ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം
വാഷിങ്ടണ്‍: ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാന്‍ സൈനിക നീക്കത്തിന് യു.എസ് പ്രസിഡന്റ് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സ്‌പെഷല്‍ ഫോഴ്‌സിനോടാണ് ട്രംപ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വാര്‍ത്തകള്‍. ജോയിന്റ് സ്‌പെഷല്‍ ഓപറേന്‍സ് കമാന്‍ഡിനോടാണ് ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ട്രംപ് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ നടപടിയില്‍ നിന്ന് പിന്നോട്ടു പോകണമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ട്രംപിനോട് ഉപദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അത്തരം നീക്കം നിയമവിരുദ്ധവും കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് സൈന്യം ട്രംപിന് നല്‍കിയ ഉപദേശം. ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാന്‍ ട്രംപിന് ഉപദേശം നല്‍കിയത് നയരൂപീകരണ സംഘത്തിലെ തലവന്‍ സ്റ്റീഫന്‍ മില്ലെറാണ്. പ്രസിഡന്റിന്റെ ഉപദേശകരില്‍ ചിലര്‍ ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കണമെന്ന നിലപാടുകാരാണ്. വെനസ്വലയില്‍ ചെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി രാജ്യത്തെത്തിക്കുക എന്നതിനും പ്രസിഡന്റ് ട്രംപിന് ഉപദേശം നല്‍കിയത് ഈ സംഘമായിരുന്നു.
എന്നാല്‍ ചിലര്‍ ഇപ്പോഴും ഗ്രീന്‍ലാൻഡിന്റെ കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. ഗ്രീന്‍ലാൻഡിനോടും ചൈനയോടും റഷ്യയോടും ഏറ്റുമുട്ടേണ്ടെന്നതാണ് ഇവരുടെ പക്ഷം. നാറ്റോ അംഗരാജ്യമായ ഡന്‍മാര്‍ക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാൻഡ് എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന ഉപദേശവും ട്രംപിന് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."