HOME
DETAILS

സൗമ്യവധക്കേസിലെ വാദത്തിലെ വീഴ്ച ഒത്തുക്കളിയെന്ന് വി.മുരളീധരന്‍

  
backup
September 10 2016 | 07:09 AM

%e0%b4%b8%e0%b5%97%e0%b4%ae%e0%b5%8d%e0%b4%af%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍, സൗമ്യയെ കൊന്നതാരാണെന്നും അതിനു തെളിവുണ്ടോയെന്നും സുപ്രിം കോടതി ചോദിക്കുന്ന അവസ്ഥായിലേക്ക് കേസ് കൊണ്ടെത്തിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വി. മുരളീധരന്‍. കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ തോമസ് പി.ജോസഫിനെയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറിനെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കൂടാതെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്കിലാണ് വി.മുരളീധരന്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയത്.


സൗമ്യ വധക്കേസ് വിജയകരമായി വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച, സൗമ്യ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ.സുരേശനെ സുപ്രീം കോടതിയില്‍ കേസിന്റെ വാദം നടന്ന ഒരു ഘട്ടത്തിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ബന്ധപ്പെട്ടില്ല. ഗോവിന്ദചാമിക്ക് വധശിക്ഷതന്നെ വാങ്ങിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സുരേശനെതന്നെ സുപ്രീം കോടതിയിലും അഭിഭാഷകനാക്കണമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എ.ഡി.ജി.പി ബി.സന്ധ്യയും കേസ് ഡിവൈ.എസ്.പി. രാധാകൃഷ്ണനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...


കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍, സൗമ്യയെ കൊന്നതാരെന്നും അതിനു തെളിവുണ്ടോയെന്നും സുപ്രിം കോടതി ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസിലെ ഒട്ടനവധി സുപ്രധാന സൗഹചര്യ തെളിവുകളില്‍ ഒന്നുപോലും സുപ്രിം കോടതിയില്‍ എത്തിയപ്പോള്‍ അവതരിപ്പിക്കാനാകാതെ നോക്കുകുത്തിപോലെ നിന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്. കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ തോമസ് പി.ജോസഫിനെയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറിനെയും ഉടന്‍ കേസില്‍നിന്നും ഒഴിവാക്കണം. കേരള സമൂഹത്തിന്റെ ആകെ പിന്തുണയുള്ള വിധിയായിരുന്നു ഗോവിന്ദചാമിക്ക് ലഭിച്ച വധശിക്ഷ. ആ വിധിയെ മാറ്റിമറിക്കാന്‍ നടന്ന ഗൂഢാലോചനയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിയമമന്ത്രി തല്‍സ്ഥാനം ഒഴിയണം.

സൗമ്യ വധക്കേസ് വിജയകരമായി വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച, സൗമ്യ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ.സുരേശനെ സുപ്രിം കോടതിയില്‍ കേസിന്റെ വാദം നടന്ന ഒരു ഘട്ടത്തിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ബന്ധപ്പെട്ടില്ല. ഗോവിന്ദചാമിക്ക് വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സുരേശനെ തന്നെ സുപ്രിം കോടതിയിലും അഭിഭാഷകനാക്കണമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എ.ഡി.ജി.പി ബി.സന്ധ്യയും കേസ് ഡിവൈ.എസ്.പി. രാധാകൃഷ്ണനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. കേസില്‍ സര്‍ക്കാരിനുവേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍, ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേശന്റെ ഉപദേശം തേടാതിരുന്നത് സംശയകരമാണ്. ഗോവിന്ദചാമിക്ക് പിന്നില്‍ കളിക്കുന്ന നിക്ഷിപ്ത താല്‍പ്പര്യക്കാരുമായി സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിച്ചതായി കണക്കാക്കേണ്ടിവരും.

