത്ത വിദ്വേഷ പരാമർശങ്ങൾ ഒരു മടിയും കൂടാതെ ആവർത്തിച്ച് പ്രയോഗിക്കുന്ന വെള്ളാപ്പള്ളിക്ക് സി.പി.എം പിന്തുണ കൊടുക്കുന്നത് എന്തിനു വേണ്ടിയെന്ന ചോദ്യവും സി.പി.ഐ നേതാക്കൾ ഉന്നയിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷത്തിൽ ഇരുട്ടടി; വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ; പ്രതിമാസ ബില്ലുകളിൽ വർധന

Kerala
  •  3 hours ago
No Image

യു.എ.ഇയിൽ സുപ്രധാന തീരുമാനം; പ്രായ പൂർത്തി ഇനി 18 വയഡ്ഡ്

uae
  •  3 hours ago
No Image

നാലുദിവസം പിന്നിട്ടു; കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ വധക്കേസ് പ്രതിയെ കണ്ടെത്താനായില്ല

Kerala
  •  4 hours ago
No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  11 hours ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  11 hours ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  11 hours ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  12 hours ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  12 hours ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  12 hours ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  12 hours ago