വെടിനിർത്തൽ നിലനിൽക്കെ സയണിസ്റ്റ് കൂട്ടക്കൊല: ശക്തമായി അപലപിച്ച് ഖത്തർ
ലണ്ടൻ: വെടിനിർത്തൽ നിലനിൽക്കെ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ കൂട്ടക്കൊലയെ ശക്തമായി അപലപിച്ച് മാധ്യസ്ത രാജ്യമായ ഖത്തർ. ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തകർക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.
ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷം ശനിയാഴ്ച ഗസ്സയിൽ ഇസ്രായേൽ അതിശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. വീടുകൾക്കും ടെന്റുകൾക്കും പോലീസ് സ്റ്റേഷനും നേരെ നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതിലധികം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മരണങ്ങൾക്കും പരിക്കുകൾക്കും കാരണമാകുന്ന ഇത്തരം കരാർ ലംഘനങ്ങൾ മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങളെ തടസ്സപ്പെടുത്തുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെടിനിർത്തൽ കരാർ പൂർണ്ണമായും പാലിക്കാൻ ഖത്തർ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം വിജയിപ്പിക്കാനും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രമേയം നടപ്പിലാക്കാനും എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു. ഗാസയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടതിന്റെ പ്രാധാന്യവും ദോഹ എടുത്തുപറഞ്ഞു.
ആക്രമണത്തെ ഈജിപ്‌തും ജോർദാനും അപലപിച്ചു. ആക്രമണം വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ജോർദാൻ വിശേഷിപ്പിച്ചു. ഇത്തരം പ്രകോപനങ്ങൾ ഗാസയിലെ സുരക്ഷാ-മാനുഷിക സാഹചര്യങ്ങളെ തകർക്കുമെന്ന് ഈജിപ്ത് മുന്നറിയിപ്പ് നൽകി.
Qatar, Jordan and Egypt on Saturday strongly condemned Israel’s repeated violations of the ceasefire in the Gaza Strip, warning that the attacks risk dangerous escalation and undermine regional and international efforts to restore stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."