കേരള സമൂഹത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു സൗമ്യയുടെ വധം. ഏഴ് മാസം വിചാരണ കോടതിയില്‍ വാദം നടത്തിയാണ് പ്രതിയായ ഗോവിന്ദചാമിക്ക് കേടതി വധശിക്ഷ വിധിച്ചത്. ഗോവിന്ദചാമിയുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി മൂന്നു മാസവും വാദം കേട്ടു. അതിനുശേഷമാണ് അപ്പീല്‍ അംഗീകരിച്ചത്. അതിനായി 4,000 പേജുള്ള രേഖകളും തെളിവുകളുമാണ് കോടതികള്‍ പരിഗണിച്ചത്. ഗോവിന്ദചാമിക്ക് ലഭിച്ച വധശിക്ഷയാകട്ടെ ജനങ്ങള്‍ക്ക് നീതിന്യായ വൃവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുകയും ക്രൂരമായ കുറ്റകൃത്യത്തിന് അര്‍ഹമായ ശിക്ഷതന്നെ ലഭിക്കുമെന്ന സന്ദേശവും സമൂഹത്തിനു നല്‍കാന്‍ സഹായിച്ചു. പക്ഷേ കേസ് സുപ്രിം കോടതിയിലേക്കു പോയപ്പോള്‍ എല്ലാം തകിടംമറിയുകയായിരുന്നു. എന്താണ് ഇതിനു പിന്നില്‍ സംഭവിച്ചതെന്നതാണ് ഗൂഢാലോചനക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ആവശ്യപ്പെട്ട സുപ്രിം കോടതി ജഡ്ജിക്കു മുന്നില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കൈമലര്‍ത്തി കാണിക്കുകയാണ്. ചെയ്തത്. ഇതേതുടര്‍ന്ന് ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് സുപ്രിം കോടതി ബഞ്ച് അഭിഭാഷകരെ താക്കീതു ചെയ്യുകയും ചെയ്തു. അപ്പോള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണോ കേരളത്തിലെ ബഹുമാനപ്പെട്ട കോടതികള്‍ ക്രൂരകൃത്യം ചെയ്ത ഗോവിന്ദചാമിയെ വധശിക്ഷക്കു വിധിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. ഒട്ടേറെ ശാസ്ത്രീയമായ തെളിവുകള്‍ക്കു പുറമേ ശക്തമായ സാഹചര്യ തെളിവുകളും ഉണ്ടെന്നിരിക്കേ ഇത് സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നതാണ് ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നത്.

