ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 30 ലക്ഷം റിയാൽ തട്ടിയെടുത്തു; സഊദിയിൽ കൊടുംകുറ്റവാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കി
റിയാദ്: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയവരെ ആക്രമിച്ച് പണം തട്ടിയെടുത്ത യമനി പൗരന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ച മക്കയില്‍ വെച്ചാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.
തുര്‍ക്കി അബ്ദുല്ല ഹസ്സന്‍ അല്‍ സഹ്‌റാന്‍ എന്ന യമനി പൗരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമാണ് ഇയാളും സംഘവും എടിഎമ്മിലേക്ക് പോയവര്‍ക്ക് നേരേ വെടിയുതിര്‍ത്ത് പണം തട്ടിയത്. 30 ലക്ഷം റിയാലാണ് ഇയാളും സംഘവും കൂടി തട്ടിയെടുത്തത്.
പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ രണ്ട് ജീവനക്കാരെ വെടിയുതിര്‍ത്ത് പരുക്കേല്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ രണ്ട് കവര്‍ച്ചകളിലായാണ് ഇയാള്‍ 30 ലക്ഷം റിയാള്‍ തട്ടിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം തെളിയുകയും ചെയ്തു.
സമൂഹത്തില്‍ ഭീതിയുളവാക്കുന്ന കുറ്റമാണ് പ്രതി ചെയ്തതെന്ന് നിരീക്ഷിച്ച കോടതി പരമാവധി ശിക്ഷ തന്നെ വിധിക്കുകയായിരുന്നു. പിന്നീട് കോടതി വിധിക്ക് രാജകീയ അംഗീകാരം ലഭിച്ചതോടെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. രാജ്യത്തെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
saudi authorities executed a convicted criminal who robbed thirty million riyals at gunpoint while forcing employees to transport atm cash. the court cited extreme violence, public security threats, and deterrence as reasons, reaffirming punishment for armed robbery and financial crimes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."