അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
തൃശൂർ: കാത്തിരുന്ന നിമിഷം വന്നെത്തി. കേരളത്തിന്റെ കൗമാരകലാപൂരത്തിന് ഇന്നു തുടക്കമാകും. കുട്ടികൾക്ക് കലാവസന്തം തീർക്കാൻ സാംസ്‌കാരിക നഗരിയിൽ പൂക്കളുടെ പേരിൽ 25 വേദികൾ ഒരുങ്ങി. തേക്കിൻകാട് മൈതാനിയിൽ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രധാനവേദി 'സൂര്യകാന്തി'യിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
മത്സരാർഥികളുടെ രജിസ്ട്രേഷൻ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലിസും രംഗത്തുണ്ട്. മത്സരത്തിനെത്തുന്നവർക്കും ഒഫിഷ്യൽസിനുമായി ഭക്ഷണമൊരുക്കാൻ 'കലവറ നിറയ്ക്കൽ' നടന്നു. വേദികൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിക്കാൻ സ്റ്റേജ് മാനേജർമാർക്കുള്ള പരിശീലന പരിപാടി മോഡൽ ഗേൾസ് സ്‌കൂളിൽ നടന്നു.
25 flower-named venues are ready in the cultural city for the school arts festival, which will be inaugurated by chief minister pinarayi vijayan at 10 am at the main venue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."