HOME
DETAILS

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

  
January 02, 2026 | 12:31 PM

13 clubs write to AIFF to waive competition fees

ന്യൂഡൽഹി: ഐ.എസ്.എൽ സ്തംഭനാവസ്ഥയിലാണെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫുട്‌ബോൾ ഫെഡറേഷനോട് ക്ലബുകൾ. സൂപ്പർ ലീഗിലെ 14ൽ 13 ക്ലബുകളും പുതിയ സീസണിൽ കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ കർശനമായ സാമ്പത്തിക നിബന്ധനകൾ സ്വീകരിച്ചാൽ മാത്രമേ കളിക്കാനാവൂ എന്നും ഇവർ അറിയിച്ചു. കളിക്കുന്നതിനുള്ള ഫീസ്, അധിക ബാധ്യതകൾ, മറ്റ് സാമ്പത്തിക ബാധ്യതകൾ എന്നിവ ഫെഡറേഷൻ ക്ലബുകളിൽ നിന്ന് ഒഴിവാക്കാൻ തയ്യാറാവണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇന്നലെ ക്ലബുകൾ ശക്തമായ ഭാഷയിൽ എ.ഐ.എഫ്.എഫിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ സംഘാടനപരമായും, പ്രവർത്തനപരമായും ഉള്ള ചെലവുകൾ വഹിക്കാൻ തയ്യാറായാൽ ക്ലബുകൾ കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. കൊമേഴ്ഷ്യൽ പാർട്ണറോ സ്‌പോൺസറോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ക്ലബുകൾ മുന്നോട്ടുവെച്ചത്. സാമ്പത്തികമായി നിലനിൽക്കുന്നതും മെച്ചപ്പെട്ടതുമായ ഒരു മോഡൽ നിർബന്ധമായും വേണമെന്ന് ക്ലബുകളുടെ ആവശ്യത്തിലുണ്ട്. എത്രയും വേഗം കൊമേഴ്ഷ്യൽ പാർട്ണറെ നിയമിക്കണമെന്നാണ് ആവശ്യം. ബ്രോഡ്കാസ്റ്റ് പാർട്ണറെയും വേഗത്തിൽ കണ്ടെത്തണം, അതുപോലെ ക്ലബുകൾ റിസ്‌കില്ലാത്ത നടപടികളും ആവശ്യമാണെന്നും ഉടമകൾ ചൂണ്ടിക്കാണിച്ചു. 

സ്‌പോർട്ടിങ് ക്ലബ് ഡൽഹി സി.ഇ.ഒ ധ്രുവ് സൂദാണ് മറ്റ് ക്ലബുകൾക്ക് വേണ്ടി കത്തയച്ചത്. 24 മണിക്കൂറിനുള്ളിൽ ക്ലബുകൾ സൂപ്പർ ലീഗിലെ പങ്കാളിത്തം അറിയിക്കണമെന്ന് ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മറുപടി നൽകിയത്. വരുമാനം വലിയ രീതിയിൽ ലഭിക്കാത്തതിനാലാണ് പങ്കാളിത്ത ഫീസ് അടക്കം ഒഴിവാക്കാനാണ് എ.ഐ.എഫ്.എഫിനോട് നിർദേശിച്ചത്. 

കേന്ദ്ര സർക്കാരിന്റെ പിന്തുണയും ക്ലബുകൾ അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം ജനുവരി മൂന്നിന് ക്ലബുമായി ബന്ധമുള്ളവരെയും മറ്റ് ഉദ്യോഗസ്ഥരെയും കാണാനുള്ള താൽപര്യവും ക്ലബ് പങ്കുവെച്ചു. സുപ്രീം കോടതി ഐ.എസ്.എൽ തർക്കം ജനുവരി അഞ്ചിന് പരിഗണിക്കാനിരിക്കെയാണ് ക്ലബുകൾ പുതിയ നിലപാട് സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  4 hours ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  4 hours ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  4 hours ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  4 hours ago
No Image

തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീംകോടതിയിൽ

Kerala
  •  5 hours ago
No Image

അവൻ സച്ചിനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: മുൻ ഇന്ത്യൻ താരം

Cricket
  •  5 hours ago
No Image

മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു; ആളപായമില്ല

Kerala
  •  6 hours ago
No Image

'ഇവിടെ കുഞ്ഞുങ്ങള്‍ വലുതാവുന്നില്ല' ഗസ്സയിലെ കുട്ടികളെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ജാക്കി ചാന്‍

International
  •  6 hours ago
No Image

'ഞാന്‍ നിങ്ങളുടെ മേയര്‍,എന്നും നിങ്ങള്‍ക്കൊപ്പം, തിവ്രവാദിയെന്ന് വിളിക്കപ്പെടുമെന്നോര്‍ത്ത് നിലപാടുകളില്‍ നിന്ന് വ്യതിചലിക്കില്ല'ന്യൂയോര്‍ക്കിനെ സാക്ഷി നിര്‍ത്തി മംദാനിയുടെ ആദ്യ പ്രസംഗം

International
  •  6 hours ago

No Image

ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത മാനേജരെ പിരിച്ചുവിട്ട് ചിക്കിങ്

Kerala
  •  9 hours ago
No Image

ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്നാക്ഷേപിച്ച് വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിന് നേരെ വീണ്ടും അധിക്ഷേപം; നിലവിട്ട് വെള്ളാപ്പള്ളി നടേശൻ

Kerala
  •  10 hours ago
No Image

സി.പി.എമ്മിന് പണം കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യമില്ല: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ മറുപടിയുമായി എം.വി ഗോവിന്ദന്‍

Kerala
  •  11 hours ago
No Image

'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍ 

International
  •  11 hours ago