എറണാകുളത്തുനിന്നും ട്രെയിനില്‍ കയറിയ സൗമ്യയെ ഗോവിന്ദചാമി ശല്യം ചെയ്യുന്നത് കണ്ടതിനു സാക്ഷിമൊഴിയുണ്ട്, സൗമ്യ ഒറ്റക്ക് വനിതാ കംപാര്‍ട്ട്‌മെന്റില്‍ ഇരിക്കുന്നത് കണ്ടവരുണ്ട്, സൗമ്യ ട്രെയിനില്‍ ഇരിക്കുന്നിടത്തേക്ക് ഗോവിന്ദചാമി കടന്നുവരുന്നത് കണ്ടവരുണ്ട്, സൗമ്യ നിലവിളിക്കുന്നത് കേട്ടവരുണ്ട്, സൗമ്യ ട്രെയിനില്‍നിന്നു പുറത്തേക്ക് തെറിച്ചുവീഴുന്നത് കണ്ടവരുണ്ട്, ട്രെയിന്‍ കംപാര്‍ട്ടുമെന്റില്‍നിന്നും ഗോവിന്ദചാമിയുടെ ഷര്‍ട്ടിലെ ബട്ടണുകള്‍ കണ്ടെടുത്തിരുന്നു, ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഗോവിന്ദചാമി ചാടിയിറങ്ങി ഓടുന്നത് കണ്ടവരുണ്ട്, ആളുകള്‍ പിടികൂടുമ്പോള്‍ ഗോവിന്ദചാമിയുടെ ശരീരത്ത് മാന്തിയതിന്റെ പാടുകള്‍ ഉണ്ടായിരുന്നു, സൗമ്യയുടെ കൈ നഖങ്ങളില്‍ക്കിടയില്‍നിന്നും ഗോവിന്ദചാമിയുടെ തൊലി, മുടി എന്നിവയുടെ അംശങ്ങളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു, ഗോവിന്ദചാമിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു, ഒരു കൈ മാത്രമുള്ള പ്രതിയുടെ കൈക്കരുത്ത് കൂടുതലായിരിക്കുമെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി ഉണ്ടായിരുന്നു. സൗമ്യയുടെ ശരീരത്തില്‍ കണ്ട മുറിവുകളും വീണ സ്ഥലവും പരിശോധിക്കുമ്പോള്‍ ട്രെയിനില്‍നിന്നു ചാടിയതല്ലെന്നും തള്ളിയിടുന്നതിനു സമാനമാണെന്നും തൃശൂര്‍ മെഡിക്കല്‍കോളേജിലെ ഫൊറന്‍സിക് വിഭാഗം സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പുറമേ സൗമ്യയെ പീഢിപ്പിച്ചത് താനാണെന്ന് ഗോവിന്ദചാമി കുറ്റസമ്മതം നടത്തിയതായി ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ മൊഴിയുമുണ്ടായിരുന്നു.
ഇത്രയേറെ വ്യക്തമായ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദചാമിക്ക് വധശിക്ഷ ലഭിച്ചത്. എന്നാല്‍ ശക്തമായ ഈ തെളിവുകളൊന്നും സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകര്‍ സുപ്രിം കോടതിയുടെ മുന്നില്‍ അവതരിപ്പിച്ചില്ല. കുറ്റകരമാണ് ഈ വീഴ്ച. നാടിനെ നടുക്കിയ ഈ തിരിച്ചടിയുടെയും വീഴ്ചയുടേയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിയമമന്ത്രി സ്ഥാനമൊഴിയണം. ഈ വീഴ്ചയുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് സ്വതന്ത്രമായ ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കാനും സര്‍ക്കാര്‍ തയാറാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റബര്‍ ബാന്‍ഡ് ചവയ്ക്കുന്ന ശീലം: കടുത്ത വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബര്‍ ബാന്‍ഡുകള്‍

Kerala
  •  2 months ago
No Image

യുഎഇ: ഓഗസ്റ്റ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം

uae
  •  2 months ago
No Image

ദുബൈ മെട്രോ എസി നവീകരണം: കാബിനുകള്‍ 24 ഡിഗ്രി സെല്‍ഷ്യസില്‍ തുടരും | Dubai Metro

uae
  •  2 months ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ആർസിബി താരം യാഷ് ദയാലിനെതിരെ പോക്സോ കേസ്

latest
  •  2 months ago
No Image

'ജയിൽ ചാടാൻ ഗോവിന്ദചാമിക്ക് സഹായം ലഭിച്ചിട്ടുണ്ടാകും; പൊലിസുകാര്‍ കണ്ടില്ലേ?' ഉടൻ പിടികൂടണമെന്ന് സൗമ്യയുടെ അമ്മ

Kerala
  •  2 months ago
No Image

ഗോവിന്ദചാമി ജയിൽ ചാടിയത് സെല്ലിന്റെ കമ്പി മുറിച്ച്, തുണികെട്ടി വടം ഉണ്ടാക്കി; അതീവ സുരക്ഷാ വീഴ്ച

Kerala
  •  2 months ago
No Image

ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് മതി തൊഴിലവസരങ്ങള്‍;  ഇന്ത്യക്കാരെ ജോലിക്കെടുക്കേണ്ട, ചൈനയില്‍ നിര്‍മാണവും വേണ്ടെന്ന് ട്രംപ്

International
  •  2 months ago
No Image

ഇടുക്കി വാഗമണ്‍ റോഡില്‍ എറണാകുളം സ്വദേശി കൊക്കയില്‍ വീണ് മരിച്ചു

Kerala
  •  2 months ago
No Image

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടി, രക്ഷപെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 

Kerala
  •  2 months ago
No Image

ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ; 62 ലക്ഷം പേർക്ക് 1,600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി

Kerala
  •  2 months ago