HOME
DETAILS

പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം യുവതിയുടെ വയറ്റിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

  
Web Desk
January 06, 2026 | 4:18 PM

medical negligence alleged at mananthavady medical college after cloth piece recovered from womans body months after delivery

വയനാട്: മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു. മാനന്തവാടി സ്വദേശിനിയായ ദേവി (21) ആണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കിരയായത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു യുവതിയുടെ പ്രസവം നടന്നത്. പ്രസവത്തിന് ശേഷം അസഹ്യമായ വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി രണ്ടുതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയിരുന്നു. എന്നാൽ കൃത്യമായ പരിശോധന നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും മരുന്ന് നൽകി മടക്കി അയക്കുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ മാസം 29-നാണ് യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷ്ണം പുറത്തുവന്നത്. ഇതോടെയാണ് ദുരൂഹമായ ശാരീരിക വേദനയുടെ കാരണം വ്യക്തമായത്. ശസ്ത്രക്രിയയ്ക്കിടെയോ പ്രസവാനന്തര ശുശ്രൂഷയ്ക്കിടെയോ തുണിക്കഷ്ണം ശരീരത്തിനുള്ളിൽ മറന്നുവെച്ചു. വേദനയുമായി എത്തിയപ്പോൾ സ്കാനിംഗോ മറ്റ് വിദഗ്ധ പരിശോധനകളോ നടത്താതെ രോഗിയെ മടക്കി അയച്ചു. തുടങ്ങിയ ​ഗുരുതര ആരോപണങ്ങളാണ് ആശുപത്രിയ്ക്കെതിരെ യുവതി ഉന്നയിക്കുന്നത്.

സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആരോഗ്യ മന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

 

 

A case of serious medical negligence has been reported at Mananthavady Government Medical College, Wayanad. A woman, who underwent a delivery procedure months ago, reportedly discovered a piece of surgical cloth (gauze) emerging from her body recently. The victim had been suffering from persistent pain and physical discomfort since the surgery. Her family alleges that the medical staff accidentally left the cloth inside during the procedure. They have demanded a high-level inquiry and strict action against the healthcare professionals responsible for this lapse.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കാഞ്ചേരിയിൽ കടന്നൽ ആക്രമണം; വിദ്യാർഥികൾക്ക് പരുക്കേറ്റു

Kerala
  •  9 hours ago
No Image

പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം, എട്ടോളം പേർക്ക് ഗുരുതര പരുക്ക്

National
  •  9 hours ago
No Image

കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം; ആളപായമില്ല, ദുരന്തം ഒഴിവായത് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം

Kuwait
  •  10 hours ago
No Image

തകർന്നുവീണത് 45 വർഷത്തെ റെക്കോർഡ്; ചരിത്രനേട്ടം സ്വന്തമാക്കി 22കാരൻ

Cricket
  •  10 hours ago
No Image

പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  10 hours ago
No Image

അജ്മാനിൽ വെള്ളിയാഴ്ചകളിലെ സ്കൂൾ സമയത്തിൽ മാറ്റം; പുതുക്കിയ സമയക്രമം ജനുവരി 9 മുതൽ പ്രാബല്യത്തിൽ

uae
  •  10 hours ago
No Image

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

മുൻ ഇന്ത്യൻ താരം ഇനി ശ്രീലങ്കക്കൊപ്പം; ടി-20 ലോകകപ്പിൽ ലങ്കൻപട ഡബിൾ സ്ട്രോങ്ങ്

Cricket
  •  10 hours ago
No Image

കൈകാണിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലേറ്; പൊലിസ് അറസ്റ്റ് ചെയ്ത പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  10 hours ago
No Image

വിദേശ ഭീകരസംഘടനയുമായി ബന്ധം; സഊദിയിൽ മൂന്ന് ഭീകരരുടെ വധശിക്ഷ നടപ്പിലാക്കി 

Saudi-arabia
  •  11 hours ago